മലപ്പുറം:ഇസ്ലാമിക ആത്മീയ വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത യുവാവ് അറസ്റ്റില്‍.ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നതാണ് 19 കാരന്റെ പതിവ് രീതി. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പിടിയിലായത്.
പെരിന്തല്‍മണ്ണ സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. വാട്‌സ്‌ആപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടുന്നത്. മുഹമ്മദ് യാസിമിന്റെ ആക്രമണത്തിന് കൂടുതല്‍ പേർ ഇരയായെന്നാണ് പോലീസ് നിഗമനം. പെരിന്തല്‍മണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ എ. പ്രേംജിത്ത്, എസ്.ഐ ഷിജോ സി. തങ്കച്ചൻ, എ.എസ്.ഐ രേഖമോള്‍, എസ്.സി.പി.ഒ ഷി ജു, സി.പി.ഒമാരായ സല്‍മാൻ പള്ളിയാല്‍തൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.