ഡ്രൈവിംഗ് സീറ്റിനടിയില്‍ 991 ഗ്രാം കഞ്ചാവ്; ഗുഡ്‌സ്‌ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: 991 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പനത്തടി, പാണത്തൂര്‍ ഹൗസിലെ പി മുഹമ്മദ് ആഷിറി(20)നെയാണ് രാജപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. രാജേഷും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കള്ളാര്‍ ടൗണില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മുഹമ്മദ് ആഷിര്‍ ഓടിച്ചിരുന്ന ഗുഡ്‌സ്‌ വാഹനം എത്തിയത്. കൈ കാണിച്ച് വാഹനം നിര്‍ത്തിച്ച് യുവാവിനോട് എവിടെ പോകുന്നുവെന്ന് ആരാഞ്ഞു. പരുങ്ങുന്നതു കണ്ട് സംശയം തോന്നി വാഹനത്തിനു അകത്തു പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ സീറ്റിനു അടിയില്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയില്‍ …

ശുചിത്വം മഹത്വം: ഇഴജന്തുക്കള്‍ക്കു വിഹരിക്കാന്‍ ടൗണ്‍ ഹാളിനു മുന്നില്‍ മാലിന്യ കൂമ്പാരം

നീലേശ്വരം: ആനച്ചാല്‍ ടൗണ്‍ ഹാളിന് മുന്നിലെ മാലിന്യ കൂമ്പാരത്തില്‍ ഇഴജന്തുക്കള്‍ വിഹരിക്കുന്നു. ടൗണ്‍ ഹാള്‍ നിര്‍മ്മാണം അവശേഷിപ്പിച്ച മാലിന്യവും കോട്ടപ്പുറം റോഡ് സൈഡിലെ അവശിഷ്ടങ്ങളും ടൗണ്‍ ഹാളിന് മുന്നിലാണ് കൂട്ടിയിട്ടുള്ളത്. മാലിന്യത്തിന്റെ സമീപത്തു കൂടിയാണ് ഉച്ചൂളികുതിര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള റോഡ് കടന്ന് പോകുന്നത്. ടൗണ്‍ ഹാളിന് കിഴക്ക് ഭാഗത്തായി നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നു. ഇവര്‍ മുഴുവനും നടന്നു പോകുന്നത് ഇതുവഴിയാണ്.രാത്രി സമയങ്ങളില്‍ മാലിന്യത്തില്‍ നിന്നും പാമ്പും കീരിയും, പഴുതാരയും ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കള്‍ ഇഴഞ്ഞു നീങ്ങുന്നത് …

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; അംഗഡിമുഗര്‍ സ്വദേശിയുടെ 42,41,000 രൂപ തട്ടിയെടുത്തു, സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ അംഗഡിമുഗര്‍ സ്വദേശിയുടെ 42,41,000 രൂപ തട്ടിയെടുത്തതായി പരാതി. അംഗഡിമുഗര്‍, ഖത്തീബ് നഗര്‍, സാസ് മന്‍സിലിലെ ചാക്കട്ടച്ചാല്‍ അബൂബക്കറി(73)ന്റെ പണമാണ് നഷ്ടമായത്. 2025 ഫെബ്രുവരി ഒന്‍പതിന് ഓണ്‍ലൈന്‍ ട്രേഡിംഗ് ആണെന്നു പറഞ്ഞാണ് പരാതിക്കാരനെ വാട്‌സ്ആപ്പില്‍ പരിചയപ്പെട്ടത്. ധനി-ടിആര്‍ഡി എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച ശേഷം ഏപ്രില്‍ നാലു മുതല്‍ 21 വരെയുള്ള തിയതികളിലായി പണം അയപ്പിച്ചുവെന്നു പരാതിയില്‍ പറഞ്ഞു. നിക്ഷേപതുകയും അതിന്റെ ലാഭവും നല്‍കാത്തതിനെ തുടര്‍ന്നാണ് അബൂബക്കര്‍ പരാതി നല്‍കിയത്. സൈബര്‍ പൊലീസ് …

ആശുപത്രിയില്‍ ഭാര്യയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയ ഭര്‍ത്താവ് കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരോട്, കുടുക്കുമൊട്ടയിലെ ബൈത്തുല്‍ ഇസത്തിലെ സി.സാദിഖ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.എട്ടാം നിലയിലുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു സാദിഖ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: റസിയ. മക്കള്‍: സഹല്‍, ഷസിന്‍, അജ്വ. പരിയാരം പൊലീസ് കേസെടുത്തു.

