180 യാത്രക്കാരുമായി പോവുകയായിരുന്ന ഇറാനിയന്‍ കപ്പല്‍ ആക്രമിച്ചു; 101 പേരെ കാണാതായി; 32 പേര്‍ ഗുരുതരനിലയില്‍; 78 പേര്‍ക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിനെ അന്തര്‍വാഹിനി കപ്പല്‍ ആക്രമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തില്‍ 101 പേരെ കാണാതാവുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരില്‍ 32 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വിശാഖ പട്ടണത്ത് നടന്ന മിലാന്‍ ബഹുരാജ നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റാണ് ഐറിസ് ഡേന. മുങ്ങിക്കൊണ്ടിരുന്ന ഇറാനിയന്‍ കപ്പലിലെ 32 പേരെ സൈന്യം രക്ഷിച്ചുവെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ ഒരാളുടെ നില …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇസ്രായേൽ ഇറാൻ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് ഗൾഫ് രാജ്യങ്ങളുമായുള്ള വിമാനം സർവീസുകൾ ഇന്നും തടസ്സപ്പെട്ടു. ദുബായി , കുവൈറ്റ് ,അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട് . ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു ഇന്ന് ഹോളി ആഘോഷമാണെങ്കിലും കേരളത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. വടക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഇന്ന് അവധിയാണ്. ഇറാക്കിലെ യുഎസ് കോൺസുലേറ്റിനെ ലക്ഷ്യമിട്ട് വന്ന ട്രോൺ വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ ഉണ്ട് . അബുദാബി , ദുബായ് …

മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്:മുൻകേന്ദ്ര മന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. വി.പി.സിംഗ് മന്ത്രിസഭയിൽ ഗതാഗത- വാർത്താ വിനിമയ മന്ത്രിയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .1971 മുതൽ തുടർച്ചയായി ആറ് തവണ വടകരയിൽ നിന്ന് ലോകസഭ അംഗമായിരുന്നു . രാഷ്ട്രീയത്തിൽ സജീവമാകും മുമ്പ് നിരവധി സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. 1960 ൽകോൺഗ്രസിൽ ചേർന്നു.പിന്നീട് കോൺഗ്രസ്-എസ്. ദേശീയ ജനറൽ സെക്രട്ടറിയായി .1995 ൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി .

ദുബായിൽ നിന്ന് വിമാന സർവീസ് ഭാഗികമായി തുടങ്ങി ; അബുദാബിയിൽ നിന്നുള്ള വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി : ഇറാൻ – ഇസ്രായേൽ സംഘർഷത്തെത്തുടർന്നു നിറുത്തി വച്ചിരുന്നു വിമാന സർവീസസ് പരിമിതമായി ആരംഭിക്കുന്നതിന് ഫ്ലൈറ്റ് ഓപ്പറേറ്റേഴ്സ് എമിറേറ്റ് തീരുമാനിച്ചു. അബുദാബിയിൽ നിന്നുള്ള വിമാനം തിങ്കളാഴ്ച രാത്രി യാത്രക്കാരുമായി ഡൽഹിയിൽ ഇറങ്ങി .ദുബായ് സർവീസുകൾ ഇന്നലെ വൈകിട്ട് പരിമിതമായി സർവീസ് ആരംഭിച്ചു. മറ്റെല്ലാ വിമാനങ്ങളും സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് സർവീസ് നടത്താനിരുന്ന 357 വിമാനങ്ങൾ ഇന്ത്യ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സ് ചൊവ്വാഴ്ച മുതൽ മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കും. ഡൽഹി, കൊച്ചി ,കോഴിക്കോട്, മംഗളൂർ, …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാൻ-ഇസ്രായേൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നു. ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ​ഇറാൻ്റെ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. ദുബായ് വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചു. ​ ഇറാനിലെ സൈനിക നടപടി ഭരണമാറ്റത്തിനല്ലെന്നും എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ചാൽ ശക്തമായ നീക്കം തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. .പശ്ചിമേഷ്യൻ സംഘർഷം …

ഭാര്യ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; രണ്ടാം ഭർത്താവ് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ

