അമ്മയ്ക്കും സഹോദരനും നേരെ മുളകുപൊടി എറിഞ്ഞ ശേഷം 21 കാരിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി; സംഭവം പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ

പുനെ: അമ്മയ്ക്കും സഹോദരനും നേരെ മുളകുപൊടി എറിഞ്ഞ ശേഷം 21 കാരിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് പൂനെയിലെ ഇന്ദാപൂര്‍ ഭിഗ്വാന്‍ ഗ്രാമത്തിലെ മാര്‍ക്കറ്റിലാണ് സംഭവം. മാര്‍ക്കറ്റില്‍ പോയി കുടുംബത്തോടൊപ്പം തിരിച്ചുവരികയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ അതുവഴി വന്ന ഒരു കാര്‍ കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തുകയും അമ്മയ്ക്കും സഹോദരനും നേരെ മുളകുപൊടി എറിഞ്ഞശേഷം പെണ്‍കുട്ടിയെ ബലമായി കാറില്‍ കടത്തിക്കൊണ്ടുപോകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ദൗണ്ട് നിവാസികളായ സഹീര്‍ ഹാരൂണ്‍ ഷെയ്ഖ്, അയന്‍ …

18 സൂപ്പര്‍വൈസര്‍മാര്‍, 12 പൊലീസുകാര്‍, മജിസ്‌ട്രേറ്റ്; കനത്ത സുരക്ഷയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത് ഒരേയൊരു വിദ്യാര്‍ത്ഥി

റാഞ്ചി: 18 സൂപ്പര്‍വൈസര്‍മാര്‍, 12 പൊലീസുകാര്‍, മജിസ്‌ട്രേറ്റ് എന്നിവരുടെ കനത്ത കാവലില്‍ ഒരേയൊരു വിദ്യാര്‍ത്ഥി പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ജാര്‍ഖണ്ഡിലെ ഗര്‍ഖ ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശങ്കര്‍ കുമാര്‍ സിംഗ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇത്രയും കനത്ത കാവലില്‍ പരീക്ഷ എഴുതിയത്. സംഗീതമായിരുന്നു ശങ്കര്‍ കുമാര്‍ സിംഗിന്റെ വിഷയം. മിഡില്‍ സ്‌കൂളിലാണ് പരീക്ഷാ കേന്ദ്രം സജ്ജമാക്കിയത്. താല്‍ക്കാലിക കേന്ദ്രമായിരുന്നുവെങ്കിലും സ്ഥിരം കേന്ദ്രങ്ങളേക്കാള്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് …

ഗായകന്‍ നിഷാദിന് ടീം കാസര്‍കോടിന്റെ സ്‌നേഹാദരം

കാസര്‍കോട് : മുഹമ്മദ് റാഫിയുടെയും കിഷോര്‍ കുമാറിന്റെയും ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ കാസര്‍കോട്ടെ നിഷാദിനെ ടീം കാസര്‍കോട് സ്‌നേഹപൂര്‍വം ആദരിച്ചു.ചെര്‍ക്കളയില്‍ നടന്ന ചടങ്ങില്‍ മാപ്പിളപ്പാട്ടു സുല്‍ത്താന്‍ താജുദ്ദീന്‍ പൊന്നാടയണിയിച്ചു. അസ്മാസ് അഹ്‌മദ്, വി.അബ്ദുള്‍ സലാം, രവി കൊട്ടോടി, ബി.എം.സാദിഖ്, ഉമേശ് രാമന്‍, മധു മുണ്ടയില്‍, ഗണേശ് നീര്‍ച്ചാല്‍, സുബൈര്‍ പടപ്പില്‍, ഹമീദ് കാവില്‍, സുധ മധു, ശൈലജ ഉമേശ്, നിമ ഉമേശ് പ്രസംഗിച്ചു. സംഗീത നിശയും ഉണ്ടായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം; പുറത്തിറങ്ങുന്നത് 41 ദിവസത്തെ ജയില്‍വാസത്തിനുശേഷം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി ഒന്‍പതിന് എസ്.ഐ.ടി അറസ്റ്റ് ചെയ്ത തന്ത്രി പുറത്തിറങ്ങുന്നത് 41 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ്. അറസ്റ്റിലായി 90 ദിവസങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിക്കുന്ന പ്രതിയാണ് തന്ത്രി. രണ്ടു കേസുകളിലും തന്ത്രിക്ക് ജാമ്യം ലഭിച്ചു. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് തന്ത്രിയുടെ മോചനത്തിന് അനുകൂലമായത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും തെളിയിക്കാന്‍ കഴിഞ്ഞില്ല.കേസില്‍ ജാമ്യം കിട്ടി പുറത്തുവരുന്ന ആറാമത്തെ പ്രതിയാണ് തന്ത്രി. …

