ഗുരോ, പൊറുക്കണം!

‘അക്കാലത്ത് ലോകത്തെങ്ങുമുള്ള ആളുകള്‍ പേരെഴുതിക്കണം’ എന്ന് ഔഗസ്തസ് സീസര്‍ കല്‍പ്പന പുറപ്പെടുവിച്ചു. കുറേന്യാസ് സിറിയയിലെ ദേശാധികാരി ആയിരിക്കെയാണ് ഒന്നാമത്തെ പേരെഴുത്ത് നടന്നത്: എല്ലാവരും തങ്ങളുടെ സ്വന്തം ദേശത്ത് പോയി പേരെഴുതിക്കേണ്ടതാണ്. (ബൈബിള്‍ പുതിയ നിയമം-ലൂക്കോസിന്റെ സുവിശേഷം. രണ്ടാം അധ്യായം.) ‘പേരെഴുത്ത്’-അതാണ് ഇംഗ്ലീഷിലെ സെന്‍സസ്. 10 വര്‍ഷം കൂടുമ്പോള്‍ പേരെഴുതിക്കുക എന്നതാണ് ഇന്ത്യയിലെ ക്രമം. കണക്കെടുപ്പുകാരന്‍ (സെന്‍സസ് വളണ്ടിയര്‍) വീട് തോറും സന്ദര്‍ശിച്ച് പേര് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പട്ടികയില്‍ രേഖപ്പെടുത്തും. അത് ഇനം തിരിച്ച് ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കും. അതാണ് …

ലോട്ടറി വില്‍പ്പനക്കാരിയെ തുറിച്ചു നോക്കി; ചോദ്യം ചെയ്തപ്പോള്‍ കൈപിടിച്ചു തിരിച്ചു, ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്, സംഭവം പാലാവയല്‍ ടൗണില്‍

കാസര്‍കോട്: തുറിച്ചു നോക്കുകയും ചിരിക്കുകയും ചെയ്തത് ചോദ്യം ചെയ്ത ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയുടെ കൈപിടിച്ച് തിരിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.ഞായറാഴ്ച രാവിലെ പാലാവയല്‍ ടൗണിലാണ് സംഭവം. ടൗണില്‍ ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കാന്‍ എത്തിയ 44കാരിയെ ഒരു ഓട്ടോ ഡ്രൈവര്‍ തുറിച്ചു നോക്കുകയും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ചീത്ത വിളിക്കുകയും കൈപിടിച്ച് തിരിക്കുകയും മുഖത്തടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ സര്‍വ്വീസ് റോഡില്‍ മരം മറിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കനത്ത കാറ്റും മഴയും തുടരുന്നതിനിടയില്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ ദേശീയ പാത സര്‍വ്വീസ് റോഡിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അപകടവിവരം കാസര്‍കോട് പൊലീസിനെ അറിയിച്ചു. എസ്.ഐ റോജോയുടെ നേതൃത്വത്തില്‍ പൊലീസെത്തി ദേശീയ പാത നിര്‍മ്മാണ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരെ വിവരമറിയിച്ചു. അവരെത്തിയാണ് മരം മുറിച്ചു നീക്കിയത്. സ്ഥലത്ത് …

മഴയും കാറ്റും: മഞ്ചേശ്വരം മേഖലയില്‍ വ്യാപക നഷ്ടം; കോയിപ്പാടിയിലും പെര്‍വാട്ടും കടലാക്രമണം, പുഴകള്‍ കരകവിയുന്നു

