കണ്ണൂരിൽ മെഡിക്കൽ വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചസംഭവം: 2 അധ്യാപകർ സസ്പെൻഷനിൽ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ അധ്യാപകരായ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ് പെൻഡ് ചെയ്തത്. ജാതിയും നിറവും പറഞ്ഞ് അധ്യാപകർ അധിക്ഷേപിക്കുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ബന്ധുക്കളുടെ പരാതിയെ ത്തുടർന്നാണു നടപടി. ഹോസ്റ്റൽ വാർഡൻ കമലിനെതിരെയും പരാതിയുണ്ട്. കോളേജിലെ ബി.ഡി.എസ് . ഒന്നാം വർഷ വിദ്യാർഥിയായ നിധിൻ രാജ് വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിച്ചത്. വകുപ്പ് മേധാവികൾതന്നെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയുമാണെന്നു നിധിൻ രാജ് വീട്ടുകാരെ നേരത്തെ അറിയിച്ചിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് നിധാൻ രാജ്. പാവപ്പെട്ട കുടുംബാംഗമാണ്. രണ്ട് സഹോദരിമാരുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ പ്രത്യേക സമിതി രൂപീകരിച്ചു. കണ്ണൂർ ചക്കരക്കല്ല് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page