വിനോദ സഞ്ചാരികള്‍ കേരളത്തില്‍ വരുന്നത് ‘ചളുക്ക് ബ്രാണ്ടി’ കുടിക്കാനല്ല; ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചത് | തെരഞ്ഞെടുപ്പ് ഡീലാണോയെന്ന് കെ സി ബി സി

കൊച്ചി: ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സി ബി സി. മിന്നല്‍ വേഗത്തിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീല്‍ ആണോയെന്നു സംശയിക്കുന്നതായി കെ സി ബി സിയുടെ മദ്യവിരുദ്ധ സമിതി ആരോപിച്ചു.മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചത്. അബ്കാരി പ്രീണനനയം സ്വീകരിച്ചവര്‍, ‘ മദ്യം അത് പാമ്പിനെപോലെ കൊത്തുകയും, അണലിയെ പോലെ കടിക്കുകയും ചെയ്യു’മെന്ന ബൈബിള്‍ വാക്യം ഓര്‍മ്മയില്‍ വയ്ക്കുന്നത് ഉചിതമായിരിക്കുമെന്നും കെ സി ബി സി ഓര്‍മ്മപ്പെടുത്തി.വിനോദ സഞ്ചാരികള്‍ …

വിദ്യാഭ്യാസ മേഖലയില്‍ ഇശല്‍ഗ്രാമത്തിനു മുന്നേറ്റം; കാവലും കരുതലുമായി ഗ്രീന്‍സ്റ്റാര്‍ ഒപ്പം

കുമ്പള: വിദ്യാഭ്യാസ രംഗത്തും മൊഗ്രാല്‍ മുന്നേറുന്നു. മൊഗ്രാലിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനു കാവലും കരുതലുമായി ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ ഒപ്പം നില്‍ക്കുന്നു.മൊഗ്രാലില്‍ നിന്നു ഇക്കൊല്ലം മെഡിക്കല്‍ ബിരുദം നേടിയ ആദില സുല്‍ത്താന, ഖദീജ ഫാത്തിമ എന്നിവരെ ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാല്‍ അവരുടെ വീടുകളിലെത്തി സ്‌നേഹോപഹാരം സമ്മാനിച്ചു. മൊഗ്രാല്‍ ഗ്രാമത്തില്‍ മെഡിക്കല്‍ ബിരുദം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരുപതില്‍പ്പരം പേര്‍ കയ്പിടിയിലൊതുക്കിയിരുന്നു.ഗ്രീന്‍സ്റ്റാര്‍ ഭാരവാഹികളായ മക്ദൂം, നൗഷാദ് കോട്ട എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. സുല്‍ഫിക്കര്‍ അലി മൊഗ്രാല്‍, ജംഷീര്‍, ടി.കെ ജാഫര്‍, അബ്ദുള്ള, മുജീബ് …

‘ഞങ്ങള്‍ എന്നും പാര്‍ട്ടി കുടുംബം, പാര്‍ട്ടി തീരുമാനം അനുസരിക്കും’; മലമ്പുഴയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെ മറുപടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഊഹാപോഹം ഉയരുന്ന പശ്ചാത്തലത്തില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി തന്റെ കുടുംബം പാര്‍ട്ടി കുടുംബമാണെന്ന് വി. എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ ആവര്‍ത്തിച്ചു. പല പ്രമുഖരുടേയും പേരുകള്‍ അവര്‍ പോലും അറിയാതെ ഇതിനകം തന്നെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. അക്കൂട്ടത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ മത്സരിക്കുമെന്നരീതിയിലും വാര്‍ത്ത പരന്നിരുന്നു. മലമ്പുഴയില്‍ മത്സരിക്കും എന്നായിരുന്നു വാര്‍ത്ത. ഇതേകുറിച്ച് അരുണ്‍ കുമാറിനോട് പ്രതികരണം തേടിയപ്പോള്‍ തങ്ങള്‍ എന്നും …

കുടിയന്മാര്‍ക്ക് ഇനി കൊയ്തുകാലം; മദ്യഷാപ്പു സമയം രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രി കൃത്യം 12 മണിവരെ ആക്കി

