വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു; അരിശം തീരാഞ്ഞ് ചെടിച്ചട്ടികള്‍ പൊട്ടിച്ചു

കാസര്‍കോട്: വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി അക്രമം കാണിച്ചതായി പരാതി. പടന്ന, ഓരി, പുള്ളര്‍മാടിലെ പുതിയപുരയില്‍ പി പി സുധീഷിന്റെ പരാതിയില്‍ ഓരിയിലെ ജിത്തുവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തേയ്ക്ക് അതിക്രമിച്ചു കയറിയ ജിത്തു ,നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗത്തെ ചില്ലും മുറ്റത്ത് ഉണ്ടായിരുന്ന ചെടിച്ചട്ടികളും നശിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അക്രമത്തിനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നു കൂട്ടിച്ചേര്‍ത്തു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മുഖം മൂടി അക്രമിച്ചു; മൊബൈല്‍ഫോണും മാലയും കവര്‍ന്നു

കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മുഖം മൂടി അക്രമിച്ച് മൊബൈല്‍ഫോണും മാലയും കവര്‍ന്നു. കണ്ണൂര്‍ സ്വദേശിനി ജസ്ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. തല തുണി കൊണ്ടുമൂടിയശേഷമായിരുന്നു ആക്രമണം. കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയില്‍വേ പാലത്തിന്റെ തൂണില്‍ തലയിടിപ്പിച്ചതിനെ തുടര്‍ന്ന് യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പവന്റെ സ്വര്‍ണമാല അക്രമി കവര്‍ച്ച ചെയ്തതായി സംശയിക്കുന്നു. …

ബദിയഡുക്കയില്‍ യുവാവ് ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ചു. ബദിയഡുക്കയിലെ പ്രമുഖ ബേക്കറി വ്യാപാരിയായ രവീന്ദ്ര കാമത്തിന്റെ മകന്‍ രാഘവേന്ദ്ര കാമത്ത് (29)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു പറയുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് ഡോക്ടര്‍ വീട്ടില്‍ എത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.മാതാവ്: മംഗളകാമത്ത്. സഹോദരി: നാഗശ്രീ കാമത്ത്.

ഇശൽ ഗ്രാമത്തിൽ ഒരു ഡോക്ടർ കൂടി: ഷഹല അഷ്ഫാൻ

മൊഗ്രാൽ: രണ്ടു വർഷത്തിനിടയിൽ ഇരുപതോളംഡോക്ടർമാരെ ആതുര സേവന രംഗത്തേക്ക് സംഭാവന ചെയ്ത മൊഗ്രാലിൽ ഒരു യുവതികൂടി ആ രംഗത്തേക്ക് കടന്നെത്തി.മൊഗ്രാൽ നാങ്കി റോഡിലെ ഹസീന മൻസിലിൽ അഷ്ഫാൻറെ ഭാര്യ ഡോ:ഷഹല അഷ്ഫാനാണു ഓറൽ മെഡിസിൻ ഓഫ് റേഡിയോളജി വിഭാഗത്തിൽ എംഡിഎസ് കരസ്ഥമാക്കി കഴിഞ്ഞ ദിവസം ആതുര സേവന രംഗത്തെത്തിയത്. വിവാഹത്തിന് മുൻപ് ഷഹല ബിഡിഎസ് കോഴ്സ് പൂർത്തിയാക്കിയിരുന്നു. വിവാഹശേഷമാണ് എംഡിഎസ് കോഴ്സ് പൂർത്തിയാക്കുന്നത്. വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലായിരുന്നു ഹൈസ്കൂൾ പഠനം.എച്ച് എച്ച് എസ് ഐ ബി സ്വാമിജിസ് …

വി. കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; അഴിമതിക്കെതിരായ പോരാട്ടമെന്ന് വിശദീകരണം

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നു ജനവിധി തേടുമെന്ന് മുന്‍ സി പി എം നേതാവ് വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മത്സരം ഇടതുപക്ഷത്തിനു എതിരല്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം എന്ന നിലയിലാണ് പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്നു കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.പണം ഒഴുക്കി കൊണ്ടുള്ള കെട്ടു കാഴ്ചകള്‍ നടത്തിയുള്ള പ്രചാരണം നടത്തില്ല. പകരം ജനങ്ങളിലേയ്ക്ക് ഇറങ്ങും. തന്നെ യു ഡി എഫ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി .സിറ്റിംഗ് എം എല്‍ എയായ ടി. മധുസൂദനന്‍ ആണ് സി പി എം …

ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി

കാസര്‍കോട്: ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ഭീമനടി, മൗക്കോട്, പൂക്കുന്നേല്‍ ഹൗസില്‍ ധന്യ(26)യെ ആണ് കാണാതായത്. ഭര്‍ത്താവ് പി ജെ ഷജിന്‍ നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നരമണിക്കു ശേഷമാണ് ഭാര്യയെ കാണാതായതെന്നു പരാതിയില്‍ പറഞ്ഞു.

