പെരിയയില്‍ കൂറ്റന്‍ തണല്‍ മരം മുറിഞ്ഞ് വീണു; പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ന്നു

പെരിയ: ശക്തമായ കാറ്റിലും മഴയിലും പെരിയയില്‍ വന്‍ നാശനഷ്ടം. പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെരിയ ഗവ: ആശുപത്രിക്ക് സമീപം കല്യോട്ട് റോഡിലെ പെട്ടിക്കടയും ബസ് കാത്തിരിപ്പുകേന്ദ്രവുമാണ് തകര്‍ന്നത്. പാതയോരത്തെ കൂറ്റന്‍ തണല്‍ മരമാണ് മുറിഞ്ഞ് വീണത്. പെട്ടിക്കട പൂര്‍ണ്ണമായും ബസ് കാത്തിരിപ്പുകേന്ദ്രം ഭാഗീകമായും തകര്‍ന്നു. പെരിയാസ് പെരിയ എന്ന സംഘടന പണിതതാണ് ബസ് കാത്തിരിപ്പു കേന്ദ്രം. മരം വീണതിനെ തുടര്‍ന്ന് അതു വഴിയുള്ള വാഹനഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. പെരിയാസ് …

ലഹരി വില്‍പ്പനയെ എതിര്‍ത്ത യുവാവിനു നേരെ കാറിലെത്തിയ സംഘം വാള്‍ വീശി; മുഖ്യപ്രതി അറസ്റ്റില്‍, പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കാസര്‍കോട്: ലഹരിവില്‍പ്പനയെ എതിര്‍ത്ത വിരോധത്തില്‍ യുവാവിനു നേരെ കാറിലെത്തിയ സംഘം വടിവാള്‍ വീശിയതായി പരാതി. അജാനൂര്‍, തെക്കേപ്പുറത്തെ എം മുഹമ്മദ് മുബാഷി(30)ന്റെ പരാതി പ്രകാരം തെക്കേപ്പുറത്തെ സമീര്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ഞായറാഴ്ച രാത്രി 9.15ന് തെക്കേപ്പുറത്തെ പച്ചക്കറി കടക്ക് സമീപത്താണ് സംഭവം. കേസിലെ മുഖ്യപ്രതിയായ സമീറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ 2015 വരെ 15 കേസുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 2024ല്‍ മയക്കുമരുന്നു കേസില്‍ പിടിയിലായി. രാജപുരം, …

റിട്ട.എസ്.ഐ ബി.ടി ഗോപാലന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട.എസ്.ഐ ഉദുമ, എരോല്‍, പുതുച്ചേരി ഹൗസിലെ ബി.ടി ഗോപാലന്‍ നായര്‍ (83) അന്തരിച്ചു. വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ച ശേഷം ബേഡകം സ്റ്റേഷനില്‍ നിന്നാണ് വിരമിച്ചത്.ഭാര്യ: മൂകാംബിക. മക്കള്‍: രാധാകൃഷ്ണന്‍, സതീശന്‍, സവിത. മരുമക്കള്‍: ജതി, വിനീത, കുഞ്ഞമ്പു.

കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയ ചിത്താരി സ്വദേശി ഉള്‍പ്പെടെ രണ്ടു പേരെ പുഴയില്‍ കാണാതായി

കാസര്‍കോട്: കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയ രണ്ടു പേരെ പുഴയില്‍ കാണാതായി. കാഞ്ഞങ്ങാട്, ചിത്താരി, മീത്തല്‍ വീട്ടില്‍ അഭിജിത്ത് (30), കോഴിക്കോട്, അത്തോളിയിലെ നിഷാദ് (40) എന്നിവരെയാണ് കാണാതായത്.ഞായറാഴ്ച രാവിലെ കൊട്ടിയൂര്‍ അമ്പലത്തിനു സമീപത്തെ പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അഭിജിത്തിനെ ഒഴുക്കില്‍പ്പെട്ടു കാണാതായത്. സംഭവത്തില്‍ പിതൃസഹോദരന്റെ മകന്‍ നല്‍കിയ പരാതി പ്രകാരം കേളകം പൊലീസ് കേസെടുത്ത് തെരച്ചില്‍ ആരംഭിച്ചു. അത്തോളി സ്വദേശിയായ നിഷാദ് ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പമാണ് കൊട്ടിയൂര്‍ ദര്‍ശനത്തിനു എത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ നിഷാദിനെ കാണാതായ വിവരം ഭാര്യയാണ് …

