ന്യൂഡൽഹി: പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തെത്തുടർന്നു അതിർത്തിയിൽ ഉടലെടുത്ത സംഘർഷവും സൈനിക നടപടികളും നിറുത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വെടി നിറുത്തൽ ശനിയാഴ്ച വൈകിട്ട് 5 മണിക്കു നിലവിൽ വന്നു. വൈകിട്ട് മൂന്നു മണി കഴിഞ്ഞു 35 മിനിറ്റിനു പാകിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറ ക്ടർ ജനറൽ, ഇൻഡ്യൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനെ ബന്ധപ്പെട്ട് വെടി നിറുത്തൽ സന്നദ്ധത അറിയിക്കുകയായിരുന്നു. ഈ നിർദ്ദേശം ഇൻഡ്യ സ്വാഗതം ചെയ്തു .ഇരു വിഭാഗവും ഇക്കാര്യം ഉടൻ സൈനിക വിഭാഗങ്ങളെ അറിയിച്ചു. ധാരണ അനുസരിച്ചു ഭൂമിയിൽ നിന്നും ആകാശത്തുനിന്നും സമുദ്രം വഴിയുമുള്ള എല്ലാ സൈനിക നടപടികളും നിറത്തി വച്ചു .12 നു വീണ്ടും ചർച്ച നടക്കും. ചർച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലായിരിക്കുമെന്നും മൂന്നാമതൊരു കക്ഷിയെ പങ്കെടുപ്പിക്കില്ലെന്നും ഇരു വിഭാഗവും സമ്മതിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

A brave decision 👏 👌