നീര്‍ച്ചാലിലെ ആദ്യകാല വ്യാപാരി മുഹമ്മദ് കുഞ്ഞിഹാജി അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാലിലെ ആദ്യകാല വ്യാപാരിയും കുമ്പോല്‍ തറവാടംഗവുമായ നീര്‍ച്ചാല്‍, മീത്തല്‍ ബസാറിലെ മുഹമ്മദ് കുഞ്ഞി ഹാജി (79)അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: ആസ്യമ്മ, സക്കീന, നസീമ, സുഹ്‌റ, സഫിയ, സാജിദ്. മരുമക്കള്‍: മുഹമ്മദ് (ഉളുവാര്‍), അബ്ദുല്‍ റഹ്‌മാന്‍(പേരാല്‍), മുഹമ്മദ് (പൂക്കാട്ട), സമദ്, മുസ്തഫ(കുമ്പോല്‍), പരേതനായ മുഹമ്മദ് കുഞ്ഞി (ആരിക്കാടി). സഹോദരങ്ങള്‍: അബ്ദുള്ള ഹാജി(നീര്‍ച്ചാല്‍, ബീഫാത്തിമ, മറിയമ്മ പരേതരായ മൊയ്തീന്‍ കുഞ്ഞി, ഖദീജ.

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ബി.ടി.എല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്‍ (19) ആണ് മരിച്ചത്. അരുവിക്കര സ്വദേശിയാണ്. ആദിത്യന്റെ മുറിയില്‍ നാലുപേരായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച ആദിത്യന്‍ കോളേജില്‍ പോയിരുന്നില്ല. കൂടെയുള്ളവര്‍ കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കോളേജ് അധികൃതരെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് …

കാസർകോട്ട് ഇന്ന് ശക്തമായ വേനൽ മഴ പ്രവചനം

തിരുവനന്തപുരം: കാസർകോട് ഉൾപ്പെടെ സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഇന്ന് ശക്തമായ വേനൽ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കാസർകോടിന് പുറമേ കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് മഴ ശക്തമായി അനുഭവപ്പെടുക.മെയ്‌ രണ്ടുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയുണ്ടാവും. മേയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും രണ്ടിന് വയനാട്,എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.ഇന്ന് ശക്തമായ മഴക്കൊപ്പം ഇടിമിന്നലും കാറ്റും അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മഴയും ഇടിമിന്നലും പ്രവചിച്ചിട്ടുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗളൂരു ശിവാജി നഗറിൽ മതിൽ ഇടിഞ്ഞുവീണു 2 കുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു: ഏഴുപേർ ഗുരുതര നിലയിൽ

ബംഗളൂരു :ബംഗളൂരു ശിവാജി നഗറിലെ ബോവ്റിങ് ലേഡികഴ് സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ തകർന്നു രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ ദാരുണമായി മരിച്ചു.മരിച്ചവരിൽ രണ്ടുപേർ മലയാളികൾ.ഏഴുപേരെ ഗുരുതരമായ പ രിക്കു കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ് അപകടം. പൊടുന്നനെയുണ്ടായ അതിശക്തമായ മഴക്കും ഇടിമിന്നലിനുമിടയിൽ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവർ മതിലും കടയും ടാർപാളിൻ കൊണ്ട് ബന്ധിച്ചു.തിരക്കേറിയ റോഡിലെ യാത്രക്കാർ കൂട്ടമായി ടാർപാളി നടിയിൽ തിങ്ങി ഞെരുങ്ങി നിന്നു. നിമിഷങ്ങൾക്കിടയിലുണ്ടായ അതിശക്തമായകാറ്റിലും …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്ക-ഇറാൻ സംഘർഷം: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയ്ക്ക് ഇതുവരെ 25 ബില്യൺ ഡോളർ ചിലവായതായി പെന്റഗൺ യുഎസ് കോൺഗ്രസിനെ അറിയിച്ചു. ഇറാനെതിരെയുള്ള ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ​പുടിൻ-ട്രംപ് ചർച്ച: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിലൂടെ സംസാരിച്ചു. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്തുന്നതിനെതിരെ പുടിൻ മുന്നറിയിപ്പ് നൽകി. ​പശ്ചിമേഷ്യൻ പ്രതിസന്ധി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാന്റെ വിദേശകാര്യ മന്ത്രിയും തമ്മിൽ …

