ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്ക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ഹിന്ദി ചിത്രം ‘അബിർ ഗുലാലിനു പ്രദർശനാനുമതി നിഷേധിച്ചു. സിനിമ ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വാർത്താവിതരണ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
ഫവാദ് ഖാനും വാണി കപൂറും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം മേയ് 9ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ഭീകരാക്രമണത്തിനു പിന്നാലെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്രസർക്കാർ തീരുമാനം. സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിർമാൺസേന ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. പടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് ക്യാംപെയ്നുകൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
സിനിമ റിലീസ് ചെയ്യുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കു ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