കുമ്പള റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന റോഡിൽ ഉയരത്തിലുള്ള സ്പീഡ് ഹമ്പും, തകർന്നുകിടക്കുന്ന ഓവുചാലും : വാഹനങ്ങൾ ഭീഷണിയിൽ

കുമ്പള:കുമ്പള റെയിൽവേ സ്റ്റേഷനി യാത്രക്കാരെ ഇറക്കാനും,കയറ്റാനും എത്തുന്ന വാഹനങ്ങൾ അപകടഭീഷണിയിലാണെന്നു ആക്ഷേപം ഉയരുന്നു.റെയിൽവേ സ്റ്റേഷനു മുൻവശത്തുള്ള റോഡിൽ സ്ഥാപിച്ച ഉയരം കൂടിയ സ്പീഡ് നിയന്ത്രണ ഹംമ്പും, റെയിൽവേ ട്രാക്കിലെ ഇരുമ്പ് കമ്പികൾ കൊണ്ട് ഉണ്ടാക്കിയ ഡ്രൈനേജ് സംവിധാനം തകർന്നതും വാഹനങ്ങൾക്ക് മുമ്പിലും,പിറകിലും ഇടിക്കുന്നതായാണ് പരാതി.വാഹനങ്ങളുടെ മുൻവശവും, പിൻവശവും ഹംമ്പിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്നതായി ഡ്രൈവർമാർ പരാതിപ്പെടുന്നു. വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള ബുദ്ധിമുട്ട് ഓട്ടോ ഡ്രൈവർമാരും, വാഹനങ്ങളിൽ എത്തുന്ന യാത്രക്കാരും സ്റ്റേഷൻ മാസ്റ്ററോട് പരാതിപ്പെട്ടിട്ടുണ്ട്. വിഷയം ബന്ധപ്പെട്ടവരെ …

ബൈക്ക് റോഡില്‍ നിന്ന് ഓടയിലേക്ക് തെന്നിവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് റോഡില്‍ നിന്ന് ഓടയിലേക്ക് തെന്നിവീണ് സഹോദരങ്ങള്‍ മരിച്ചു.കിളിമാനൂര്‍ പുതിയകാവില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ കിളിമാനൂര്‍ പുല്ലെയില്‍ സ്വദേശികളായ അഭി (22), അനുജന്‍ അഭിഷേക് (20) എന്നിവരാണ് മരിച്ചത്. വീട്ടില്‍നിന്ന് കോളേജിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഓടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അമ്പലപ്പുഴയില്‍ ജി സുധാകരന് യു ഡി എഫിന്റെ പിന്തുണ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നു തീരുമാനിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. സി പി എമ്മില്‍ നിന്നു പിണങ്ങി, പുറത്തിറങ്ങിയ ജി സുധാകരനെ പിന്തുണക്കാനാണ് തീരുമാനം. ഇതിനോട് ജി സുധാകരന്‍ പ്രതികരിച്ചിട്ടില്ല. യു ഡി എഫ് പിന്തുണ നല്‍കുന്ന വിവരം തന്നോട് ആരും പറഞ്ഞിട്ടില്ലെന്നു സുധാകരന്‍ പറഞ്ഞു. അതേസമയം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എച്ച് സലാം തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങി.മുന്‍ സി പി എം നേതാവും മുന്‍ മന്ത്രിയുമായ …

കുടുംബ കലഹം: അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: കുടുംബ കലഹത്തെ തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. നിലമ്പൂര്‍ കരുളായിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിതയാണ്(30) മരിച്ചത്. വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്ത് രജിതയുടെ ഭര്‍ത്താവ് പുറത്തുപോയിരുന്നു. കൊലപാതകത്തിന് പിന്നാലെ അമ്മായിയമ്മ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചോരയില്‍ കുളിച്ചു നില്‍ക്കുന്ന രജിതയെ ആണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ചായ ചോദിച്ചിട്ട് നല്‍കാതിരുന്നതാണ് കാരണമെന്നു …