എറണാകുളം :പെരുമ്പാവൂർ കീഴില്ലം ഷാപ്പ് പടി പെട്രോൾ പമ്പിനടുത്ത് യുവതിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനുശേഷം കാണാതായ രണ്ടാം ഭർത്താവിനെ വാഹന അപകടത്തിൽ പരിക്കേറ്റു ഗുരുതരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കീഴില്ലത്തെ കരുന്നാലിൽ ജിബി (36) ആണു മരിച്ചത്. ഭർത്താവു കോതമംഗലം കൂട്ടമ്പുഴ എടത്തുംകുടിയിലെ ലൈജു ( 56 )കളമശ്ശേരി ആശുപത്രിയിലാണ് .ഇന്നലെ ഉച്ചയായിട്ടുo ഇവരുടെ ഹോട്ടൽ തുറക്കാതിരുന്നതിനെത്തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് ജിബിയെ അബോധാവസ്ഥയിൽ വീട്ടിനുള്ളിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. …

ഇറാന്റെ ഒമ്പതു യുദ്ധക്കപ്പലുകൾ തകർത്തു;ബാക്കിയുള്ളതു വൈകാതെ മുക്കുമെന്ന് ട്രമ്പ്

വാഷിംഗ്ടൺ: ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പ്രസ്താവിച്ചു .ബാക്കിയുള്ളത് ഉടൻ മുക്കുമെന്ന് മുന്നറിയിച്ചു. തകർന്ന കപ്പലുകളിൽ ഇറാന്റെ പ്രധാന യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുണ്ടെന്ന് വിശദീകരിച്ചു .കപ്പലുകൾക്ക് പുറമേ ഇറാന്റെ നാവികസേന ആസ്ഥാനവും തകർത്തുവെന്നു ട്രൂത് സോഷ്യലിൽ ട്രംപ് വെളിപ്പെടുത്തി .ഇറാൻ വലിയ രാജ്യമാണെന്നും അതുകൊണ്ട് അക്രമം ഒരു മാസത്തോളം നീണ്ടുനിന്നേക്കുമെന്നും സൂചിപ്പിച്ചു .

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനെതിരെ,നടക്കുന്ന ഇസ്രായേൽ- അമേരിക്ക സംയുക്ത ആക്രമണം സംഘർഷഭരിതമായ സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. ഇറാൻ , ഇസ്രയേലിനും യു. എസിനും നേരെയും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെയും മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. വ്യോമപാതകൾ അടച്ചിരിക്കുകയാണ്. എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വഴി തിരിക്കുകയോ ചെയ്തിട്ടുണ്ട്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നുള്ള സർവീസുകളെ ഇത് ബാധിച്ചു . ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സാഹചര്യങ്ങളിൽ അവിടെ നടക്കേണ്ടിയിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു …

പാകിസ്ഥാൻ – അഫ്ഗാൻ ഏറ്റുമുട്ടൽ; അഫ്ഗാനിൽ 300 ലധികം പേർ മരിച്ചെന്നു പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനും തമ്മിലുള്ള അക്രമത്തിൽ മുന്നൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി പാക് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. യുദ്ധം തുടരുകയാണെന്ന് കൂട്ടിച്ചേർത്തു. 450ലേറെ അഫ്ഗാനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഓപ്പറേഷൻ ഗസബ് ലിൽ ഹഖ് എന്ന് പേരിട്ട ആക്രമത്തിൽ അഫ്ഗാനിലെ 89 താലിബാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായും 18 പേരെ പിടികൂടിയതായും 135 ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുത്തതായും പാകിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം പാകിസ്ഥാനു നേരെ നടത്തിയ തിരിച്ചടിയിൽ അറുപതോളം പേർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു എന്ന് താലിബാൻ സർക്കാർ വക്താവ് …

ദുബായിലെ ബുർജ് ഖലീഫയിൽ ഇറാൻ മിസൈൽ പതിച്ചുവോ എന്ന് ആശങ്ക; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് സമീപം സ്ഫോടനം നടക്കുന്ന വീഡിയോ പുറത്ത്

ദുബൈയിലെ ഒരസ്തമായ ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ മിസൈൽ കണ്ടതായി റിപ്പോർട്ട് വന്നതിന് പിന്നാലെ കറുത്ത പുക ഉയരുന്ന വീഡിയോ പുറത്തുവന്നു. ദുബായിലെ ലോകപ്രശസ്ത അമ്പരചുംബിയായ കെട്ടിടം ആക്രമണ ലക്ഷ്യമായിരുന്നു എന്നും അതിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ സ്ഫോടനം ഉണ്ടായപ്പോൾ തന്നെ ഈ കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ദുബൈയിലെ ഹൃദയഭാഗത്തുള്ള 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ കെട്ടിടത്തിന് 148 നിലകൾ ഉണ്ട് . ദുബായിൽ ഇന്നലെ രാവിലെ മുതൽ ഡ്രോൺ …

ഖമേനി മരിച്ചു;ട്രമ്പ്; അതുവെറുതെ:ഇറാൻ

ടെൽ അവീവ് :ഇറാൻ പരമോന്നത നേതാവ് ഖമേനി മരിച്ചതായി ധാരാളം സൂചനയുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഇറാനിൽ അമേരിക്കയും ഇസ്രായേലും ആക്രമണo ആരംഭിച്ചു മണിക്കൂറുകൾക്ക് ശേഷം വാർത്താലേഖകരോടാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത് . ടെഹറാൻ ഉൾപ്പെടെ പല ഭാഗങ്ങളിലും ഉണ്ടായ ശക്തമായ അപ്രതീക്ഷിത അക്രമത്തിൽ ഹൃദയഭാഗത്തുള്ള അയത്തുള്ള അലി ഖമേനിയുടെ കോമ്പൗണ്ട് നശിപ്പിച്ചു. ഇറാനെതിരെയുള്ള ആക്രമണം ആവശ്യമുള്ളിടത്തോളം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ഇകാര്യം നേരത്തേ പ്രസ്താവിച്ചിരുന്നു. അതേസമയം 86 വയസ്സുള്ള ഇറാൻ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇസ്രായേൽ ഇറാൻ യുദ്ധം പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡൻറ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജാഗ്രത. ഖത്തറിലെ ദോഹയിലും കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് . ഖത്തർ പൗരന്മാർക്ക് വീട്ടിനുള്ളിൽ തുടരാൻ നിർദ്ദേശം. യുദ്ധസാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾ താളം തെറ്റി. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് …

ബാങ്ക് നോട്ടുമായി പോയ വിമാനം തകർന്ന് 15 പേർ മരിച്ചു

സുക്രെ:ബൊളീവിയൻ തലസ്ഥാനമായ സുക്രെക്കടുത്തു പണവുമായി പോയ സൈനിക ചരക്ക് വിമാനം തകർന്നു ദേശീയപാതയിൽ സഞ്ചരിക്കുകയായിരുന്ന നിരവധി വാഹനങ്ങൾ തകർന്നു. 15 പേർ മരിച്ചതായാണ് ആദ്യ വിവരം.പണവും രേഖകളും നാലുപാടുംചിതറി. വിമാനത്തിന്റെ അവശിഷ്ടങ്ങളും തകർന്ന വാഹനങ്ങളും മൃതദേഹങ്ങളും റോഡിൽ ചിതറികിടന്നു. ബൊ ളിവിയൻ സെൻട്രൽ ബാങ്കിൽ നിന്ന് മറ്റ് നഗരങ്ങളിലേക്ക് പുതിയ നോട്ടുകളുമാ യിപോവുകയായിരുന്ന വ്യോമസേനയുടെ ഹെർക്കുലീസ് വിമാനമാണ് തകർന്നത്. ചിതറിക്കിടന്ന നോട്ടുകൾ വാരിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പോലീസ് കർശനമായി നേരിട്ടു. എത്ര കോടി രൂപയുണ്ടായിരുന്നുവെന്നോ, വിമാനഅപകട കാരണമോ, വിമാനത്തിൽ …