കാസര്‍കോട്: ശക്തമായി തുടരുന്ന മഴയില്‍ മഞ്ചേശ്വരം താലൂക്കിലെ പുഴകള്‍ കരകവിഞ്ഞു. കടല്‍ക്ഷോഭവും രൂക്ഷമായിട്ടുണ്ട്. ഉപ്പള പുഴ കരകവിഞ്ഞൊഴുകുകയാണ്. മുട്ടത്തു സര്‍വ്വീസ് റോഡില്‍ വെള്ളം കയറി. ബംബ്രാണ പുഴയും കരകവിഞ്ഞിട്ടുണ്ട്. ഇന്നും മഴ തുടരുകയാണെങ്കില്‍ ബംബ്രാണ വയല്‍ ഒറ്റപ്പെട്ടേക്കുമെന്ന് ആശങ്കയുണ്ട്. കുമ്പള കോയിപ്പാടി, പെര്‍വാഡ് കടപ്പുറങ്ങളില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടു. മംഗല്‍പ്പാടി ടിമ്പാറയിലെ പുഷ്പാകരയുടെ വീട്ടുകിണര്‍ ഇന്നു രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങു കടപുഴകി വീണു ഭാഗീകമായി തകര്‍ന്നു. ഞായറാഴ്ച രാത്രി വൊര്‍ക്കാടി പാത്തൂറിലെ അബ്ദുല്‍ മദനിയുടെ വീടിന്റെ ചുറ്റുമതില്‍ …

കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണ് വ്യവസായ എസ്റ്റേറ്റിലെ വര്‍ക്ക് ഷോപ്പിനടുത്ത് നിറുത്തിയിട്ടിരുന്ന കാര്‍ തകര്‍ന്നു; കളക്ടറേറ്റ് കോമ്പൗണ്ടിലെ മരങ്ങള്‍ വ്യവസായ എസ്റ്റേറ്റിലെ ഷെഡുകള്‍ക്കും ഭീഷണി

കാസര്‍കോട്: കാസര്‍കോട് കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണു വ്യവസായ എസ്റ്റേറ്റിലെ വര്‍ക്ക് ഷോപ്പിനടുത്ത് നിറുത്തിയിരുന്ന കാര്‍ തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കലക്ടറേറ്റ് വളപ്പില്‍ ഉണങ്ങി നിന്നിരുന്ന മരം വീണതെന്നു കരുതുന്നു. ഈ മരത്തിന്റെ ഒരു ഭാഗം ഏതാനും ദിവസം മുമ്പ് തകര്‍ന്നു വീണിരുന്നു. കളക്ടറേറ്റ് കോമ്പൗണ്ടിനോടു ചേര്‍ന്ന് നിരവധി പാഴ് മരങ്ങള്‍ വന്‍ മരങ്ങളായി മാറിയിട്ടുണ്ട്. ഇവയില്‍ പലതും വ്യവസായ എസ്റ്റേറ്റിലെ ഷെഡ്ഡുകള്‍ക്ക് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുകയാണ്. കട്ടിയില്ലാത്ത പല പാഴ്മരങ്ങളും …

16 കാരിയെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി ബലാത്സംഗം: മുഖ്യപ്രതിയടക്കം മൂന്നു പേര്‍ വിദ്യാനഗര്‍ പൊലീസ് പിടിയില്‍; ഒരാള്‍ക്കെതിരെ ബലാത്സംഗത്തിനു കേസ്, മൂന്നു പേര്‍ക്കെതിരെ പോക്‌സോ, ഒരാളെ തിരയുന്നു

കാസര്‍കോട്: 16 കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിന് വിദ്യാനഗര്‍ പൊലീസ് നാലു പേര്‍ക്കെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ പ്രതിയടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ യുവാവിനായി അന്വേഷണം തുടരുന്നു. നീര്‍ച്ചാല്‍, കടംബളയിലെ മുഹമ്മദ് റിഫായി (25), നെക്രാജെയിലെ രമേശന്‍ (25), ചെങ്കളയിലെ മനോജ് (26) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. സന്ദേശ് എന്നയാളെ തിരഞ്ഞു കൊണ്ടിരിക്കുന്നു.മുഹമ്മദ് റിഫായിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസ്. വിദ്യാനഗര്‍ …

റെയില്‍വെ ട്രാക്കിനു മുകളിലേക്ക് തെങ്ങ് വീണ് ഹൈടെന്‍ഷന്‍ ലൈന്‍ ചരിഞ്ഞു; കാസര്‍കോട്-മംഗ്‌ളൂരു ട്രെയിന്‍ സര്‍വ്വീസ് നിറുത്തിവച്ചു

കാസര്‍കോട്: റെയില്‍വെ ട്രാക്കിനടുത്തെ സ്ഥാപിച്ചിരുന്ന ഹൈടെന്‍ഷന്‍ ലൈനിനു മുകളില്‍ തെങ്ങ് കടപുഴകി വീണതിനെ തുടര്‍ന്ന് കാസര്‍കോടിനും മംഗ്‌ളൂരുവിനുമിടയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.തിങ്കളാഴ്ച രാവിലെയാണ് പള്ളിക്കുന്നില്‍ ഹൈടെന്‍ഷന്‍ ലൈനിനു മുകളില്‍ തെങ്ങു കടപുഴകി വീണത്. തെങ്ങ് വീണതിനെ തുടര്‍ന്ന് ഹൈടെന്‍ഷന്‍ ലൈന്‍ റെയില്‍വെ ട്രാക്കിനടുത്തേക്ക് ചാഞ്ഞു അപകടകരമായ നിലയിലാണ്. വിവരമറിഞ്ഞ് മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിറുത്തിയിട്ടു. പാസഞ്ചര്‍ ട്രെയിന്‍ തളങ്കരയില്‍ നിറുത്തിയിട്ടിരിക്കുകയാണെന്ന് അറിയുന്നു. മംഗ്‌ളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള ട്രെയിനുകളും സര്‍വ്വീസ് നിറുത്തി …

ഹജ്ജ് കര്‍മ്മത്തിനെത്തിയ മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ സത്താര്‍ മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: മൊഗ്രാല്‍ സ്വദേശിയും മംഗലാപുരത്തു താമസക്കാരനുമായ അബ്ദുല്‍ സത്താര്‍ സാഹിബ് (61) ഹജ്ജ് കര്‍മ്മത്തിനെത്തിയ മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു. ഞായറാഴ്ച രാത്രി മക്കയില്‍ തവാഫ് കര്‍മ്മം കഴിഞ്ഞു നിസ്‌കരിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണതെന്നു പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പു മരിച്ചു. മേയ് 14നാണ് ഭാര്യ ഫരീദ, സഹോദരി ആയിഷ എന്നിവര്‍ക്കൊപ്പം അബ്ദുല്‍ സത്താര്‍ ഹജ്ജ് കര്‍മ്മത്തിനു പുറപ്പെട്ടത്. മക്കള്‍: നബീല്‍, നഹീം, ഉസ്മ, പരേതനായ നദീം. മരുമക്കള്‍: കാഹിനാഥ്, റഫ. സഹോദരങ്ങള്‍: ഖാദര്‍, ഖമറുന്നീസ, ഖൈറുന്നീസ, …

സ്‌നേഹ ബന്ധത്തില്‍ നിന്നു പിന്മാറിയ യുവതിയെയും പിതാവിനെയും വീടു കയറി കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ നരഹത്യാശ്രമത്തിനു കേസെടുത്തു, സംഭവം പെരിയടുക്കയില്‍

കാസര്‍കോട്: സ്‌നേഹബന്ധത്തില്‍ നിന്നു പിന്മാറിയ വിരോധത്തിലാണെന്നു പറയുന്നു വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും പിതാവിനെയും കുത്തിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ യുവതിയുടെ പരാതി പ്രകാരം യുവാവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബേളയിലെ റോയിസണ്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ബേള പെരിയടുക്കയിലെ റെയ്മണ്ട് ഡിസൂസ (65), മകള്‍ റേഞ്ചല്‍ റനീറ്റ ഡിസൂസ (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. റോയിസണും റേഞ്ചല്‍ റനീറ്റയും നേരത്തെ സ്‌നേഹബന്ധത്തിലായിരുന്നുവെന്നു ബദിയഡുക്ക പൊലീസ് …

കാറ്റും മഴയും: താറുമാറായി വൈദ്യുതി വിതരണം, കുമ്പളയില്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍

കുമ്പള: കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞു ഉപഭോക്താക്കള്‍. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കാറ്റും മഴയും വൈദ്യുതി വിതരണം താറുമാറാക്കി. വിവിധ പ്രദേശങ്ങളില്‍ മരം വീണും, വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും, കമ്പികള്‍ പൊട്ടിയുമാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഉപഭോക്താക്കളുടെ നിലവിളിയില്‍ രാത്രി വൈകിയും പരക്കം പായുകയാണ് ജീവനക്കാര്‍. പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.കുമ്പളയില്‍ കാലവര്‍ഷത്തിനു മുമ്പും ഇതേ അവസ്ഥയായിരുന്നുവെന്ന് ഉപഭോക്താക്കള്‍ പറയുന്നുണ്ട്. കുമ്പള സെക്ഷന്‍ പരിധിയില്‍ ഉപഭോക്താക്കളുടെ വര്‍ദ്ധനവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് …

കോവിഡ്: ബംഗ്‌ളൂരുവില്‍ 85കാരന്‍ മരിച്ചു

ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ കോവിഡ് ബാധിച്ചു 85കാരന്‍ മരിച്ചു. കര്‍ണ്ണാടക ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയില്‍ കോവിഡ് പരിശോധനക്കെത്തിയ 108 പേരില്‍ അഞ്ചു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണ്ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 32 പേര്‍ ബംഗ്‌ളൂരു നഗരത്തിലുള്ളവരാണ്.ബംഗ്‌ളൂരു റൂറല്‍, ബല്ലാരി, വിജയനഗര്‍, മംഗ്‌ളൂരു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൈസൂറില്‍ രണ്ടു പേര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു മുംബൈയില്‍ നിന്നു തിരിച്ചെത്തിയ …

വ്യാജ രേഖകള്‍ ചമച്ച് വായ്പയെടുത്തു; വെള്ളരിക്കുണ്ട് പ്രാഥമിക കാര്‍ഷിക ബാങ്ക് സെക്രട്ടറിക്കും മാനേജര്‍ക്കുമെതിരെ കേസ്

കാസര്‍കോട്: വ്യാജരേഖകള്‍ ചമച്ച് വായ്പയെടുത്തുവെന്ന പരാതിയില്‍ ബാങ്ക് സെക്രട്ടറിക്കും മാനേജര്‍ക്കുമെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കമ്പല്ലൂര്‍, കൊല്ലാടയിലെ കെ.ജെ ജെയിംസി(63)ന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് ചിറ്റാരിക്കാല്‍ ശാഖാ മാനേജര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.2022 ഏപ്രില്‍ 13ന് ആണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ ജയിംസിന്റെ വ്യാജ ഒപ്പിട്ട് കൃത്രിമമായി വായ്പ അപേക്ഷ തയ്യാറാക്കി 50,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

കോവിഡ് വീണ്ടും തല പൊക്കുമ്പോള്‍ കാസര്‍കോട് ജന.ആശുപത്രിയില്‍ ശ്വാസകോശ രോഗ വിദഗ്ധന്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നു

കാസര്‍കോട്: കോവിഡ് മഹാമാരി വീണ്ടും തല പൊക്കുന്നുണ്ടെന്നു മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കെ കോവിഡ് പ്രതിരോധത്തിനു സംസ്ഥാനത്തു മാതൃകയായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശ്വാസകോശ രോഗ വിദഗ്ധന്റെ തസ്തിക ഒഴിച്ചിട്ടിരിക്കുന്നു.ജനറല്‍ ആസുപത്രിയിലെ പള്‍മൊണറി സ്‌പെഷ്യലിസ്റ്റായിരുന്ന ഡോ. അബ്ദുല്‍ സത്താര്‍ റിട്ടയര്‍ ചെയ്ത ഒഴിവ് മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. മഴക്കാലമായതോടെ മിക്കവരും ശ്വാസകോശ സംബന്ധമായ അസുഖം നേരിടുന്നുണ്ട്. ശ്വാസകോശ രോഗങ്ങളുമായി എത്തുന്ന രോഗികളെ മറ്റു ഡോക്ടര്‍മാര്‍ പരിശോധിക്കുകയും മരുന്നു നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ശ്വാസരോഗ വിദഗ്ധന്റെ അഭാവം പോരായ്മയായിത്തന്നെ നിലനില്‍ക്കുന്നു.സ്ഥിരമായി അസ്ഥിരോഗ …