വാട്‌സ്ആപ്പിലൂടെ അബൂദാബിയില്‍ നിന്നു മുത്തലാഖ് ചൊല്ലി; ദേലംപാടി സ്വദേശിനിയുടെ പരാതിയില്‍ ബെളിഞ്ച സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടിയിലെ അല്‍മദീന ഹൗസിലെ അബ്ദുള്ളയുടെ മകള്‍ ഖദീജത്ത് ഷമീമ (28)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ബെളിഞ്ച, കടമ്പുഹൗസിലെ ബി. ലത്തീഫി(31)നെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. 2018 മാര്‍ച്ച് 18ന് ആണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 25 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നു ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.ജൂണ്‍ 13ന് രാത്രി 11.30 മണിക്ക് ഭര്‍ത്താവ് അബൂദാബിയില്‍ …

മിയാപ്പദവിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മഞ്ചേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവിലെ പെട്രോള്‍ പമ്പു ജീവനക്കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്‌ല മുഗറു, പല്ലടപ്പടുപ്പ്, ബിഡുവിലെ ശേഖര-ലത ദമ്പതികളുടെ മകന്‍ ഭരത്‌രാജ് (24) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സഹോദരി അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് സംഭവം. കിടപ്പുമുറിയില്‍ നിന്നു ഭരത്‌രാജിന്റെ ശബ്ദം കേട്ട് സഹോദരി നോക്കിയപ്പോഴാണ് ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് …

ഇസ്രയേൽ- ഇറാൻ സംഘർഷം: നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു

ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്. നെതന്യാഹുവിന്റെ മകൻ അവ്നർ നെതന്യാഹുവിന്റെയും പങ്കാളിയായ അമിത് യാർദേനിയുടെയും വിവാഹം തിങ്കളാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. ടെൽ അവീവിന് സമീപമുള്ള റോണിറ്റ്സ് ഫാം എന്ന ആഡംബര ഇവന്റ് ഹാളായിരുന്നു വിവാഹ വേദി. സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ വേദിയുടെ 100 മീറ്റർ ചുറ്റളവിൽ റോഡ് അടച്ചു. 1.5 കിലോമീറ്റർ ചുറ്റളവിൽ പൊലീസ് ഹെലികോപ്റ്ററുകൾക്കു ഒഴികെ വ്യോമാതിർത്തിയും അടച്ചു.എന്നാൽ ഇറാൻ ശക്തമായ തിരിച്ചടി …

ഇടപാടുകാർക്കായി 3 ട്രോളികളിൽ കഞ്ചാവുമായി പ്ലാറ്റ്‌ഫോമില്‍ കാത്തിരിപ്പ്; റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി 2 ബംഗാൾ സ്വദേശിനികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി 2 സ്ത്രീകളെ പൊലീസ് പിടികൂടി. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂൺ എന്നിവരാണ് പിടിയിലായത്. 3 ട്രോളി ബാഗുകളിലായാണ് ഇവർ കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബെംഗളൂരുവിൽ നിന്നുള്ള ഐലൻഡ് എക്സ്പ്രസിലാണ് ഇവർ കൊച്ചിയിലെത്തിയത്. കഞ്ചാവ് വാങ്ങുന്നവരെ പ്ലാറ്റ്ഫോമിൽ കാത്തിരിക്കവെയാണ് പിടിയിലായത്. ആർപിഎഫ്, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വീട്ടിനകത്ത് ദമ്പതികള്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്തി ഭാര്യ തൂങ്ങി മരിച്ചതായി സംശയം

തിരുവനന്തപുരം: ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരമനയിലെ സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്്. സതീഷിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ബിന്ദുവിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങി മരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ സംശയം. സതീഷിനും കുടുംബത്തിനും കോടികളുടെ കട ബാധ്യത ഉണ്ടായിരുന്നുവെന്നു സഹോദരന്‍ ശിവന്‍കുട്ടി പറഞ്ഞു.വായ്പ തിരിച്ചടക്കാനാകാത്തതിനെ തുടര്‍ന്ന് മൂന്നു തവണ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്യാന്‍ എത്തിയിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ബാധ്യതയാണ് ബിന്ദുവിനെ കടുംകൈക്കു പ്രേരിപ്പിച്ചതെന്നു …

