കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബറിടം. മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം, നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെയെന്നുമാണ് ഫേസ്ബുക്കില്‍ വിമര്‍ശനം. പി.പി. ദിവ്യയുടെ പേജിലെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായിട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. യാത്രയയപ്പ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ ആക്ഷേപം വേണമായിരുന്നോ എന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഒരാള്‍. ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന് എടുത്തപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന് അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്…., തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര..’ പിപി ദിവ്യക്കെതിരെ സൈബര്‍ ലോകം
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബറിടം. മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം, നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെയെന്നുമാണ് ഫേസ്ബുക്കില്‍ വിമര്‍ശനം. പി.പി. ദിവ്യയുടെ പേജിലെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായിട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. യാത്രയയപ്പ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ ആക്ഷേപം വേണമായിരുന്നോ എന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഒരാള്‍. ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന് എടുത്തപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന് അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്….,
തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
RELATED NEWS
ഓപ്പറേഷന് തൂഫാന്; ഐക്യദാര്‍ഢ്യവും ലഹരി വിരുദ്ധ റാലിയും ഞായറാഴ്ച
ഇടയിലക്കാട്ട് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
സുന്നീ പണ്ഡിതന് ചെറുവത്തൂരിലെ മുഹമ്മദ് ഫൈസി അന്തരിച്ചു
കുമ്പളയിൽ പഞ്ചായത്ത് പ്രസിഡന്റിനും മെമ്പർമാർക്കും ഇതെന്തു പറ്റിയെന്നു അമ്പരപ്പ് : അണികൾ ആശങ്കയിൽ:ജനപ്രതിനിധികൾക്ക് പൂട്ടിടണമെന്ന് പ്രവർത്തകർ
നല്ല നാളെക്കായി ലഹരിക്കെതിരെ പോരാടാം; അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
അസമയത്ത് യുവാവ് സ്കൂളിന് മുന്നില്‍; പരിശോധനയില്‍ എംഡിഎംഎ; മേല്പറമ്പില് യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട് ജില്ലാ ജയിലിനകത്തു നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി
പള്ളിയിലേയ്ക്ക് പോവുകയായിരുന്ന യുവാവിനെ ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ചു കൊല്ലാന്‍ ശ്രമം; രണ്ടു പേര്‍ക്കെതിരെ , നരഹത്യാ ശ്രമത്തിനു കേസ്