രാഷ്ട്രീയ പ്രവര്‍ത്തനം ആഹ്വാനത്തിലും പത്രസമ്മേളനത്തിലും ഒതുക്കുന്നവര്‍ക്കു താക്കീത്; ജനകീയാവശ്യങ്ങള്‍ക്കു ജനപ്രതിനിധികളെ ഒഴിവാക്കി പ്രത്യേക സമരത്തിനൊരുങ്ങി കുമ്പള ടോള്‍ ബൂത്ത് വിരുദ്ധ ജനകീയ സമിതി

കുമ്പള: അനീതിക്കെതിരെ പ്രതികരിക്കുന്നവരെ യോഗത്തിനു വിളിച്ചു അതിശക്തമായ വാഗ്ദാനം നല്‍കി തളര്‍ത്തിയിടുന്ന രാഷ്ട്രീയ തന്ത്രത്തിനെതിരെ കുമ്പളയില്‍ പൊതുജനങ്ങള്‍ പ്രതികരിച്ചു. അതിനെ തോല്‍പ്പിക്കാന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനം ഒരു വിഭാഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു.
കുമ്പളയില്‍ ദേശീയ പാതക്കു ടോള്‍ ബൂത്ത് ഏര്‍പ്പെടുത്തുന്നതിനെതിരെ രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളെയും മാറ്റി നിറുത്തിക്കൊണ്ടു ജനകീയ സമരസമിതി ഞായറാഴ്ച രൂപീകരിക്കാന്‍ ജനങ്ങള്‍ നീക്കമാരംഭിച്ചു.
കുമ്പളയില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം ദേശീയ പാതയുടെ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നും അതു കൊണ്ട് അതിനെതിരെ പ്രതികരിക്കാനുമാണ് രണ്ടാഴ്ച മുമ്പു കുമ്പള പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച സമരം പ്രഖ്യാപിക്കാനും ടോള്‍ ബൂത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു.
എന്നാല്‍ വ്യാഴാഴ്ച വരെ സമരം പ്രഖ്യാപിക്കാന്‍ പോലും എംഎല്‍എയുള്‍പ്പെടെയുള്ള ജനപ്രതിനിധികളടങ്ങിയ സര്‍വ്വകക്ഷി സമരസമിതി തയ്യാറായില്ല. ഇതില്‍ നാട്ടുകാര്‍ ക്ഷുഭിതരായതു കാരവല്‍ ഓണ്‍ലൈന്‍ വാര്‍ത്തയാക്കുകയും ചെയ്തു. വാര്‍ത്ത വന്നുടനെ ജനങ്ങള്‍ വാര്‍ത്തയെ അഭിനന്ദിച്ചു കൊണ്ടു വാട്‌സ്ആപ് സന്ദേശം പ്രചരിപ്പിച്ചു. തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പത്രസമ്മേളനം വിളിച്ചു ഒരാഴ്ച മുമ്പു പ്രഖ്യാപിച്ച സമരസമിതി തീരുമാനം ആവര്‍ത്തിച്ചു. പത്രസമ്മേളനത്തില്‍ നിന്നു ബിജെപി പ്രതിനിധികള്‍ ഒഴിഞ്ഞു മാറുകയും ചെയ്തു. പത്രസമ്മേളനം കൊണ്ട് ഉദ്ദേശിച്ച പ്രയോജനം കിട്ടാതെ പോവുകയായിരുന്നെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
നാളെ എംഎല്‍എയെയും മറ്റു ജനപ്രതിനിധികളെയും ഒഴിവാക്കി ടോള്‍ ബൂത്തിനെതിരെ ജനകീയ കമ്മിറ്റി രൂപീകരിക്കും. അതേ സമയം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ടോള്‍ ബൂത്തിനെതിരെ അഞ്ചിനു രാവിലെ കുമ്പളയില്‍ ഹൈവെ മാര്‍ച്ച് പ്രഖ്യാപിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

Very interesting 👌

RELATED NEWS
രേഷ്മയുടെ കൊലപാതകം: പ്രതി ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി, ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും രംഗത്ത്, ബാറുടമയെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം