റഷ്യന്‍ ആണവ സേനയുടെ തലവന്‍ കൊല്ലപ്പെട്ടു: ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടത് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച്

മോസ്‌കോ: റഷ്യയുടെ ആണവ, ജൈവ, രാസ പ്രതിരോധ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മോസ്‌കോയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന് സമീപം ഉണ്ടായ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.
സ്‌കൂട്ടറില്‍ സ്‌ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഇഗോറിന്റെ സഹായിയും കൊല്ലപ്പെട്ടു. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യയുടെ ഉക്രെയ്‌നിലെ സൈനിക നടപടിക്കിടെ ഉക്രെയ്‌നില്‍ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതിന് ഡിസംബര്‍ 16-ന് കിറില്ലോവിനെ ഉക്രെയ്ന്‍ കോടതി ശിക്ഷിച്ചിരുന്നു. 2022 ഫെബ്രുവരി മുതല്‍ യുദ്ധക്കളത്തില്‍ 4,800-ലധികം രാസായുധങ്ങള്‍ ഉപയോഗിച്ചതായി ഉക്രെയ്നിന്റെ സുരക്ഷാ സേവനമായ എസ്.ബി.യു പറഞ്ഞു. 2017 ഏപ്രിലിലാണ് സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷന്‍, കെമിക്കല്‍, ബയോളജിക്കല്‍, ഡിഫന്‍സ് ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page