കാബൂൾ: ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്ത താനാണെന്ന അഫ്ഗാനിസ്ഥാൻ പൗരന്റെ അവകാശവാദത്തിൽ താലിബാൻ അന്വേഷണം ആരംഭിച്ചു. കിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിൽ താമസിക്കുന്ന അഖേൽ നാസറാണ് 1880 കളിൽ താൻ ജനിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.നിലവിൽ തനിക്കു 140 വയസ്സിലേറെ പ്രായമുണ്ടെന്ന് നാസർ അവകാശപ്പെടുന്നു. ഇതു തെളിയിക്കപ്പെട്ടാൽ ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയായി നാസർ മാറും.1919ലെ ആംഗ്ലോ-ഇന്ത്യൻ യുദ്ധസമയത്ത് തനിക്കു 30 വയസ്സിലേറെ പ്രായമുണ്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതിയ രാജാവ് അമാനുള്ള ഖാന്റെ സംഘത്തിൽ താനും അംഗമായിരുന്നുവെന്നും നാസർ അവകാശപ്പെട്ടു. നാസറിനു ശക്തമായ പിന്തുണയുമായി കുടുംബവും രംഗത്തുണ്ട്. നാസറിന്റെ 2 സഹോദരികൾ 100 വയസ്സിലധികം ജീവിച്ചിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. അവകാശവാദങ്ങൾ പരിശോധിക്കാൻ നടപടി ആരംഭിച്ചതായി താലിബാൻ വക്താവ് മുസ്തഗഫർ ഗുർബാസ് അറിയിച്ചു.ഫ്രഞ്ച് പൗരയായ ജീൽ കാൻമെന്റാണ് നിലവിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി. 1875 ൽ ജനിച്ച ഇവർ 122 വർഷങ്ങൾക്കു ശേഷം 1997ലാണ് മരിച്ചത്.

Very interesting