കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണ് തന്റെ പരാജയമെന്നു പെര്‍ളയിലെ മൊയ്തീന്‍; മാന്യമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സ്വന്തം കടയില്‍ ഉപവാസ സമരത്തില്‍

കാസര്‍കോട്: തൊഴില്‍ ചെയ്തു മാന്യമായി ജീവിക്കാന്‍ അനുവദിക്കണമെന്നും നിരന്തരമായി അനീതി തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു അംഗവൈകല്യമുള്ള അറുപതുകാരന്‍ സ്വന്തം കടയ്ക്കുള്ളില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു.പെര്‍ള ചെക്ക് പോസ്റ്റിനടുത്തെ ലോട്ടറി വില്‍പ്പനക്കാരന്‍ കണ്ണാടിക്കാനയിലെ മൊയ്തീന്‍ കുഞ്ഞിയാണ് നീതിക്കുവേണ്ടിയും മാന്യമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയും സത്യാഗ്രഹം ആരംഭിച്ചിട്ടുള്ളതെന്ന് ആദ്ദേഹമറിയിച്ചു.ഒരു മാസം മുമ്പു തന്റെ ലോട്ടറി കടയിലെത്തിയ എക്സൈസ് സംഘം കടയില്‍ ചാരായ കച്ചവടം നടത്തുന്നെന്നാരോപിച്ചു തന്നെ അറസ്റ്റു ചെയ്തുവെന്നു മൊയ്തീന്‍ ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടു. 22 …

അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിന് എത്തിയ അതിഥി തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവതികളടക്കം 3 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: അസാന്മാര്‍ഗിക പ്രവൃത്തിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശിക്കു കുത്തേറ്റു. കണ്ണൂര്‍ നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയായ രഞ്ജിത്ത് മങ്കാര്‍ (40)ക്കാണ് കുത്തേറ്റത്. ഇയാളെ കുടല്‍മാല പുറത്തേക്ക് ചാടിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം, വെഞ്ഞാറമൂട്, വേളാവൂര്‍ സ്വദേശി മുത്തു (37), കണ്ണൂര്‍, ആയിക്കരയിലെ ഫാസില (41), കൊല്ലം സ്വദേശിനിയും കക്കാട് താമസക്കാരിയുമായ സഫൂറ (42) എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് …

മൂന്നുമാസം പ്രായമായ കുഞ്ഞ് പനി മൂര്‍ച്ഛിച്ച് മരിച്ചു; പൊലിഞ്ഞത് ആദ്യത്തെ കണ്‍മണി

കാസര്‍കോട്: മൂന്നു മാസം പ്രായമായ കുഞ്ഞ് പനി മൂര്‍ച്ഛിച്ച് മരിച്ചു. ആദൂര്‍, മഞ്ഞംപാറയിലെ മണി-ഹരിണി ദമ്പതികളുടെ ആദ്യത്തെ കണ്‍മണിയായ അന്‍സികയാണ് മരിച്ചത്. ബുധനാഴ്ച പനിയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ച് മരുന്നു വാങ്ങിയിരുന്നുവെന്ന് പറയുന്നു. വ്യാഴാഴ്ച രാവിലെ പനി വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്‍സികയുടെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി.

ജെ.ഡി. വാന്‍സും കുടുംബവും താജ്മഹല്‍ സന്ദശിച്ചു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി/ആഗ്ര: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും കുടുംബവും താജ്മഹല്‍ സന്ദശിച്ചു. ഭാര്യ ഉഷ വാന്‍സും മൂന്ന് മക്കളുമാണ് വാന്‍സിനൊപ്പമുണ്ടായിരുന്നത്. ‘വിസ്മയിപ്പിക്കുന്നതാണ് താജ്മഹല്‍. യഥാര്‍ഥ പ്രണയത്തിന്റെ സ്മാരകമാണത്. മനുഷ്യന്റെ മഹത്തായ കലാവിരുന്ന്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന് ആദരം.”-സന്ദര്‍ശനത്തിന് ശേഷം വാന്‍സ് സന്ദര്‍ശന ഡയറിയില്‍ കുറിച്ചു. ജയ്പൂരില്‍ നിന്ന് ബുധനാഴ്ചയാണ് വാന്‍സും കുടുംബവും ആഗ്ര വിമാനത്താവളത്തിലിറങ്ങിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവരെ വരവേറ്റു.ആദരണീയനായ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. …

പഹല്‍ഗാം ഭീകരാക്രമണത്തെ യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ അപലപിച്ചു

-പി പി ചെറിയാന്‍ ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് , റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തുടങ്ങിയവര്‍ അപലപിച്ചു.‘കശ്മീരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വളരെ അസ്വസ്ഥത ഉളവാക്കുന്നു. ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു,’ ട്രംപ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു.ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും …

സ്വര്‍ണ്ണമാല കൈക്കലാക്കാന്‍ യുവതിയെ കഴുത്തറുത്തു കൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

തിരുവനന്തപുരം: അമ്പലമുക്കിലെ വിനീതയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം, അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൂക്കു കയറല്ലാതെ പ്രതിക്ക് മറ്റൊരു ശിക്ഷയും വിധിക്കാനില്ലെന്നു ജഡ്ജി വിധി പ്രസ്താവനയ്ക്കിടയില്‍ പറഞ്ഞു. 2022 ഫെബ്രുവരി ആറിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അലങ്കാര ചെടി വില്‍പ്പന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വിനീത. ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല കൈക്കലാക്കാനാണ് തമിഴ്‌നാട് തോവാള സ്വദേശിയായ രാജേന്ദ്രന്‍ കൊലപാതകം നടത്തിയത്. തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷമാണ് …

പ്രതീക്ഷകള്‍ ബാക്കിയാക്കി ബാര, പരുവംകോട് മൂലയിലെ മനോജ് വിട വാങ്ങി

കാസര്‍കോട്: കുടുംബത്തിന്റെയും നാടിന്റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷകള്‍ അസ്തമിച്ചു; ബാര, പരുവംകോട് മൂലയിലെ മനോജ് (30) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം.തലച്ചോറിനകത്തു നാഡീസംബന്ധമായി ഉണ്ടായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മനോജിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയിലും പുരോഗതിയൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. മനോജിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മോഹനന്‍-ശാന്ത ദമ്പതികളുടെ മകനാണ് …

മധുരപലഹാര പ്രേമികള്‍ ഒത്തുചേരുന്ന ‘ടെക്‌സസ് പൈ ഫെസ്റ്റ്’ ശനിയാഴ്ച

-പി പി ചെറിയാന്‍ റോക്ക്വാള്‍(ടെക്‌സാസ്): 2019 മുതല്‍, രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് മധുരപലഹാര പ്രേമികള്‍ റോക്ക്വാളിലെ ടെക്‌സസ് പൈ ഫെസ്റ്റില്‍ ഒത്തുചേരുന്നുടേറ്റ് ഫാംസ് ആതിഥേയത്വം വഹിക്കുന്ന ഏഴാമത് വാര്‍ഷിക ടെക്‌സസ് പൈ ഫെസ്റ്റ് പരിപാടിയില്‍ പൈ ബേക്കിംഗ്, പൈ കഴിക്കല്‍ മത്സരങ്ങള്‍, രസകരമായ പൈ പോരാട്ടം എന്നിവ ഉള്‍പ്പെടുന്ന വിവിധതരം പൈ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു.ഈ വര്‍ഷത്തെ ടെക്‌സസ് പൈ ഫെസ്റ്റ് ശനിയാഴ്ച രാവിലെ 10 മുതല്‍ 3 വരെ ടേറ്റ് ഫാംസില്‍ നടക്കും – രാവിലെ 9:30 …

മഞ്ചേശ്വരത്തെ ലോഡ്ജിലെ എംഡിഎംഎ വേട്ട; രണ്ടു പ്രതികളെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, മയക്കുമരുന്നു വാങ്ങിയ പലരും കുടുങ്ങുമെന്ന് സൂചന