കോട്ടയത്ത് വേനൽ മഴ ശക്തമായി; ആലിപ്പഴം വീണു

കോട്ടയം: കൊടുംവേനലിനിടയിൽ ഒരു മണിക്കൂറോളം തിമിർത്തു പെയ്ത മഴയിൽ പാലായിൽ ആലിപ്പഴം വീണു. പാല, കടപ്പാട്ടൂർ , മുരിക്കും പുഴ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം വീണ ആലിപ്പഴം പെറുക്കാൻ ആളുകൾ തിരക്കുകൂട്ടി. പാലായിൽ ഇന്നലെ വൈകിട്ടുണ്ടായ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു . വൻമഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിലും അതിശക്തമായ മഴ അനുഭവപ്പെട്ടു. വേനൽ ചൂടിൽ പൊറുതിമുട്ടിയിരുന്ന ജനങ്ങൾക്ക് മഴ വലിയ ആശ്വാസമായിരുന്നു. മഴയിലും കാറ്റിലും വൃക്ഷങ്ങൾ കടപുഴകി വീണു. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു …

കർഷകൻ കൃഷിത്തോട്ടത്തിൽ മരിച്ച നിലയിൽ

മലപ്പുറം :പറമ്പിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു .മലപ്പുറം പരിയാപുരം പട്ടിക്കുന്നിലെ അബ്ദുള്ള അസീസ് (55 )ആണ് മരിച്ചത്. അബ്ദുൾ അസീസിന്റെ മൃതദേഹത്തിന് അടുത്ത് ഒരു പന്നിയേയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തെ കൃഷിയിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു. അബ്ദുൽ അസീസ് ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

സീതാംഗോളി മദ്യശാലയ്ക്കടുത്തെ കൊലപാതകം : ഒരാൾ വലയിൽ; അക്രമത്തിൽ നാലംഗ സംഘമെന്ന് സൂചന

കുമ്പള : ബീവറേജസ് മദ്യ വില്പനശാലയ്ക്ക ടുത്ത് 36 കാരൻ തലയ്ക്കെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ പോലീസ് വലയിലായി. സംഭവത്തിനു പിന്നിൽ നാലംഗ സംഘമു ള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘടനത്തിനു കാരണമെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞദിവസം ഇതേ സംഘങ്ങൾ ഇവിടെ സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നതായും സൂചനയുണ്ട്. സിസിടിവി സംവിധാനം ഇല്ലാതിരുന്ന സ്ഥലത്തായിരുന്നു സംഘട്ടനമുണ്ടായതെന്നു പറയുന്നു. ബാപ്പാലിപ്പൊനം കുണ്ടിക്കാന സ്വദേശിയാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്.

ഇന്നത്തെ​ പ്രധാന വാർത്തകൾ

ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ പുതിയ ചില നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് മുന്നിൽ വച്ചു. ഈ നിർദ്ദേശങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പി ക്കുകയും തങ്ങൾക്കെതിരെയുള്ള ഉപരോധം നീക്കുകയും ചെയ്താൽ ഹോർമൂസ് കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ​ഇറാൻ തകർച്ചയുടെ വക്കിലെന്ന് ട്രംപ്: ഇറാൻ സാമ്പത്തികമായി വലിയ തകർച്ചയിലാണെന്നും, ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഹോർമൂസ് കടലിടുക്ക് തുറന്നു കിട്ടാൻ അവർ അമേരിക്കയുടെ സഹായം തേടിയതായും പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ …

​ഇന്നത്തെ പ്രധാന വാർത്തകൾ

​ ഇറാന്റെ പുതിയ സമാധാന നിർദ്ദേശം.​യുദ്ധം അവസാനിപ്പിക്കാനും പിരിമുറുക്കം കുറയ്ക്കാനുമായി ഇറാൻ പുതിയൊരു നിർദ്ദേശം അമേരിക്കയ്ക്ക് മുന്നിൽ വച്ചു. ​ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെന്ന് അറിയിച്ചു. ​ആണവ ചർച്ചകൾ മാറ്റിവെക്കാം: ഉപരോധങ്ങൾ നീക്കുകയും ഹോർമുസ് തുറക്കുകയും ചെയ്ത ശേഷം മാത്രം ആണവ കരാർ സംബന്ധിച്ച ചർച്ചകൾ മതിയെന്നാണ് ഇറാന്റെ നിലപാട് എന്നാൽ ഇതിനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. ​റഷ്യയുടെ ഇടപെടൽ ​ഇറാൻ വിദേശകാര്യ മന്ത്രി …

വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമം; മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍

തൃശൂര്‍: വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ്മേരിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി തുക തട്ടാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. 30,000 രൂപയാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. ഇതിനിടയില്‍ വിശദമായ അന്വേഷണവും നടത്തും. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് ഇവര്‍ …

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 16 ആയി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ വെടിക്കെട്ട് ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. സ്ഫോടനത്തിൽ പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന എടപ്പാളിലെ ഉണ്ണികൃഷ്ണനാണ് (58) മരിച്ചത്. പരിക്കേറ്റ കൂടുതലാളുകൾ ചികിത്സയിലാണ്. തിരുവമ്പാടി വെടിക്കെട്ട് കരാറുകാരൻ സതീശൻ ചികിത്സയ്ക്കിടയിൽ കഴിഞ്ഞദിവസം മരിച്ചിരുന്നു.

