മുംബൈ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഹിന്ദി സിനിമ നടൻ അജാസ് ഖാനെതിരെ പൊലീസ് കേസെടുത്തു. താൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയായ ഹൗസ് അറസ്റ്റിൽ അവതാരകയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് അജാസ് സമീപിച്ചതെന്ന് 30 വയസ്സുകാരിയുടെ പരാതിയിൽ പറയുന്നു. ഷൂട്ടിങ്ങിനിടെ വിവാഹ വാഗ്ദാനം നടത്തുകയും ഇവരുടെ വീട്ടിലെത്തി പീഡിപ്പിക്കുകയുമായിരുന്നു.
നേരത്തേ ഹൗസ് അറസ്റ്റ് ഷോയിൽ മത്സരാർഥികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചതിനു അജാസിനെതിരെ കേസെടുത്തിരുന്നു. സെക്സ് പൊസിഷനുകളെക്കുറിച്ച് അറിയാമോയെന്നും അഭിനയിച്ചു കാണിക്കാനും ഇയാൾ പറഞ്ഞത് പ്രതിഷേധങ്ങൾക്കു ഇടയാക്കിയിരുന്നു.
അജാസ് അവതരിപ്പിക്കുന്ന ഹൗസ് അറസ്റ്റ് ഷോ ഉല്ലു ഒടിടി പ്ലാറ്റ്ഫോമിലാണ് സംപ്രേഷണം ചെയ്യുന്നത്. 2009 മുതൽ സിനിമ മേഖലയിൽ സജീവമായ നടൻ ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