മീങ്ങോത്ത്-പന്നിക്കുന്ന് അയ്യപ്പഭജനമന്ദിരം മുന്‍ ഗുരുസ്വാമി അന്തരിച്ചു

കാസര്‍കോട്: പെരിയ, മീങ്ങോത്ത്-പന്നിക്കുന്ന് അയ്യപ്പഭജന മന്ദിരം മുന്‍ ഗുരുസ്വാമി നാര്‍ക്കുളം, തടത്തിലെ എ. കുചേലന്‍ നായര്‍ (64) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. മികച്ച കര്‍ഷകനായിരുന്നു കുചേലന്‍ നായര്‍.ഭാര്യ: കെ. ശോഭന. മക്കള്‍: ശ്രീഹരി (മിലിട്ടറി), ശ്രീജ. മരുമകള്‍: സ്വാതി. സഹോദരങ്ങള്‍: ഭാരതി, രമണി, ലളിത, ഫല്‍ഗുണന്‍ നായര്‍, അംബിക, ഗണേഷ്.

കുട്ടി ഡ്രൈവിംഗിനെതിരെ കുമ്പളയില്‍ നടപടി കര്‍ശനമാക്കി പൊലീസ്; സ്‌കൂട്ടറും കാറും പിടികൂടി, ഉമ്മമാര്‍ക്കെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെ കുമ്പള പൊലീസ് നടപടി കര്‍ശനമാക്കി. അപകടങ്ങള്‍ പെരുകുന്നത് കണക്കിലെടുത്താണ് നടപടി.കഴിഞ്ഞ ദിവസം 15,16 വയസ്സുള്ള രണ്ടു കുട്ടികള്‍ വാഹനമോടിച്ചതിന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 16കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ബന്തിയോട്ട് വച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മാതാവിനെതിരെ കേസെടുത്തു. 15കാരനോടിച്ച കാര്‍ മൊഗ്രാല്‍, കെ.കെ പുറത്താണ് പൊലീസിന്റെ പിടിയിലായത്. ഈ സംഭവത്തില്‍ 15കാരന്റെ മാതാവിനെതിരെ കേസെടുത്തു. ഇരു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലാണ്.പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന ആര്‍.സി ഉടമയ്‌ക്കെതിരെ കര്‍ശന …

ബദിയഡുക്ക അക്ഷയ ഫാന്‍സി ഉടമ അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക അക്ഷയ ഫാന്‍സി ഉടമ ശ്രീനിവാസ റാവു (73) അന്തരിച്ചു.ബദിയഡുക്ക ശാന്തിയടി അക്ഷയയിലാണ് താമസം. കുറച്ചുകാലമായി മംഗലാപുരത്തു ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വീട്ടില്‍വച്ചു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു പുത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി മരിച്ചു.പുഷ്പ രാജീവിയാണ് ഭാര്യ. റോഷന്‍ കിരണ്‍, രചന കെ.എസ് മക്കളാണ്. മരുമക്കള്‍: ഡോ. യശസ് സൈപ്പംഗലു (മിലിട്ടറി), അഞ്ജു. സഹോദരങ്ങള്‍: സഞ്ജീവറാവു, വസന്ത, സുഗന്ധി, ജയന്തി, സാവിത്രി, അരുണ, യശോദ.

10 കിലോ കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്(27), ബിശ്വജിത് കണ്ടെത്രയാ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.സകണ്ണൂര്‍ എക്‌സൈസ് എന്‍ഫോര്‍സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സക്വാഡിന്റെ ചുമതലയുളള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ഒഡീഷയില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചു വില്‍പ്പന …

ആശുപത്രിയിലേക്കുള്ള വഴിമധ്യേ 16കാരി രക്തസ്രാവം മൂലം മരിച്ചു; ഗര്‍ഭം അലസിപ്പിക്കാന്‍ ഒറ്റമൂലി നല്‍കിയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പതിനാറു വയസ്സുള്ള പെണ്‍കുട്ടി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ രക്തസ്രാവം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആദ്യം പരപ്പയിലെ ഒരു ഡോക്ടറെ കാണിച്ചു. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഗുരുതരനിലയിലാണെന്നും വ്യക്തമായി. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം. മൃതദേഹം വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് …

