രേഷ്മയുടെ തിരോധാനം; അറസ്റ്റിലായ ബിജു പൗലോസിന്റെ തിരക്കഥകള്‍ ഒന്നൊന്നായി പൊളിച്ചടുക്കി അന്വേഷണ സംഘം; ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് പ്രതി, രേഷ്മയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് ചൈനീസ് നിര്‍മ്മിത ഫോണ്‍ ഉപയോഗിച്ച് സ്ത്രീ ശബ്ദത്തില്‍, എറണാകുളത്തെ കടയില്‍ ജോലിക്കു നിന്നുവെന്ന കഥയും കെട്ടിച്ചമച്ചത്, ബിജു പൗലോസിനെ കുടുക്കിയത് കെട്ടിടം ഉടമകളെന്ന വ്യാജേന എത്തിയ ക്രൈംബ്രാഞ്ച് സംഘം, പ്രതിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് തെളിവെടുത്തു

കാസര്‍കോട്: പതിനഞ്ചു വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി സജേഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന തന്ത്രപരമായ അന്വേഷണത്തിലാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ തുമ്പുണ്ടാക്കിയത്.കേസിന്റെ നാള്‍ വഴികളും അന്വേഷണത്തിന്റെ പുരോഗതിയും ഇങ്ങനെ: ”2010 ജൂണ്‍ മാസത്തിലാണ് ബളാംതോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു അമ്പലത്തറ, എണ്ണപ്പാറ, മൊയോലം കോളനിയിലെ രാമന്‍-കല്യാണി ദമ്പതികളുടെ മകളായ രേഷ്മ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. അധ്യാപികയാവുകയെന്നതായിരുന്നു രേഷ്മയുടെ ജീവിതാഭിലാഷം. ഇതിനായി …

വണ്ടിച്ചെക്ക് കേസ്: എതിര്‍കക്ഷിക്ക് 3 മാസം തടവും 2,78,000 രൂപ ഫൈനും

കാസര്‍കോട്: വണ്ടിച്ചെക്കു കേസില്‍ കാസര്‍കോട് തെക്കില്‍ഫെറി ബേവിഞ്ച മുണ്ടാങ്കുലം ഹൗസിലെ ഇസ്മയില്‍ എം ഡിയെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നു മാസം തടവും 2,78,000 രൂപ ഫൈനും ശിക്ഷിച്ചു. ഫൈന്‍ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവനുഭവിക്കണമെന്നു വിധിന്യായത്തില്‍ പറഞ്ഞു.കാസര്‍കോട് ആനവാതുക്കള്‍ ശ്രീകൃഷ്ണ ഹാര്‍ഡ് വെയേര്‍സിന്റെ പരാതിയിലാണ് ശിക്ഷ. 2019 മേയില്‍ ഇസ്മയിലും മകന്‍ മഹ്ഫൂസും ഹാര്‍ഡ്‌വെയേഴ്‌സിനെ സമീപിച്ച് 2,15,530 രൂപയുടെ സാധനങ്ങള്‍ വാങ്ങുകയും 2,00,000രൂപക്കു ചെക്കു നല്‍കുകയുമായിരുന്നു. എന്നാല്‍ കളക്ഷനയച്ച ചെക്ക് അക്കൗണ്ടില്‍ …

ദേളി, കുന്നുപാറയില്‍ വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായി; മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചെമ്മനാട് വില്ലേജിലെ ദേളി, കുന്നുപാറയില്‍ യുവതിയെ കാണാതായതായി പരാതി. കുന്നുപാറയിലെ ചാപ്പ ഹൗസിലെ സി.എം ആയിഷ (22)യെ ആണ് കാണാതായത്. പതിവുപോലെ വ്യാഴാഴ്ച രാത്രിയില്‍ വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനും നാലു മണിക്കും ഇടയില്‍ ഇറങ്ങിപ്പോയതായി സംശയിക്കുന്നുവെന്നു സഹോദരന്‍ മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പോക്‌സോ കേസിലെ ഇരയെ സ്വാധീനിക്കാന്‍ ശ്രമം; യുവതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. നീലേശ്വരം, കാലിച്ചാനടുക്കം, അട്ടക്കണ്ടത്തെ സി. പ്രശാന്തി(42)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയിയും സംഘവും അറസ്റ്റു ചെയ്തത്. യുവതിയെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.വിചാരണ നടന്നു കൊണ്ടിരിക്കുന്ന പോക്‌സോ കേസില്‍ പ്രതിക്ക് അനുകൂലമായ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയാല്‍ സാമ്പത്തിക സഹായം വാഗ്ദാനം …

