ആറു വർഷത്തെ പ്രണയം; അതിനിടെ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു, പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന് ആൺ സുഹൃത്ത്

ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. റായ്ച്ചൂരിലാണ് നാടിനെ നടുക്കിയ സംഭവം. സിദ്ധനൂര്‍ ആര്‍ട്‌സ് കോളേജിലെ എംഎസ്‌സി വിദ്യാര്‍ത്ഥിനി ഷിഫ(24)ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന മുബീന്‍ പൊലീസിൽ കീഴടങ്ങി. വ്യാഴാഴ്ച രാവിലെയാണ് അരുംകൊല നടന്നത്. രാവിലെ കോളേജിലേക്ക് പോവുകയായിരുന്ന ഷിഫയെ മുബീന്‍ പിന്നാലെ എത്തി ശല്യം ചെയ്തിരുന്നു. പിന്നീട് ഷിഫയെ തടഞ്ഞുനിര്‍ത്തി മുബീന്‍ പ്രണയാഭ്യർത്ഥന നടത്തി. സാധ്യമല്ലെന്ന് പെൺകുട്ടി പറഞ്ഞതോടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മുബീന്‍ ഷിഫയുടെ കഴുത്തില്‍ പലതവണ കുത്തി. ഇതിന് ശേഷം കഴുത്തറുക്കുകയായിരുന്നു. ചോരവാര്‍ന്ന് ഷിഫ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൊലയ്ക്ക് പിന്നാലെ മുബീന്‍ സിദ്ധനൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റ് പറഞ്ഞ് കീഴടങ്ങുകയായിരുന്നു. ഷിഫയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും നിരസിച്ചതോടെ പകയായെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ആറ് വര്‍ഷമായി തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി ഷിഫയുടെ വിവാഹം വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഷിഫ വിവാഹത്തിന് സമ്മതം മൂളിയതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page