വളര്‍ത്തുനായയുമായി വീട്ടില്‍ കയറി അതിക്രമം; മുട്ടം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വളര്‍ത്തുനായയുമായി വീട്ടില്‍ കയറി അതിക്രമം കാണിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മുട്ടം ബേരികെയിലെ സച്ചി (30)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. 40കാരിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ സച്ചിനെതിരെ രണ്ടു വധശ്രമക്കേസ് ഉള്‍പ്പെടെ നാലു കേസുകള്‍ ഉള്ളതായി കുമ്പള പൊലീസ് അറിയിച്ചു.

കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്, ഒരു മാസത്തിനുള്ളില്‍ ഒരേ സ്ഥലത്ത് ഉണ്ടായത് ആറ് അപകടങ്ങള്‍

കാസര്‍കോട്: കുമ്പള-ബദിയഡുക്ക റോഡില്‍ വീണ്ടും വാഹനാപകടം. ശാന്തിപ്പള്ള, ഭാസ്‌കര നഗറില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയവരാണ് മറിഞ്ഞു കിടന്ന കാറിനകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.ഒരു മാസത്തിനുള്ളില്‍ ശാന്തിപ്പള്ളത്ത് ഉണ്ടാകുന്ന ആറാമത്തെ അപകടമാണ് ശനിയാഴ്ച ഉണ്ടായത്. ഓട്ടത്തിനിടയില്‍ നിയന്ത്രണം തെറ്റുന്ന വാഹനങ്ങള്‍ റോഡിനു പുറത്തേക്ക് മറിഞ്ഞാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടായതെന്നു നാട്ടുകാര്‍ പറയുന്നു. നിര്‍മ്മാണത്തിലെ അപാകതയാണോ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നു പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

കഞ്ചാവ് വില്‍പ്പന തടഞ്ഞുവെന്ന വിരോധം: കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: കഞ്ചാവ് വില്‍പ്പന തടസ്സപ്പെടുത്തുന്നുവെന്ന വിരോധത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകുന്നേരം കുമ്പള ടൗണിലാണ് സംഭവം. കുമ്പള ടൗണിലെ ഓട്ടോ ഡ്രൈവറായ ശാന്തിപ്പള്ളം, ദിനേശ് ബീഡി കമ്പനിക്കു സമീപത്തു താമസിക്കുന്ന മുഹമ്മദ് അഷ്‌റഫി(33)നാണ് കുത്തേറ്റത്. കഞ്ചാവ് വില്‍ക്കുന്നത് തടയുന്നതിലുള്ള വിരോധത്തില്‍ തടഞ്ഞു നിര്‍ത്തി കൈ കൊണ്ട് മുഖത്ത് അടിക്കുകയും കത്തി കൊണ്ട് വയറിനു കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ‘നിന്നെ കൊല്ലുമെടാ’ …

തൃക്കരിപ്പൂരില്‍ നിന്നു കാണാതായ യുവതിയെ വളാഞ്ചേരിയില്‍ കണ്ടെത്തി

കാസര്‍കോട്: സൗത്ത് തൃക്കരിപ്പൂരില്‍ നിന്നു കാണാതായ ഭര്‍തൃമതിയായ യുവതിയെ വളാഞ്ചേരിയില്‍ കണ്ടെത്തി. നടക്കാവ് കോളനിയിലെ 28കാരിയെ ആണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നു കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് വളാഞ്ചേരിയില്‍ വച്ച് പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ പൊലീസിനു കഴിഞ്ഞത്.