സീതാംഗോളി, മുഖാരിക്കണ്ടത്ത് ഹാര്‍ഡ്‌വേര്‍സ് കടയില്‍ വന്‍ തീപിടിത്തം; 4 യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുന്നു

കാസര്‍കോട്: സീതാംഗോളി, മുഖാരിക്കണ്ടത്ത് വന്‍ തീപിടിത്തം. ബദിയഡുക്ക അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ‘ഹാര്‍സ്’ എന്ന ഹാര്‍ഡ്‌വെയര്‍ കടയിലാണ് തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് സ്ഥാപനത്തിനു അകത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. വിവരമറിഞ്ഞ് കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നായി രണ്ടു വീതം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തുണ്ട്. നിരവധി നാട്ടുകാരും സ്ഥലത്തു തടിച്ചു കൂടിയിട്ടുണ്ട്.

ട്രംപിനെതിരെ വധഭീഷണി: മുന്‍ എഫ്ബിഐ ഡയറക്ടര്‍ക്ക് തടവ് ശിക്ഷ നല്‍കണമെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍

ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട മുന്‍ അമേരിക്കന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്കു തടവു ശിക്ഷ നല്‍കണമെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഷോയിലാണ് തുള്‍സി ഗബ്ബാര്‍ഡ് ക്ഷുഭിതയായി ഇക്കാര്യം പ്രകടിപ്പിച്ചത്. സാധാരണയായി വളരെ ശാന്തയായാണ് ഇവര്‍ ന്യൂസ് ഷോയില്‍ പ്രത്യക്ഷയാകാറുള്ളത്.അമേരിക്കന്‍ പ്രസിഡന്റ് നഗരത്തിനു പുറത്തായിരിക്കുമ്പോള്‍ വധഭീഷണി മുഴക്കുന്നതു മോശം രീതിയാണെന്നു അവര്‍ പറഞ്ഞു. ട്രംപ് വിദേശ ജിഹാദി രാജ്യത്തായിരുന്നു. അവിടെ …

ഉപ്പളയില്‍ റസീനയെയും കുമ്പളയില്‍ രഞ്ജിതയെയും കാണാതായി; മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകളില്‍ കേസ്

കാസര്‍കോട്: കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു യുവതികളെ കാണാതായി. ഉപ്പള, മണ്ണംകുഴിയിലെ ബാത്തിഷയുടെ ഭാര്യ റംസീന (27)യെ വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കാണാതായത്. ഉപ്പള ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കുമ്പള, ബംബ്രാണയില്‍ 22 വയസ്സുള്ള രഞ്ജിത എന്ന യുവതിയെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് സഹോദരി കുമ്പള പൊലീസില്‍ പരാതി …

ബസിൽ കടത്തിയ 10 കിലോ വെള്ളി പിടികൂടി; യുവാവ് അറസ്റ്റിൽ, സംഭവം പെർള ചെക്ക്പോസ്റ്റിൽ

കാസർകോട്: ബസ്സിൽ കടത്തിക്കൊണ്ടുവന്ന പത്തുകിലോ വെള്ളിആഭരണങ്ങളുമായി യുവാവ് അറസ്റ്റിൽ . കർണ്ണാടക സ്വദേശിയായ ആർ.സതീഷ് (45) ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച വൈകുന്നേരം 3.45 മണിക്കാണ് സംഭവം. പ്രിവന്റീവ് ഓഫീസർ എ.ആർ അബ്ദുള്ളയുടെ നേതൃത്വത്തിലുളള ‘കെ മു ‘ സംഘം പെർള എക്സൈസ് ചെക്ക് പോസ്റ്റിൽ ,ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് വെള്ളി ആഭരണങ്ങൾ പിടികൂടിയത്. സന്തോഷിനെയും തൊണ്ടി മുതലും ജി.എസ്.ടി വകുപ്പിനു കൈമാറി.എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.വി. ജിജിൻ , …

കടുവക്കുട്ടിയെ തൊട്ടും തലോടിയും വിഡിയോ ചിത്രീകരണം; യുവാവിനെതിരെ കേസ്

ജയ്പുർ: രാജസ്ഥാനിലെ രന്തംബോർ ദേശീയോദ്യാനത്തിൽ അതിക്രമിച്ചു കയറി കടുവക്കുട്ടികളുമായി വിഡിയോ ചിത്രീകരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉദ്യാനത്തിലെ ദേവപുര ഡാമിനു സമീപത്തെ കോൺക്രീറ്റ് പൈപ്പിൽ ഒരു കടുവ 3 കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ യുവാവ് കടുവകുട്ടികളെ തൊട്ടും തലോടിയും വിഡിയോ ചിത്രീകരിക്കുകയായിരുന്നു. വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. അപകടസാധ്യതയേറെയുള്ള മേഖലയിലേക്കു ഇയാൾ എങ്ങനെ എത്തിയെന്നു കണ്ടെത്താൻ അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.ഉദ്യാനത്തിൽ 80ഓളം കടുവകളുണ്ടെന്നാണ് കണക്ക്. …