കാസര്‍കോട്: മഞ്ചേശ്വരത്തെ ലോഡ്ജില്‍ നിന്നു 13.28 ഗ്രാം എംഡിഎംഎയും 7,22,070 രൂപയും പിടികൂടിയ കേസിലെ പ്രതികളെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുഞ്ചത്തൂര്‍, മാടയിലെ ഖലീല്‍ മന്‍സിലില്‍ മുഹമ്മദ് അന്‍വര്‍ (36), ബെല്‍ത്തങ്ങാടി, കാളിയഗ്രാമം സ്വദേശി മുഹമ്മദ് മന്‍സൂര്‍ (29) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്.മാര്‍ച്ച് 20ന് രാവിലെ 10.50 മണിയോടെയാണ് ഇരുവരെയും ലോഡ്ജ് മുറിയില്‍ വച്ച് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും മയക്കുമരുന്ന് …

പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

കാസര്‍കോട്: കാഞ്ഞങ്ങാട്, ഐങ്ങോത്ത് ഉണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. പിന്‍സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മകളെ ഗുരുതര നിലയില്‍ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പടന്നക്കാട്, കരുവളം, കുയ്യാലിലെ സമദിന്റെ ഭാര്യ റംസീന (32)യാണ് മരിച്ചത്. ബേക്കല്‍, ഹദ്ദാദ് നഗര്‍ അഹമ്മദ് മന്‍സില്‍ സ്വദേശിനിയാണ്. മകള്‍ ആയിഷത്ത് ഷംനയ്ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാവിലെ 10 മണിയോടെ പടന്നക്കാട്, ഐങ്ങോത്ത് പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു റംസീന. ഐങ്ങോത്ത് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം …

റീല്‍സിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ഫോട്ടോയെടുത്തു പ്രചരിപ്പിച്ചു; വ്‌ലോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: റീല്‍സ് ചിത്രീകരണത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വ്‌ലോഗര്‍ മുകേഷ് നായര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോവളം പൊലീസാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ റീല്‍സ് ചിത്രീകരണം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ധനഗ്ന ഫോട്ടോയെടുത്തു സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നാണ് പരാതി. ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും കുട്ടിക്ക് മാനസിക പ്രശ്‌നം ഉണ്ടായതായും …

30 വർഷം നീണ്ട തിരച്ചിലിന് ഫലം: ഖലിസ്താൻ ഭീകരൻ അറസ്റ്റിൽ

നോയ്ഡ: 30 വർഷങ്ങൾക്കു മുൻപ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഖലിസ്താൻ ഭീകരവാദി പഞ്ചാബിലെ അമൃത്സറിൽ അറസ്റ്റിലായി. മങ്കത് സിങ്ങിനെ ഉത്തർപ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗമാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയതിനും വധശ്രമത്തിനും 1993ലാണ് ഇയാൾ അറസ്റ്റിലായത്. ജയിലിൽ കഴിയുന്നതിനിടെ 1995ൽ ജാമ്യം ലഭിച്ചു. പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. ഇയാളെ കണ്ടെത്താനാകാത്തതോടെ വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരന്തരം താമസ സ്ഥലങ്ങൾ മാറ്റി അന്വേഷണ ഉദ്യോഗസ്ഥരെ ഇയാൾ കബളിപ്പിക്കുകയായിരുന്നു. എന്നാൽ ജന്മനാടായ അമൃത്സറിലേക്കു മങ്കത് സിങ് …

കുണ്ടംകുഴിയിലെ ആദ്യകാല വ്യാപാരി സി.ആര്‍ കുമാരന്‍ അന്തരിച്ചു

കാസര്‍കോട്: ബേഡകം, കുണ്ടംകുഴിയിലെ ആദ്യകാല വ്യാപാരിയായ ബീംബുങ്കാലിലെ സി.ആര്‍ കുമാരന്‍ (മുത്തപ്പന്‍ കുമാരന്‍-75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ന് കുണ്ടംകുഴി വ്യാപാരി ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം 12.30 മണിയോടെ സ്വവസതിയിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പരേതനായ സി.ആര്‍ കോരന്‍-ചെറിയോളമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുരേഷ് (വ്യാപാരി, കുമ്പള), ഹേമലത, ബിന്ദു, സിന്ധു, പ്രിയങ്ക. മരുമക്കള്‍: അര്‍പ്പിത (കുമ്പള), മണി (കാഞ്ഞങ്ങാട്), അനില്‍ കുമാര്‍ (ബീംബുങ്കാല്‍), അജിത്ത് (നീലേശ്വരം), കൃഷ്ണന്‍ (അമ്പലത്തറ). സഹോദരങ്ങള്‍: …