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് ചിത്രം തെളിഞ്ഞു; കാസര്‍കോട് മൂന്നു മുന്നണികളിലും ഇപ്പോഴും അവ്യക്തത , അവസാന നിമിഷം അട്ടിമറി ഉണ്ടാകുമോ? ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും യുഡിഎഫില്‍ അന്തിമ തീരുമാനമായില്ല, ഊഹാപോഹങ്ങള്‍ തുടരുന്നു

കാസര്‍കോട്: ഏപ്രില്‍ 9ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നണികളും പാര്‍ട്ടികളും പ്രവര്‍ത്തകരും ഒരുങ്ങിയെങ്കിലും ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവ്യക്തത തുടരുന്നു. കാസര്‍കോട് ഒഴികെ നാലു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഇടതു മുന്നണി തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു.സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായ മഞ്ചേശ്വരത്ത് മൂന്നു മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികളായി. സിറ്റിംഗ് എംഎല്‍എ ലീഗിലെ എകെഎം അഷ്‌റഫ് യുഡിഎഫിനു വേണ്ടി വീണ്ടും ഗോദയില്‍ ഇറങ്ങുമെന്നുറപ്പായി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച വൈകിട്ടോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി …

വെനസ്വേല യുഎസ് എംബസിയിൽ വീണ്ടും അമേരിക്കൻ പതാക ഉയർന്നു; 2019-ന് ശേഷം ആദ്യം

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയിലെ കാരക്കാസിലുള്ള അമേരിക്കൻ എംബസിയിൽ ശനിയാഴ്ച വീണ്ടും യുഎസ് പതാക ഉയർത്തി. 2019-ൽ നയതന്ത്രബന്ധം വഷളായതിനെത്തുടർന്ന് താഴ്ത്തിയ പതാകയാണ് ഇപ്പോൾ വീണ്ടും ഉയർത്തിയത്. കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു. നിലവിലെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറായതും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് …

മിനസോട്ടയിൽ കനത്ത മഞ്ഞുവീഴ്ച ; തിങ്കളാഴ്ച രാത്രി വരെ അതീവ ജാഗ്രതാ നിർദ്ദേശം

പി പി ചെറിയാൻ മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ച യെത്തുടർന്നു , തിങ്കളാഴ്ച രാത്രി വരെ അതീവ ജാഗ്രതാ നിർദ്ദേശം ദീർഘി പ്പിച്ചു.. കാലാവസ്ഥാ പ്രത്യാഘാതങ്ങൾ നേരിടാൻ മിനസോട്ട ഗവർണർ ടിം വാൾസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരന്മാരെ സഹായിക്കാൻ നാഷണൽ ഗാർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. വിമാന സർവീസുകൾ തടസ്സപ്പെട്ടു: മിനിയാപൊളിസ്-സെന്റ് പോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരോട് ടിക്കറ്റുകൾ റീബുക്ക് ചെയ്യാൻ എയർലൈനുകൾ നിർദ്ദേശിച്ചു. നാഷണൽ വെതർ സർവീസിന്റെ കണക്കുകൾ പ്രകാരം, …

രമേശ്വരം-മംഗലാപുരം എക്‌സ്പ്രസ്സിന് കാസര്‍കോട്ട് സ്വീകരണം നല്‍കി

കാസര്‍കോട്: പുതുതായി ആരംഭിച്ച രാമേശ്വരം-മംഗലാപുരം എക്‌സ്പ്രസ്സിന്റെ ആദ്യഓട്ടത്തിന് കാസര്‍കോട്ട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി.റെയില്‍വേ പൊലീസ് സിഐ എം കെ ശശി, ആര്‍ പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോക്കോ പൈലറ്റിനെ ഹാരാര്‍പ്പണം ചെയ്തു. ഹെഡ് കോണ്‍സ്റ്റബിള്‍ രമേഷ് കുമാര്‍, രവി പയ്യന്നൂര്‍, വുമണ്‍ പൊലീസ് ഓഫീസര്‍ സുമി, സഞ്ചര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരായ സത്താര്‍, മോഹനന്‍, വിനോദ് കണ്ണൂര്‍ പങ്കെടുത്തു.