11 കിലോ കഞ്ചാവ് പിടികൂടിയ കേസ്: ബാര, മുക്കുന്നോത്തെ മുനീറും അറസ്റ്റില്‍; പിടിയിലായത് കോഴിക്കോട്ടെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍

കാസര്‍കോട്: വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 11.190 കിലോ കഞ്ചാവു പിടികൂടിയ കേസിലെ രണ്ടാം പ്രതിയും അറസ്റ്റില്‍. ഉദുമ, ബാര മുക്കുന്നോത്ത് ഹൗസിലെ മുനീറി(31)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റു ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപത്തെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അറസ്റ്റ്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബാഷ്, സജീഷ് എന്നിവരും …

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കരേറ്റ ചോതാരയിൽ ബൈത്തുസഫയിൽ സഫീർ അമാനിയുടെയും കെ.ആർ. ഫാത്തീബിയുടെയും 2 മാസം പ്രായമായ മകൻ മുഹമ്മദ് ഷിബിലാണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പട്ടതോടെ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നീർവേലി യുപി സ്കൂളിലെ വിദ്യാർഥികളായ ആയിഷ ബത്തൂൽ, മുഹമ്മദ്, അഹീദ് ഫഹീം എന്നിവർ സഹോദരങ്ങളാണ്. സഫീർ-ഫാത്തിബി ദമ്പതികളുടെ 3 കുട്ടികൾ നേരത്തേ മരണപ്പെട്ടിരുന്നു.

സീതയെ ആന ചവുട്ടിക്കൊന്നതല്ല; കൊലപാതകം, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൊടുപുഴ: പീരിമേട്ടില്‍, മീന്‍മുട്ടി വനത്തില്‍ മരിച്ച നിലയില്‍ കണ്ട സ്ത്രീയെ കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി. ഇതേ തുടര്‍ന്നു ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്കു പോയപ്പോള്‍ കാട്ടാന ആക്രമിച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു പൊലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയില്‍ നിന്നു മൂന്നരക്കിലോമീറ്റര്‍ അകലെ മീന്‍മുട്ടിക്കു സമീപത്ത് വനത്തില്‍ വച്ചാണ് കൊമ്പനാന ആക്രമിച്ചതെന്നാണ് ബിനു മൊഴി നല്‍കിയത്. വന വിഭവങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ കാട്ടുപൊന്തയുടെ മറവില്‍ നില്‍ക്കുകയായിരുന്ന ആനയെ കണ്ടിരുന്നില്ലെന്നും മൊഴിയില്‍ പറഞ്ഞിരുന്നു.കാട്ടാന ആക്രമണമെന്നാണ് പൊലീസും നാട്ടുകാരും വിശ്വസിച്ചത്. എന്നാല്‍ പീരുമേട് …

വീട്ടുകാരുടെ മർദ്ദനമേറ്റ് 11 വയസ്സുള്ള ആൺകുട്ടി    മരിച്ചു: നാല് പേർ  അറസ്റ്റിൽ

-പി പി ചെറിയാൻ   വൈലി(ടെക്സസ്):വീട്ടുകാരുടെ മർദ്ദനമേറ്റ് 11 വയസ്സുള്ള ഒരു ആൺകുട്ടി  മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ, അമ്മായി, രണ്ട് കസിൻസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ക്ലിഫോർഡ് ജോൺസൺ (67), യൂണിസ് ജോൺസൺ ലൈറ്റ്സി (46), സാഡി ഹോപ്പ് (28), സാഡ് ഹോപ്പ്-ജോൺസൺ യോർക്ക് (30) എന്നിവരടങ്ങിയ വൈലി കുടുംബത്തിലെ നാല് അംഗങ്ങളെയാണ്  അറസ്റ്റ് ചെയ്തത്.കുട്ടിയെ പരിക്കേൽപ്പിച്ചതിനും കുട്ടിയെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനും ഇവർക്കെതിരെ കേസെടുത്തു.കുട്ടിയുടെ മരണത്തിനു ശേഷം  911 എന്ന നമ്പറിൽ എട്ട് മണിക്കൂർ കഴിഞ്ഞാണ് വിവരമറിയിച്ചതെന്നു …

കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണനെ രണ്ടു ദിവസം മുമ്പാണ് കോളിയടുക്കം, അണിഞ്ഞയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: ശ്യാമള. മക്കള്‍: അനന്ത കൃഷ്ണന്‍ (നാടക-സിനിമാ പ്രവര്‍ത്തകന്‍), അഭിഷേക് കൃഷ്ണന്‍. സഹോദരങ്ങള്‍: സരസമ്മ (തിരുവനന്തപുരം), രാജമ്മ (കാസര്‍കോട്).