അയോധ്യയിൽ നിന്നു ശബരിമലയിലേക്കു കാൽ നടയാത്ര നടത്തുകയായിരുന്ന അയ്യപ്പഭക്തൻ മധ്യപ്രദേശിൽ മരിച്ചു; മരിച്ചത് കൂട്ലുവിലെ ശിവപ്രസാദ്

ഭോപ്പാൽ: അയോധ്യയിൽ നിന്നു കാൽ നടയായി ശബരിമലയിലേക്കു യാത്ര ചെയ്യുകയായിരുന്ന അയ്യപ്പഭക്തൻ മരിച്ചു. കാസർകോട് കുട്ലു പച്ചക്കാട്ടെ ശിവപ്രസാദ് (45) ആണ് മരിച്ചത്. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ വച്ചായിരുന്നു മരണം. നെഞ്ചു വേദന അനുഭവപ്പെട്ട ശിവപ്രസാദിനെ ഉടൻ സിയോണി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മര ണപ്പെടുകയായിരുന്നു.കുട്ലു പച്ചക്കാട്ടെ പരേതനായ അപ്പുവിൻ്റെ മകനാണ് ശിവപ്രസാദ്. 24 വർഷമായി തുടർച്ചയായി ശബരിമല തീർത്ഥയാത്ര നടത്തുന്നു. മൂന്നു തവണ കാൽ നടയാത്രയായാണ് ശബരിമല തീർത്ഥാടനം നടത്തിയത്. ആദ്യമായാണ് അയോധ്യയിൽ നിന്നു ശബരിമലയിലേക്കു പദയാത്ര നടത്തുന്നത്. സെപ്റ്റംബർ 25-നു കാസർ കോടുനിന്നു മുദ്ര ധരിച്ച ശിവപ്രസാദ് സ്വാമി ഈ മാസം ഒന്നിനാണ് അയോധ്യയിൽ നിന്നു ശബരിമല യാത്ര ആരംഭിച്ചത്. ഒപ്പം കുട്ലുവിലെ ഹരീഷുമുണ്ടായിരുന്നു. കുട്‌ലുവിലെ കാറ്ററിംഗ് നടത്തിപ്പുകാരനാണ് ശിവപ്രസാദ്. മാതാവ്: ശ്രീദേവി. ഭാര്യ: സരസ്വതി മക്കൾ: ആരവ് പ്രസാദ്, അശ്വീപ്രസാദ്. സഹോദരങ്ങൾ: മോഹനൻ, ശാന്തി, ശാംഭവി, വനിതകുമാരി, വിനുതകുമാരി. മൃതദേഹം വെളിയാഴ്ച നാട്ടിലെത്തിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page