ന്യൂഡൽഹി: ഭീകരാക്രമണം ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളാക്കിയതിനിടെ
അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു കടന്ന ബിഎസ്എഫ് സൈനികനെ പാക്കിസ്താൻ കസ്റ്റഡിയിലെടുത്തു. ഫിറോസ്പൂരിലെ ഇന്ത്യ-പാക് അതിർത്തിയിലാണ് സംഭവം. 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പി.കെ. സിങ്ങിനെയാണ് പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്തത്.
അതിർത്തിയിലെ കൃഷിഭൂമിയിൽ വിളവെടുക്കുന്ന കർഷകർക്കു നിർദേശങ്ങൾ നൽകുന്നതിനിടെ അബദ്ധത്തിൽ പാക്കിസ്താൻ ഭാഗത്തേക്ക് കടക്കുകയായിരുന്നു. സൈനികനെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനുള്ള ഫ്ലാഗ് മീറ്റിങ് വിളിച്ചിട്ടുണ്ട്.