മികച്ച അഭിനയത്തിനുള്ള കെഎസ് യു അവാർഡ് മന്ത്രി വീണാ ജോർജിന്

കണ്ണൂർ: ഇന്ന് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാനിരിക്കെ മികച്ച അഭിനയത്തിനുള്ള കെഎസ്‌യു അവാർഡ് മന്ത്രി വീണ ജോർജിന് പ്രഖ്യാപിച്ചു. ട്രോഫിയും സോഫ്റ്റ്‌ സർവിക്കൽ കോളറും ആണ് അവാർഡ് എന്ന് കെഎസ്‌യു കണ്ണൂർ ജില്ലാകമ്മിറ്റി അറിയിച്ചു. കിടപ്പിലായതിനാൽ അവാർഡ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അയച്ചു. കണ്ണൂർ പോസ്റ്റ് ഓഫീസിൽ നിന്ന് പാഴ്സലായാണ് ഇവ അയച്ചിട്ടുള്ളതെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിനുപുറമേ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഹാജരാക്കിയാൽ ഒരു പവൻ സ്വർണം മെഡ ലും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി കളക്ടറുടെ വീട്ടിൽനിന്ന് 4.27 കോടി രൂപ കൈക്കൂലി പണം പിടിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഒരു ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍നിന്ന് 4.27 കോടി രൂപ സംസ്ഥാന വിജിലന്‍സ് പിടിച്ചെടുത്തു. വര്‍ഷങ്ങളായി വാങ്ങിക്കൂട്ടിയ കൈക്കൂലി കാശ് വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ചു സൂക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം എവിടെയെങ്കിലും നിക്ഷേപിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ശിഷ്ടജീവിതം അടിച്ചു പൊളിക്കാന്‍ ആയിരുന്നു ഡെപ്യൂട്ടി കളക്ടര്‍ ദേബബ്രത മൊഹന്തിയുടെ ഉള്ളിലിരിപ്പെന്നു പറയുന്നു. വീട്ടില്‍ നിന്നാണ് ചരിത്ര സംഭവമായേക്കാവുന്ന കൈക്കൂലി പണം പിടിച്ചത്. എളിമയോടെയുള്ള സാധാരണ ജീവിതരീതി അഭിനയിച്ചിരുന്ന ഡെപ്യൂട്ടി കളക്ടരെ കാണുന്നവരൊക്കെ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ന് ലോക മെമ്പാടുമുള്ള ആകാശ നിരീക്ഷകർക്ക് അപൂർവമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം. 6 ഗ്രഹങ്ങൾ ഒരേ പാതയിൽ വരുന്ന പ്ലാനിറ്ററി പരേഡ് ഇന്ന് രാത്രി ദൃശ്യമാവും. സൂര്യാസ്തമയത്തിനുശേഷം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീളുന്ന സമയത്ത് ഇത് വ്യക്തമായി കാണാൻ സാധിക്കും. ഇന്ത്യയിൽ നിന്ന് ഇത് കാണാൻ മികച്ച അവസരമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അജ്മീറിൽ വെച്ച് രാജ്യവ്യാപകമായ എച്ച് പി വി വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. 14 വയസ്സുള്ള പെൺകുട്ടികളെ ഗർഭാശയഗള …

പാകിസ്ഥാൻ അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ചു: കാബുളിലും കണ്ടഹാറിലും ബോംബ് ആക്രമണം

ഇസ്ലാമാബാദ്: സംഘർഷം രൂക്ഷമായ തിനെതുടർന്നു അഫ്ഗാൻ,പാകിസ്ഥാൻ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരേയുള്ള പാകിസ്ഥാൻ ആക്രമണത്തിനേയും അഫ്ഗാന്റെ തിരിച്ചടിയെയും തുടർന്ന് പാകിസ്ഥാൻ അഫ്ഗാനെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ അക്രമത്തിനെതിരെ അഫ്ഗാനിസ്ഥാൻ അതി രൂക്ഷമായി പ്രത്യാക്രമണം നടത്തിയിരുന്നു. “ഞങ്ങളുടെ ക്ഷമ നശിച്ചു.ഇനി പരസ്യയുദ്ധം”പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് എക്സിൽ പറഞ്ഞു.കാബുളിൽ 3 ഭീകര സ്ഫോടനം ഉണ്ടായതായി അഫ്ഗാനിസ്ഥാൻ വക്താവ് ബെബിഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. കണ്ടഹാറിലും …

മന്ത്രി വീണയെ പരിയാരത്തുനിന്ന് ഡിസ്ചാർജ് ചെയ്തു ; ഇനി തിരുവനന്തപുരത്ത്

കണ്ണൂർ :കണ്ണൂർ ജില്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മന്ത്രി വീണ ജോർജിനെ അവിടെനിന്ന് ഡിസ്ചാർജ് ചെയ്തു. ഇനി വിദഗ്ധ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭ്യമാക്കും. മെഡിക്കൽ ബോർഡ് നിർദ്ദേശത്തെ തുടർന്നാണ് പരിയാരത്തു നിന്നു മന്ത്രിയെ ഡിസ്ചാർജ് ചെയ്തത് മന്ത്രി സ്വന്തം വാഹനത്തിൽ പുലർച്ചെ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു.മന്ത്രിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും രക്തസമ്മർദ്ദം സാധാരണ നിലയിയിലാണെന്നും ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്. …