അമ്പലത്തില്‍ വിളക്ക് കൊളുത്താന്‍ പോയ 14 വയസുള്ള ഇരട്ടക്കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ 14 വയസുകാരായ സഹോദരങ്ങളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമന്‍, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് രാമനും ലക്ഷ്മണനും. ഇരട്ടക്കുട്ടികളായ ഇവരെ ശനിയാഴ്ച വൈകിട്ട് മുതലാണ് വീട്ടില്‍ നിന്നും കാണാതായത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു ഇരുവര്‍ക്കും. പതിവുപോലെ വീട്ടില്‍ നിന്നും പോയ ഇവര്‍ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. പിന്നീടാണ് ഇവരെ കാണാതായത്. ചിറ്റൂര്‍ ശിവന്‍കോവിലിലെ കുളത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ ലക്ഷ്മണനെയാണ് ആദ്യം കണ്ടെത്തിയത്. 9 മണിയോടെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാമന്റെ മൃതദേഹവും കണ്ടെത്തി. നീന്തലറിയാത്ത ഇവര്‍ മീന്‍ പിടിക്കാനിറങ്ങിയതായിരിക്കും എന്നാണ് പൊലീസിന്റെ സംശയം. പ്രദേശത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഒരാള്‍ അപകടത്തില്‍പെട്ടപ്പോള്‍ അടുത്തെയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചതാകാം എന്ന അനുമാനവും പുറത്തുവരുന്നുണ്ട്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: തേജസ്വി യാദവ് സഹോദരി രോഹിണിയെ ചെരുപ്പ് കൊണ്ട് അടിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; ബീഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദം

You cannot copy content of this page