ആഗ്രഹിച്ചത് ആൺകുഞ്ഞിനെ; 14 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ വെട്ടികൊന്നു; മൃതദേഹം മാലിന്യകൂമ്പാരത്തിൽ എറിഞ്ഞു

ഹൈദരാബാദ്: 14 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ വെട്ടികൊന്നു. ഹൈദരാബാദിലെ ഗോൽകൊണ്ഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.അപ്പാർട്മെന്റിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശി ജഗത് വിശ്വകർമയാണ് കൃത്യത്തിനു പിന്നിൽ. വെള്ളിയാഴ്ച പുലർച്ചെ 2നാണ് സംഭവം. ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഭാര്യ അറിയാതെ ഇയാൾ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം അപ്പാർട്മെന്റിനു സമീപത്തെ മാലിന്യകൂമ്പാരത്തിലേക്ക് എറിഞ്ഞു.എന്നാൽ കുഞ്ഞിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുഞ്ഞ് ജനിച്ചതിന്റെ ദേഷ്യത്തിലാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. …

“വെള്ളിവളകൾ തനിക്കു നൽകുന്നില്ലെങ്കിൽ അമ്മയോടൊപ്പം ദഹിപ്പിക്കണം”; ചിതയിൽ കിടന്ന് മകന്റെ പ്രതിഷേധം, സംസ്കാര ചടങ്ങുകൾ വൈകിയത് മണിക്കൂറുകൾ

ജയ്പുർ: മരിച്ചുപോയ അമ്മയുടെ വെള്ളി വളകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കത്തിൽ സംസ്കാരചടങ്ങുകൾ 2 മണിക്കൂറോളം വൈകി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.80 വയസ്സുകാരിയായ ഭൂരി ദേവിക്ക് 7 ആൺമക്കളാണുള്ളത്. 6 ആൺമക്കൾ ഒരുമിച്ചും അഞ്ചാമത്തെ മകൻ ഓംപ്രകാശ് മറ്റൊരു സ്ഥലത്തുമാണ് താമസം. 4 വർഷത്തിലേറെയായി ഓംപ്രകാശും മറ്റു സഹോദരന്മാരുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഭൂരി ദേവി മരിച്ചത്. തുടർന്ന് വീടിനു സമീപത്തെ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. …

പെരിയ, നവോദയ നഗറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിനെ കുറിച്ച് സൂചന; ഉടുമുണ്ടിന്റെ ഒരു ഭാഗം കയറില്‍ കല്ലുകെട്ടിയ നിലയില്‍ കണ്ടെത്തി, പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടും ദുരൂഹത തുടരുന്നു

കാസര്‍കോട്: പെരിയ, നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്‌റ്റേഷന്റെ മാലിന്യക്കുഴിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ കുറിച്ച് സൂചന. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ആളാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള പ്രാഥമിക സൂചന. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ലാബിട്ടു മൂടിയ മാലിന്യക്കുഴിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ടാങ്കിനകത്തു നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയവരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി. …

കണ്ണൂര്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്കോ?; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം, കല്ലേറ്, പതാകകള്‍ നശിപ്പിച്ചു

കണ്ണൂര്‍: ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്കോ? മലപ്പട്ടത്തിനു പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ. ഇര്‍ഷാദിന്റെ വീടിനു നേരെ വ്യാഴാഴ്ച രാത്രി ആക്രമണം നടന്നു. തൃച്ചംബരം പള്ളിക്കു സമീപത്തെ വീട്ടിനു നേരെയാണ് രാത്രി 12 മണിയോടെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ മുകള്‍ നിലയിലെ ഒരു ജനല്‍ പാളിയും താഴത്തെ നിലയിലുള്ള ആറു ജനല്‍ പാളികളും തകര്‍ന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന …

മംഗ്‌ളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണില്‍; ഗോവ-മംഗ്‌ളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്നതു പരിഗണനയില്‍