തിരു: മദ്യപാനികള്‍ക്ക് സംസ്ഥാനത്ത് ഇനി കൊയ്തുകാലം. രാവിലെ 10മണിക്കു കുടിക്കാന്‍ തുടങ്ങിയാല്‍ അര്‍ദ്ധരാത്രി കൃത്യം 12 മണിവരെ കുടിക്കാനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.ജനങ്ങളോ, കുടിയന്മാരോ ആവശ്യപ്പെട്ടിട്ടല്ല ഈ തീരുമാനമെന്നു സര്‍ക്കാര്‍ പറഞ്ഞു. അല്ലെങ്കില്‍ത്തന്നെ അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ആര്‍ക്കുവേണം. പക്ഷേ, മദ്യഷാപ്പു നടത്തുന്നവര്‍ എത്രകാലമായി ഇങ്ങനെയൊരു ആവശ്യമുന്നയിക്കുന്നു എന്ന കാര്യം സര്‍ക്കാരിനെ അസ്വസ്ഥമാക്കിയതിനെ തുടര്‍ന്നാണ് കാലാവധി തീരാന്‍ പോവുന്ന സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നു പറയുന്നു. ഉത്തരവു പുറത്തിറങ്ങുമ്പോള്‍ത്തന്നെ പുതിയ ടൈംടേബിള്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ …

റീലുകള്‍ വൈറലാക്കാന്‍ ഓടുന്ന വാഹനങ്ങളുടെ വാതിലുകള്‍ തുറന്ന് ബൈക്ക് യാത്രക്കാരന്റെ അഭ്യാസ പ്രകടനം; 22 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: റീലുകള്‍ വൈറലാക്കാന്‍ ഓടുന്ന വാഹനങ്ങളുടെ വാതിലുകള്‍ തുറന്ന് അഭ്യാസ പ്രകടനം നടത്തിയ ബൈക്ക് യാത്രക്കാരന്‍ അറസ്റ്റില്‍. ഖജുരി ഖാസ് സ്വദേശി തുഷാര്‍ പുനിയ(22) ആണ് ഡെല്‍ഹി പൊലീസിന്റെ അറസ്റ്റിലായത്. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് പൊലീസ് യുവാവിനെതിരെ നടപടിയെടുത്തത്. ഡിടിസി ബസിന്റെ ഡോര്‍ അടക്കം യുവാവ് തുറക്കുന്നത് ഡെല്‍ഹി പൊലീസ് പങ്കുവച്ച വീഡിയോയില്‍ കാണാം. ഈ വീഡിയോ വൈറലായി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നിരുന്നു. അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണ് പ്രധാന വിമര്‍ശനം. അപകടം നടന്ന് …

ബന്തിയോട്ടെ കൂട്ട വാഹനാപകടം; യുവാവ് മരിച്ചു, സുഹൃത്തിന്റെ നില അതീവ ഗുരുതരം

കാസര്‍കോട്: ദേശീയപാതയിലെ ബന്തിയോട്ട് സര്‍വ്വീസ് റോഡിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മംഗ്‌ളൂരു, യേനക്കല്ല്, പടിനടുക്ക ഹൗസിലെ നിരഞ്ജന്‍ (24) ആണ് ബുധനാഴ്ച രാവിലെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സുരേഷ് റൈയുടെ മകനാണ്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മംഗ്‌ളൂരു, ശക്തിനഗര്‍, നീതിനഗറിലെ കൃതിക് ബെന്നി (24) ചികിത്സയിലാണ്.ബുധനാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ബന്തിയോട് ദേശീയ പാതയിലെ സര്‍വ്വീസ് റോഡിലായിരുന്നു അപകടം. കാസര്‍കോട് ഭാഗത്തു നിന്നു മംഗ്‌ളൂരു ഭാഗത്തേക്ക് അഞ്ചു ബൈക്കുകളിലായി പോവുകയായിരുന്നു നിരഞ്ജനും …

ആയുധ പരിശീലന കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: ആയുധ പരിശീലന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മലപ്പുറം, വളാഞ്ചേരിയിലെ മൊയ്തീന്‍ കുട്ടിയെ ആണ് നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ വച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തത്. ആയുധ പരിശീലന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2022മുതല്‍ മൊയ്തീന്‍ കുട്ടി ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.റിമാന്റിലായ പ്രതിയെ പിന്നീട് കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ചു; സംവിധായകന്‍ ഷംസുദീന്‍ സെയ്ബ അറസ്റ്റില്‍

കൊച്ചി: ചിത്രീകരണം പൂര്‍ത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ഷംസുദീന്‍ സെയ്ബ അറസ്റ്റില്‍. ‘അഭിലാഷം’ സിനിമയുടെ നിര്‍മാതാവായ ആന്‍ സരിഗ ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്. സംവിധായകന് പുറമേ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും ക്യാമറമാനും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് നേരെയും നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് പരാതിക്കും പിന്നാലെയുള്ള അറസ്റ്റിനും കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളാണ് നിര്‍മാതാവ് ഉയര്‍ത്തുന്നത്. ഫെബ്രുവരി രണ്ടാം തീയതിയാണ് തൃപ്പുണ്ണിത്തുറ …

യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍. സംസ്ഥാന സെക്രട്ടറിയും കൊല്ലം, പോരുവഴി സ്വദേശിയുമായ സുഹൈല്‍ അന്‍സാരിയെ ആണ് ഏനാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട, കടമ്പനാട്ടെ 35 വയസ്സുള്ള ഭര്‍തൃമതിയെ ഫെബ്രുവരി 14ന് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് സുഹൈല്‍ അന്‍സാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ സുഹൈലിന്റെ പേരുണ്ടായിരുന്നു. ജീവനൊടുക്കുവാന്‍ കാരണക്കാരന്‍ സുഹൈല്‍ ആണെന്നു ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നതായി പറയുന്നു. എന്നാല്‍ യുവതിയും …

പ്രണയദിനം അടിച്ചുപൊളിച്ച് ദമ്പതികള്‍ വീട്ടിലെത്തി; പിന്നാലെ കഴുത്തറുത്തനിലയില്‍ യുവതിയുടെ മൃതദേഹം; അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്

ചണ്ഡിഗഡ്: പ്രണയദിനത്തില്‍ ഭര്‍ത്താവിനൊപ്പം അടിച്ചുപൊളിച്ചശേഷം വീട്ടിലെത്തിയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതിയെ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ബഹാദുര്‍ഗഡിലാണ് നടുക്കുന്ന സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്‍ഷുല്‍ ധവാന്‍ ആണ് ഭാര്യ മഹക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു മഹക്ക്. വീട്ടില്‍ കവര്‍ച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് അന്‍ഷുല്‍ പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ അന്‍ഷുല്‍ വളരെ ആസൂത്രിതമായാണ് മഹക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് …

ഉറങ്ങാന്‍ കിടന്ന വിമുക്ത ഭടന്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന വിമുക്ത ഭടനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെക്രാജെ, പുണ്ടൂരിലെ രാംനിവാസില്‍ പരേതരായ രാമന്‍- ചിറ്റേയി ദമ്പതികളുടെ മകന്‍ ഗോപാലന്‍ (64)ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നായിരുന്നു. ബുധനാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് തെരയുന്നതിനു ഇടയിലാണ് കിണറിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയുടെ കാരണം …

ബന്തിയോട് ദേശീയപാത സര്‍വ്വീസ് റോഡില്‍ കൂട്ട വാഹനാപകടം; 2 പേര്‍ക്ക് അതീവ ഗുരുതരം

കാസര്‍കോട്: ദേശീയപാതയിലെ ബന്തിയോട് സര്‍വ്വീസ് റോഡില്‍ കൂട്ട വാഹനാപകടം. പിക്കപ്പും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗ്‌ളൂരു സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലര്‍ച്ചെ 12.30 മണിയോടെയാണ് അപകടം. മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് ടൂറിനെത്തി അഞ്ചു ബൈക്കുകളില്‍ മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റ ഇരുവരെയും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.അപകടവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

എഞ്ചിന്‍ തകരാര്‍; നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി പൊലീസും നാട്ടുകാരും

കാസര്‍കോട്: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ തോണിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കുമ്പള പൊലീസും നാട്ടുകാരും. തമിഴ്‌നാട് സ്വദേശി മൈക്കിള്‍(31), കര്‍ണ്ണാടക സ്വദേശി സതീഷ് (39) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മംഗ്‌ളൂരുവിലെ ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള തോണിയിലെ തൊഴിലാളികളാണ് ഇരുവരും.മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ എഞ്ചിന്‍ തകരാറിലാവുകയായിരുന്നുവെന്നു പറയുന്നു. ഇതോടെ കാസര്‍കോട് ഭാഗത്തേക്ക് നീങ്ങി തുടങ്ങിയ തോണിയെ നിയന്ത്രിക്കാന്‍ തൊഴിലാളികള്‍ക്കു കഴിഞ്ഞില്ല. ചൊവ്വാഴ്ച സന്ധ്യക്ക് ഏഴുമണിയോടെ തോണി ഷിറിയ കടലില്‍ ഒഴുകി കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റു തോണികളിലെ മത്സ്യത്തൊഴിലാളികള്‍ വിവരം അറിയിക്കുകയായിരുന്നു.ഇതേ …