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗം ഇന്ന്, കോൺഗ്രസ് പ്രവർത്തക സമിതിയും ചേരും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം വിലയിരുത്താൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന് നടക്കും. വൈകിട്ട് 6ന് നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ സർവകക്ഷി യോഗത്തിൽ വിശദീകരിക്കും.നേരത്തേ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് ഉൾപ്പെടെ പാർട്ടികൾ സർവകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുകയായിരുന്നു.വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗവും …

ലൈംഗിക ചേഷ്ട കാണിച്ചതിനെ ചോദ്യം ചെയ്ത യുവതിയെ കെട്ടിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയതായി പരാതി; 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ലൈംഗിക ചേഷ്ട കാണിച്ചത് ചോദ്യം ചെയ്ത യുവതിയെ കെട്ടിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസ്. സജി കാളിയാനം, ഷാജി ബിരിക്കുളം എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.ബുധനാഴ്ച രാവിലെ 11 മണിയോടെ പരപ്പയ്ക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ വച്ച് ഒന്നാം പ്രതി പെട്ടിക്കട ഉടമയായ യുവതിക്കു നേരെ ചേഷ്ട കാണിച്ചതോടെയാണ് സംഭവത്തിനു തുടക്കം. ഇതു ചോദ്യം ചെയ്ത യുവതിയെ ബലപ്രയോഗത്തിലൂടെ ശരീരത്തോട് അടുപ്പിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നു വെള്ളരിക്കുണ്ട് പൊലീസ് …

ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ഉദിനൂര്‍ സ്വദേശിനിയുടെ 31 ലക്ഷം രൂപ തട്ടി; ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കും ഭര്‍ത്താവിനും എതിരെ പരാതി

കാസര്‍കോട്: ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് യുവതിയുടെ 31 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദിനൂരിലെ ഒരു യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവാസി ദമ്പതികളായ കോഴിക്കോട്, വടകര സ്വദേശിനി ഷഫറിന്‍, ഭര്‍ത്താവ് പന്തീരങ്കാവ് സ്വദേശി ഇജാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയായ യുവതി ഷഫറിനെ പരിചയപ്പെട്ടത്. പിന്നീട് കുടുംബസുഹൃത്തുക്കളായി മാറി. യുഎഇയില്‍ ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച പരാതിക്കാരി പര്‍ദ്ദ ബിസിനസില്‍ നിന്നുള്ള …

പഹൽഗാമിനു പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരാക്രമണം: തിരിച്ചടിച്ച് സൈനികർ, കൂടുതൽ സൈനികർ കുൽഗാമിലേക്ക്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുന്നത്. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികരും കശ്മീരി പൊലീസും ഏറ്റുമുട്ടൽ നടക്കുന്ന തങ്മാർഗിലെ വനമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അബർബൽ വെള്ളച്ചാട്ടം ഇവിടെയാണുള്ളത്. സംശയാസ്പദമായ രീതിയിൽ ചിലരെ കണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനികർ ഇവിടെ എത്തിയത്. തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർത്തു. സൈനികരും തിരിച്ചടിച്ചു. ആർക്കും …

മെഴുകുതിരി തെളിയിച്ചു

കാസർകോട് : കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് മെഴുകുതി തെളിയിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷ അശ്വിനി എം.എൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, സവിത ടീച്ചർ, സഞ്ജീവ പുലിക്കൂർ, പി. രമേശ്, പുഷ്പ ഗോപാലൻ, പ്രമീള മജൽ, വീണ അരുൺ ഷെട്ടി, ശ്രീലത ടീച്ചർ, മധൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം. ഗോപാലകൃഷ്ണൻ, രമേശ് വിവേകാനന്ദ നഗർ, …