‘ക്വാണ്ടം പൂച്ച ‘വരുന്നു:വരവേല്‍ക്കാന്‍ കേരളം ഒരുക്കത്തില്‍

കാഞ്ഞങ്ങാട്: ക്വാണ്ടം സയന്‍സിന്റെയും സാങ്കേതിക വിദ്യയുടെയും നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തും അതിന്റെ സയന്‍സ് പോര്‍ട്ടലായ ലൂക്കയും വിവിധ പരിപാടികള്‍ആവിഷ്‌കരിച്ചു. ക്വാണ്ടം സയന്‍സും അതിന്റെ പ്രയോഗമായ ക്വാണ്ടം സാങ്കേതിക വിദ്യയും മനുഷ്യ ജീവിതത്തെ അടിമുടി മാറ്റിമറിക്കുകയും നിത്യ ജീവിതത്തിന്റെ എല്ലാ തുറകളിലും അതിന്റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. ക്വാണ്ടം സയന്‍സിനെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചുമുള്ള പരിജ്ഞാനം പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് പര്യടനം. കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വ കലാശാലകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. നവമ്പര്‍ ഏഴ് മുതല്‍ നാല് മാസം ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷന്‍- ‘ക്വാണ്ടം പൂച്ച’യുടെ കേരള പര്യടനം പതിനൊന്ന് ജില്ലകളില്‍ സംഘടിപ്പിക്കുന്നു. ക്വാണ്ടം സയന്‍സിന്റെ പ്രാധാന്യം നാള്‍ വഴികള്‍ എന്നിവയെല്ലാം മനോഹരമായ രൂപ കല്പനയില്‍ വിദ്യാര്‍ഥികളിലേക്കും സാധാരക്കാരിലേക്കും എത്തിക്കാനാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവിടുത്തെ വിവിധ ഡിപ്പാട്ടമെന്റുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും അക്കാദമിക സഹായത്തോടെയാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ക്വാണ്ടം സയന്‍സ് വര്‍ഷവുമായി ബന്ധപ്പെട്ടു ആഗോള തലത്തില്‍ നടക്കുന്ന പരിപാടികളില്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2026 ജനുവരി 3 മുതല്‍ 8 വരെ ജില്ലയില്‍ നടക്കുന്ന
ക്വാണ്ടം സയന്‍സ് എക്‌സിബിഷന് കാഞ്ഞങ്ങാട് നെഹ്‌റു സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജാണ് ആതിഥ്യമരുളുന്നത്. സംഘാടക സമിതി ഒക്ടോബര്‍ 29 ന് ഷവൈകീട്ട് മൂന്നിന് കോളേജ് ഓഡിറ്റോറിയത്തില്‍
രൂപീകരിക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി പി രാജനും പ്രിന്‍സിപ്പല്‍ ഡോ. ടി. ദിനേഷും അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page