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മസ്റ്ററിംഗ് ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെ, സര്‍ക്കാര്‍ ഉത്തരവിറങ്ങി

കാസര്‍കോട്: സാമൂഹ്യ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.2024 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി /ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ …

കൊളവയലില്‍ യുവാവ് വീട്ടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം പട്ടാപ്പകല്‍

കാസര്‍കോട്: യുവാവിനെ പട്ടാപ്പകല്‍ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍, കൊളവയലിലെ ഗംഗാധരന്‍-പുഷ്പ ദമ്പതികളുടെ മകന്‍ കെ.ജി അരുണ്‍ (28) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. പിതാവ് ഗംഗാധരനും മറ്റുള്ളവരും ചേര്‍ന്ന് കയര്‍ മുറിച്ചു മാറ്റി അരുണിനെ ഉടന്‍ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. അര്‍ജ്ജുല്‍, ഐശ്വര്യ എന്നിവര്‍ അരുണിന്റെ സഹോദരങ്ങളാണ്.

യുവതി അന്യജാതിക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ജീവനൊടുക്കി

മൈസൂര്‍: പതിനെട്ടുകാരി അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ മനം നൊന്താണെന്നു പറയുന്നു മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ആത്മഹത്യ ചെയ്തു. എച്ച്.ഡി കോട്ടെ താലൂക്കിലെ ഗ്രെയ്‌നൂര്‍, ഗ്രാമത്തിലെ മഹാദേവ സ്വാമി (55), ഭാര്യ മഞ്ജുള (42), ഇളയ മകള്‍ ഹര്‍ഷിത (18) എന്നിവരാണ് ജീവനൊടുക്കിയത്. മരണക്കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. തങ്ങളുടെ കൂട്ടമരണത്തിനു ഉത്തരവാദി മൂത്ത മകളാണെന്നും അവള്‍ക്ക് സ്വത്തു നല്‍കരുതെന്നും മരണം വരെ ജയിലില്‍ അടയ്ക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മഹാദേവ സ്വാമിയുടെ മൂത്ത …

കിടക്കയുടെ അടിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാല കാണാതായി; കള്ളന്‍ കപ്പലിലോ?

കാസര്‍കോട്: വയോധിക കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല മോഷണം പോയതായി പരാതി. തായന്നൂര്‍, മുക്കുഴി, ശ്രീവിലാസം ഹൗസില്‍ കെ.എസ് സുമതി അമ്മ (76)യുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെയ് 13നും 15നും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരി താമസിക്കുന്ന വീട്ടിലെ കട്ടിലിലെ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു മാലയെന്നു പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാല കാണാതായ കാര്യം അറിഞ്ഞതെന്നു പറയുന്നു. മോഷണത്തിനു പിന്നില്‍ ഒരാളെ സംശയിക്കുന്നതായി സുമതി …

സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ കുന്നരിയത്ത് അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് കുന്നരിയത്ത് ഹൗസിലെ ബഷീര്‍ കുന്നരിയത്ത് (64) അന്തരിച്ചു.ഇടക്കാലത്ത് ഗള്‍ഫിലായിരുന്ന അദ്ദേഹം അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു. തമ്പ് മേല്‍പ്പറമ്പിന്റെ സജീവ അംഗമായിരുന്നു. കുന്നരിയത്ത് ഇബ്രാഹിം-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: നിയാസ്, മൊയ്തീന്‍ നിയാല്‍, ഫാഹിദ, ഫൈമ. മരുമക്കള്‍: ഷബീര്‍ തളങ്കര, ഷവാദ് ചെംനാട്, സഫാന, അസീന. സഹോദരങ്ങള്‍: മൊയ്തീന്‍ നാസര്‍, ഖദീജ അബ്ദുള്ള.