പാലക്കാട്: മംഗ്‌ളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണില്‍ പുനരാരംഭിക്കുമെന്നു ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിംഗ് മലബാര്‍ മേഖലയിലെ എംപിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ഗോവ-മംഗ്‌ളൂരു വന്ദേഭാരത് കോഴിക്കോടു വരെ നീട്ടുന്ന കാര്യവും മംഗളൂരു-പാലക്കാട് പാസഞ്ചര്‍ ട്രെയിനും സജീവ പരിഗണനയിലാണെന്നു ജനറല്‍ മാനേജര്‍ സംഘത്തെ അറിയിച്ചു.മലബാര്‍ മേഖലയിലെ റെയില്‍വെ യാത്രാപ്രശ്‌നങ്ങള്‍ ഈ മേഖലയിലെ എം.പിമാരുമായി പാലക്കാട്ട് ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ എം.കെ രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍, വി. ശിവദാസന്‍, പി.പി സുനീര്‍, …

ക്ലീനിക്കില്‍ പരിശോധനയ്‌ക്കെത്തിയ 20കാരിയോടു മോശമായി പെരുമാറി; നാട്ടുകാരെത്തി ഡോക്ടറെ കയ്യേറ്റം ചെയ്തു

മംഗ്‌ളൂരു: ക്ലീനിക്കില്‍ ചികിത്സക്ക് എത്തിയ ഇരുപതുകാരിയോട് മോശമായി പെരുമാറിയ ഡോക്ടറെ ജനക്കൂട്ടം കയ്യേറ്റം ചെയ്തു. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് ഡോക്ടറെ അറസ്റ്റു ചെയ്തു. ബ്രഹ്‌മാവാര്‍, ശാസ്താവനയിലെ ഒരു സ്വകാര്യ ഡോക്ടറാണ്് അറസ്റ്റിലായത്. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവതി ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിയത്. പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. വീട്ടിലെത്തിയ യുവതി തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരോട് പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ ക്ലീനിക്കില്‍ എത്തുകയും …

ഉമ്മയും മകനും വീട്ടിനകത്ത് മരിച്ച നിലയില്‍

കൊല്ലം: ഉമ്മയെയും മകനെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം, കൊട്ടിയം, തഴുത്തല, പി.കെ ജംഗ്ഷനു സമീപം എസ്ആര്‍ മന്‍സിലില്‍ നസിയത്ത് (52), മകന്‍ ഷാന്‍ (31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.നസിയത്തിന്റെ കഴുത്തില്‍ മുറിവേറ്റ പരിക്കുണ്ട്. മകന്‍ ഷാനെ മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് കൊട്ടിയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

എംഡിഎംഎയുമായി ബേള സ്വദേശി കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ബേള, കുഞ്ചാര്‍ ഹൗസിലെ കെ.എ ഇബ്രാഹിം ഇഷ്ഫാഖി (27)നെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ കെ. രാജീവനും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 1.17 ഗ്രാം എംഡിഎംഎ പിടികൂടി. വ്യാഴാഴ്ച രാത്രി 10.30മണിക്ക് കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തു വച്ചാണ് അറസ്റ്റ്. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇബ്രാഹിം ഇഷ്ഫാഫിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നു പിടികൂടിയത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ കണ്ട് പരുങ്ങിയതും സ്ഥലത്ത് നിന്നു ധൃതിയില്‍ കടന്നു കളയാന്‍ …

വാഴമുട്ടം കളത്തൂരെത്ത് വല്‍സ പീറ്റര്‍ അന്തരിച്ചു

-പി പി ചെറിയാന്‍ ഡാളസ്: വാഴമുട്ടം കളത്തൂരെത്തെ പരേതയായ ടി എം ഫിലിപ്പിന്റെ ഭാര്യ വല്‍സ പീറ്റര്‍ (79) അന്തരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യപികയായിരുന്നു.വാഴമുട്ടം മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകംഗമാണ്. ഡാളസ് സെന്റ് പോള്‍സ് മിക്കിനി അംഗം ലിന്‍സ് പീറ്റര്‍ ഫിലിപ്പിന്റെ മാതാവാണ്. മറ്റു മക്കള്‍: ജോര്‍ജ്ജ് മാത്യു ഫിലിപ്പ് (എറണാകുളം), ജെയ്‌സ് ജോഷ്വ ഫിലിപ്പ് (ബാംഗ്ലൂര്‍), മരുമക്കള്‍: ജീന ജോര്‍ജ്,രശ്മി ജേക്കബ് കോശി (ഡാളസ്), മിനു രാജന്‍ (ബാംഗ്ലൂര്‍).