മംഗളൂരു: ഭാര്യയോട് തൻ്റെ സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ട യുവാവിനെതിരെ കേസ്സെടുത്ത് കർണാടക പൊലീസ്.ബംഗളൂരു അമൃതഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ആവശ്യം നിരസിച്ചതിന് പിന്നാലെ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മംഗളൂരു സ്വദേശിനിയാണ് പരാതിക്കാരി. 2007ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. അടുത്തിടെ ഭർത്താവിൻ്റെ വാട്സ് ആപ് ചാറ്റുകൾ ഭാര്യ കാണാനിടയായി.ഇതിൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും ഭർത്താവ് സുഹൃത്തുക്കളുമായി പങ്കുവെച്ചതായി കണ്ടെത്തി.കൂടാതെ ലൈംഗികത്തൊഴിലാളികളുമായി ഉള്ള ചാറ്റുകളും ഫോണിൽ ഉണ്ടായിരുന്നു. ഇക്കാര്യം യുവതി രക്ഷിതാക്കള അറിയിക്കുകയും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ തുടർന്നും ഭർത്താവ് ഈ സമീപനങ്ങളുമായി മുന്നോട്ട് പോവുകയാണ് ചെയ്തെന്നും യുവതി പറയുന്നു. വീണ്ടും മധ്യസ്ഥതക്ക് ശ്രമിക്കുന്ന ഘട്ടത്തിലാണ് തന്നോട് കൂട്ടുകാരുടെ കൂടെ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. ഭർത്താവിൽ നിന്നുണ്ടായ കടുത്ത ശാരീരിക, മാനസിക പീഡനത്തെ തുടർന്നാണ് പരാതി നൽകിയതെന്നും യുവതി പറയുന്നു. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. യുവതിയുടെ പരാതിയിൽ പൊലീസ് എഫ്. ഐ. ആർ രജിസ്ട്രർ ചെയ്തിട്ടുണ്ട്.