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിർണ്ണായകമായ പല സംഭവവികാസങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ​ഇറാനും അമേരിക്കയും തമ്മിൽ പാകിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചയിൽ നിന്നു അമേരിക്ക പിൻമാറിയതിനെ ത്തുടർന്നുഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലേക്ക്​ഇസ്ലാമാബാദിലെ ചർച്ചകൾ ഫലപ്രദമാകാത്തതിനെത്തുടർന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു. കൂടുതൽ സൈനിക-നയതന്ത്ര ചർച്ചകൾക്കാണ് ഇറാൻ ഇപ്പോൾ മുൻഗണന നൽകുന്നത്. ​ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച സമുദ്ര മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യം അമേരിക്കൻ നാവികസേന തുടരുകയാണ്. ഈ മേഖലയിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് …

യുവതിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട ഇൻസ്റ്റഗ്രാം ചങ്ങാതി പിടിയിൽ

കൊല്ലം: മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവതിയുടെ ഇൻസ്റ്റഗ്രാം ചങ്ങാതിയെ പോലീസ് പിടിച്ചു. കോഴിക്കോട്ടു കാരനായ യദുകൃഷ്ണ (24)ആണ് പിടിയിലായത് . കരവാളൂർ സ്വദേശിനിയായ യുവതി ഇളമ്പലിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് പരസ്പരം കാണാൻ പ്രതി അവിടെ എത്തിയതെന്ന് പറയുന്നു. തുടർന്ന് ഇരുവരും കുശലങ്ങൾ പറഞ്ഞു റോഡിലൂടെ ഉലാത്തുന്നതിനിടയിൽ യദുകൃഷ്ണ യുവതിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. യുവതി സംഭവം ഉടൻ പോലീസിനെ അറിയിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നു പ്രതി പിടിയിലാവുകയായിരുന്നു.

ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ആണെന്നു പറഞ്ഞ് വ്യാജ മരുന്നു നൽകി ഗർഭഛിദ്രം : മൂന്നുപേർ അറസ്റ്റിൽ

ആലപ്പുഴ: ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനാണെന്നു പറഞ്ഞു വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം നടത്തിയ മൂന്ന് പേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കൽ സ്റ്റോർ ഉടമ അനസ് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ദീർഘനാളായി പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണി ആയതോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തി ഗർഭം അലസിപ്പിക്കാൻ വ്യാജ മരുന്നു നൽകിയത്. ഗുളിക …

ഇന്നത്തെപ്രധാന വാർത്തകൾ

​പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്നസമാധാന ചർച്ചകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘത്തെ ചർച്ചയ്ക്കായി അയക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. “എല്ലാ ചീട്ടുകളും തങ്ങളുടെ കൈവശമാണെന്നും” 18 മണിക്കൂർ വിമാനയാത്ര നടത്തി അവിടെപ്പോയി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ​ചർച്ചകൾ റദ്ദാക്കിയതിന് പിന്നാലെ ഇറാൻ ഒരു പുതിയ സമാധാന കരാർ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ആദ്യം നൽകിയ നിർദ്ദേശത്തേക്കാൾ മികച്ചതാണ് രണ്ടാമത്തേതെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും, “ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല” …

2 വര്‍ഷം മുമ്പ് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യയെ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കാത്തിരുന്ന് പിടികൂടി യുവാവ്; പിന്നീട് പൊതിരെ മര്‍ദ്ദനം

കൊല്‍ക്കത്ത: രണ്ടു വര്‍ഷം മുമ്പ് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യയെ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കാത്തിരുന്ന് പിടികൂടി യുവാവ് പൊതിരെ മര്‍ദ്ദിച്ചതായി പരാതി. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനിടെ നക്‌സല്‍ബാരി നിയമസഭ മണ്ഡലത്തിലെ ഫാന്‍സിദേവ തരാബാരി പോളിംഗ് ബൂത്തിലാണ് സംഭവം. ഭാര്യ വോട്ടു ചെയ്യാന്‍ എത്തുമെന്ന് അറിഞ്ഞിരുന്ന യുവാവ് രാവിലെ തൊട്ട് കാത്തിരിക്കുകയായിരുന്നു.അതിനിടെ യുവതി വോട്ട് ചെയ്യാനെത്തുകയും യുവാവ് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവ് കൊടുംചൂട് അവഗണിച്ച് രാവിലെ മുതല്‍ ബൂത്തില്‍ കറങ്ങി നടക്കുന്നതായി ദൃക് സാക്ഷികള്‍ …

വേനല്‍മഴ എത്തുന്നു; കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെ 4 ജില്ലകളില്‍ 29ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ വേനല്‍ മഴയ്ക്കു സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 29ന് ബുധനാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വേനല്‍ മഴയെത്തുന്നതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിച്ചു.മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വയം മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് 3 …