നക്സലുകൾക്കെതിരെയും കടുത്ത നടപടിയുമായി സുരക്ഷാസേന: ഛത്തീസ്ഗഢിൽ 17 ദിവസം നീണ്ട ദൗത്യത്തിൽ 26 നക്സലുകളെ വധിച്ചു

ന്യൂഡൽഹി/ റായ്പുർ: ഛത്തീസ്ഗഡിൽ വൻ നക്സൽ വേട്ട നടത്തി സുരക്ഷാസേന. തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിയിലെ കാരെഗുട്ട ഹിൽസിൽ 26 നക്സലുകളെ വധിച്ചു. ഏപ്രിൽ 21ന് ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായാണിത്. ഈ വർഷം ഇതുവരെ നക്സലുകൾക്കെതിരെ നടക്കുന്ന വലിയ സൈനിക നടപടിയാണിത്. സിആർപിഎഫും ഛത്തീസ്ഗഢ് പൊലീസും സംയുക്തമായാണ് ആക്രമണം നടത്തുന്നത്.
4 സ്ത്രീകളും മരിച്ച മാവോവാദികളിൽ ഉൾപ്പെടുന്നു. വലിയ തോതിൽ സ്ഫോടക വസ്തുക്കളും ആയുധം നിർമിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പടെ പിടിച്ചെടുത്തു. 135 ഐഇഡി സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത് നിർവീര്യമാക്കി.
ഏറ്റുമുട്ടലിൽ 2 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. സിആർപിഎഫ് അസിസ്റ്റൻ്റ് കമാൻഡന്റ് സാഗർ ബൊറാഡെയ്ക്കു സ്ഫോടനത്തിൽ കാൽ നഷ്ടമായി. മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേറ്റു. എന്നാൽ കുഴിബോംബ് നിറഞ്ഞ മേഖലയിൽ ആളപായമില്ലാതെ ദൗത്യം മുന്നേറുന്നത് സൈന്യത്തിന്റെ കാര്യക്ഷമതയുടെ തെളിവാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page