ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ വ്യാപകമായുണ്ടായ അതിശക്തമായ മഴയില്‍ 32 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 10വും ഉത്തരാഖണ്ഡില്‍ 12വും ഹിമാചല്‍ പ്രദേശില്‍ നാലും പേര്‍ക്കു ജീവഹാനി സംഭവിച്ചു. ഷിംലയില്‍ അമ്പതോളം പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. കേദര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