കുടുംബ വഴക്ക് : പിതൃ സഹോദരന്റെ മകന്റെ കുത്തേറ്റ് ഓട്ടോ തൊഴിലാളി മരിച്ചു

നെടുങ്കണ്ടം :വീട്ടുകാർ നോക്കിനിൽക്കെ പിതൃ സഹോദരന്റെ മകന്റെ കുത്തേറ്റു ഓട്ടോ തൊഴിലാളി ദാരുണമായി മരിച്ചു. നെടുക്കണ്ടം തൂക്കുപാലത്തെ ഓട്ടോ തൊഴിലാളി രതീഷ് നായരാ(39) ണ് കൊല്ലപ്പെട്ടതു്. ഇന്നലെ സന്ധ്യക്കായിരുന്നു അക്രമം.ഓട്ടോയിലിരിക്കുകയായിരുന്ന രതീഷ് നായരെ പിതാവിന്റെ സഹോദരന്റെ മകനായ അതേ സ്ഥലവാസി അനൂപാണ് കൊലപ്പെടുത്തിയത്. മാരകായുധം ഉപയോഗിച്ചായിരുന്നു അക്രമം . ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് അക്രമത്തിന് കാരണം എന്നു പറയുന്നു. അനൂപിനെ ആക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെയും അയാൾ അക്രമിച്ചു. ഇവരെ …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷമാണ് ഏറ്റവും ഗൗരവകരമായി തുടരുന്നത്.​അമേരിക്ക – ഇറാൻ യുദ്ധം​2026 ഫെബ്രുവരി അവസാനം ആരംഭിച്ച ഈ സൈനിക നീക്കം ഇപ്പോൾ അതീവ ഗുരുതരമായ ഘട്ടത്തിലാണ്.‘ഓപ്പറേഷൻ എപിക് ഫ്യൂറി’എന്ന് പേരിട്ടിരിക്കുന്ന സംയുക്ത നീക്കത്തിലൂടെ അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ നിലയങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ കനത്ത ആക്രമണം തുടരുകയാണ്.ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90% നടക്കുന്നത് ഖാർഗ് ഐലൻറിലുള്ള സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇത് ആഗോള വിപണിയിൽ എണ്ണവില വലിയ …

വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മാലിദ്വീപിലേക്ക് ഒളിച്ചോടിയ കമിതാക്കള്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മാലിദ്വീപിലേക്ക് ഒളിച്ചോടിയ കമിതാക്കള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ദക്ഷിണാഫ്രിക്കയിലെ ആംസ്റ്റര്‍ഡാം സ്വദേശികളായ സിമോണ മുസുവും ഡീന്‍ ഷീപ്പേഴ്സുമാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയത്. ഫെബ്രുവരി 22 നാണ് കമിതാക്കള്‍ മാലിദ്വീപിലെ മാലെ-വെലാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. മാലിദ്വീപിലെത്തിയപ്പോള്‍ വളരെ ആവേശത്തിലായിരുന്നു തങ്ങളെന്ന് കമിതാക്കള്‍ പറയുന്നു. അവിടെ വച്ച് വിവാഹിതരായ ദമ്പതികള്‍ തിരിച്ചുവരാനുള്ള തയാറെടുപ്പിനിടെയാണ് ഫെബ്രുവരി 28 ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ തുടര്‍ന്ന് …

കാഞ്ഞങ്ങാട്,മഡിയനിൽ വാഹന അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

കാസർകോട്: കാഞ്ഞങ്ങാട്, മാണിക്കോത്ത്,മഡിയനിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു. ചിത്താരി സ്വദേശി പരേതനായ മുഹമ്മദിൻ്റെ മകൻ മജീദ് (55), മീനാപ്പീസ് സ്വദേശി റഹീമിൻ്റെ മകൻ നാഫിഹ് (17) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെ 2.30 മണിയോടെ മാണിക്കോത്ത് മഡിയനിലെ റഹ്മാനിയ റസ്റ്റോറൻ്റിന് സമീപമാണ് അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന മജീദിനെ ബൈക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ മീനാപ്പീസ് സ്വദേശി ഹാഷിമിന്റെ മകൻ ഷെയ്ഖ് അമൻ ഹാഷിം (17) പരിക്കേറ്റു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.