കറന്തക്കാട് കള്ളുഷാപ്പിന് സമീപത്ത് കുറ്റിക്കാട്ടില്‍ 43 ലിറ്റര്‍ കര്‍ണ്ണാടക മദ്യം കണ്ടെത്തി; പ്രതിയെ തെരയുന്നു

കാസര്‍കോട്: കറന്തക്കാട്ടെ കള്ളുഷാപ്പിനു സമീപത്തെ ആള്‍ താമസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയില്‍ 43 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 10 കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് 240 ടെട്രാപാക്കറ്റ് മദ്യം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ പ്രജിത്ത്, എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥന്‍, വി. സോനു, സെബാസ്റ്റിയന്‍ എന്നിവരും ഉണ്ടായിരുന്നു.

5 പാക് നഗരങ്ങളിൽ സ്ഫോടനം; വ്യോമാതിർത്തി പൂർണമായും അടച്ച് പാക്കിസ്താൻ

ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ പാക്കിസ്താനിലെ 5 നഗരങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇസ്ലാമാബാദിലും ലഹോർ, ഷോർകോട്ട്, ഝാങ്, റാവൽപിണ്ടി നഗരങ്ങളിലും സ്ഫോടനം നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നേരത്തേ ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 26 ഇടങ്ങൾ ലക്ഷ്യമാക്കി പാക്കിസ്താൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് നഗരങ്ങളിൽ സ്ഫോടനമുണ്ടായത്. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ സൈന്യം വാർത്താസമ്മേളനം വിളിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു.ആക്രമണങ്ങളെ പ്രതിരോധിക്കാൻ യാത്രാവിമാനങ്ങളെ മറയാക്കുന്നുവെന്ന ആരോപണം ഇന്ത്യ ഉന്നയിച്ചതിനു പിന്നാലെ വ്യോമാതിർത്തി …

അച്ഛനിൽ നിന്നു പണം തട്ടാൻ ഏഴാം ക്ലാസുകാരന്റെ തട്ടിക്കൊണ്ടുപോകൽ നാടകം; ഒടുവിൽ ദാരുണാന്ത്യം, ബന്ധു ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

ലക്നൗ: തട്ടിക്കൊണ്ടുപോകൽ നാടകം പൊളിഞ്ഞതോടെ 14 വയസ്സുകാരനെ ബന്ധുവും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജ്നോരിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ ആയുഷ് സിങ്ങാണ് കൊല്ലപ്പെട്ടത്. ബന്ധു അനികേത് സിങ്ങിനെയും(19) 4 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആയുഷും അനികേതും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്തത്. ആയുഷിന്റെ അച്ഛനിൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. 2 ലക്ഷം രൂപ ആയുഷിനു നൽകാമെന്നായിരുന്നു വ്യവസ്ഥ.ഇതുപ്രകാരം മേയ് 6ന് ആയുഷിനെ അനികേതിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു …

എസ്എസ്എൽസി പരീക്ഷയിൽ എപ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ്എസ്എൽസി പരീക്ഷയ്ക്ക് എപ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഹരിപ്പാട് പല്ലന മനോജ് ഭവനത്തിൽ മനോജ്-സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ്(16) മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഗൗരി നന്ദ സഹോദരിയാണ്.

അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്താൻ; 26 ഇടങ്ങളിൽ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ. 3 എയർബേസുകളെ ഇന്ത്യ ആക്രമിച്ചതായി ആരോപണം

ശ്രീനഗർ: അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾക്കെതിരെ ഡ്രോൺ അക്രമണം അഴിച്ചുവിട്ട് പാക്കിസ്താൻ പ്രകോപനം തുടരുന്നു. കശ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലാണ് ഇന്നലെ രാത്രിയും ഇന്നുമായി പാക്കിസ്താൻ ഡ്രോൺ ആക്രമണം നടത്തിയത്. എല്ലാം ഇന്ത്യൻ സേന തകർത്തു. ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്.ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തി. ശ്രീനഗർ വിമാനത്താവളത്തെയും അവന്തിപോര എയർബേസിനെയും പാക് സൈന്യം ലക്ഷ്യമിട്ടു. പഞ്ചാബിലെ ഏഴിടങ്ങളിൽ ആക്രമണം നടന്നതായാണ് വിവരം.ഫിറോസ്പൂരിൽ ജനവാസ മേഖലയിലുണ്ടായ ഡ്രോൺ …