ബദിയഡുക്കയിലും കാഞ്ഞങ്ങാട്ടും പോക്‌സോ കേസുകള്‍; പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച 17കാരിയും കുപ്പായത്തിന്റെ അളവെടുക്കാന്‍ പോയ പെണ്‍കുട്ടിയും ഇരകള്‍, 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളില്‍ ബദിയഡുക്ക, ഹൊസ്ദുര്‍ഗ് പൊലീസുകള്‍ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അഗല്‍പ്പാടിയിലെ പ്രദീപന്‍ എന്നയാള്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച 17കാരിയെ ദേഹോപദ്രവം ചെയ്തുവെന്നതിനാണ് കേസ്. പ്രദീപനെതിരെ നേരത്തെ കാപ്പ പ്രകാരം കേസുണ്ടെന്നും ഇയാള്‍ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ജയിലില്‍ നിന്നു ഇറങ്ങിയതെന്നു കൂട്ടിച്ചേര്‍ത്തു.കാഞ്ഞങ്ങാട്ട് കുപ്പായത്തിന്റെ അളവെടുക്കാന്‍ ടൈലറിംഗ് ഷോപ്പിലേക്കു പോയ പതിമൂന്നുകാരിയാണ് പീഡനത്തിനു ഇരയായത്. അളവെടുക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. പോക്‌സോ പ്രകാരം …

ലോഡ്ജില്‍ മുറിയെടുത്ത യുവതി മരിച്ച നിലയില്‍; കൊലയെന്ന് സംശയം, കൂടെ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ല

മംഗ്‌ളൂരു: ചിക്കബല്ലാപുരയില്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. യുവതിയേയും കൂട്ടി ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെ കാണാനില്ല. ചിക്കബല്ലാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസമാണ് യുവതീയുവാക്കള്‍ ലോഡ്ജില്‍ മുറിയെടുത്തത്. നരസിംഹമൂര്‍ത്തിയെന്നാണ് മുറിയെടുക്കുമ്പോള്‍ യുവാവ് ലോഡ്ജില്‍ നല്‍കിയ പേര്. മുറിയെടുത്തതിന്റെ പിറ്റേ ദിവസം യുവാവ് പുറത്തേക്ക് പോയി. അതിനുശേഷം തിരിച്ചെത്തിയിരുന്നില്ല. സംശയം തോന്നി മുറി പരിശോധിച്ചപ്പോഴാണ് യുവതിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് അധികൃതര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് …

ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മൂന്നു മക്കളും മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം

മംഗ്‌ളൂരു: കാര്‍ക്കള-ധര്‍മ്മസ്ഥല റോഡിലെ നല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. വേണൂരില്‍ താമസക്കാരായ കൊടപട്യ സ്വദേശി സുരേഷ് ആചാര്യ (35), മക്കളായ സുമിഷ (7), സുഷ്മിത (5), സുശാന്ത് (2) എന്നിവരാണ് മരിച്ചത്. ഭാര്യ മീനാക്ഷിക്ക് (32) ഗുരുതരമായി പരിക്കേറ്റു. നവരാത്രി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കൊടപട്യയിലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പാജഗുഡ്ഡ എന്ന സ്ഥലത്തുവച്ച് എതിരെ വന്ന ലോറിയിടിച്ചാണ് അപകടം. സുരേഷ് ആചാര്യയും മൂന്നു മക്കളും അപകടസ്ഥലത്തു തന്നെ മരിച്ചു.

രണ്ടും കല്‍പ്പിച്ച് പി.വി അന്‍വര്‍ എം.എല്‍.എ; നീതിയില്ലെങ്കില്‍ തീയാകും, പത്രസമ്മേളനം വൈകിട്ട്

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും വിലക്ക് മറികടന്നു കൊണ്ട് പി.വി അന്‍വര്‍ എം.എല്‍.എ പരസ്യപ്രസ്താവനക്കൊരുങ്ങുന്നു. വ്യാഴാഴ്ച വൈകുന്നേരം പത്രസമ്മേളനം നടത്തി നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങിനെ-”വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഒരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്”.ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തോളം പേര്‍ കണ്ട എഫ്.ബി പോസ്റ്റ് മുന്നൂറോളം പേര്‍ ഷെയര്‍ ചെയ്തു. …

വേലി തന്നെ വിളവ് തിന്നു; സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

തൃശൂര്‍: സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസില്‍ എസ്.ഐ പൊലീസ് കസ്റ്റഡിയില്‍. ഗ്രേഡ് എസ്.ഐയായ ചന്ദ്രശേഖരന്‍ ആണ് തൃശൂര്‍ റൂറല്‍ വനിതാ പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു. പെണ്‍കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. എസ്.പി.സി പരിശീലനത്തിന്റെ ഭാഗമായി പോയ സമയത്ത് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപത്തു പെണ്‍കുട്ടിയെ കാറില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരം പുറത്തായത്. വിവരം പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കേസെടുത്തത്.

കോട്ടൂര്‍ വളവില്‍ വീണ്ടും അപകടം; നിയന്ത്രണം വിട്ട ലോറി മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു

കാസര്‍കോട്: ചെര്‍ക്കള-സുള്ള്യ അന്തര്‍സംസ്ഥാന പാതയിലെ ബോവിക്കാനം, കോട്ടൂരില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി മണ്‍തിട്ടയിലിടിച്ചു മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അപകടം. ശീതളപാനീയങ്ങളുമായി ചെര്‍ക്കള ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കോട്ടൂര്‍ വളവില്‍ ഇതിനകം നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള കയറ്റിറക്കങ്ങളും വളവുകളും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്നു പറയുന്നു.

Janardhanan and vijayath

മൂന്നുമാസം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച കേസ്; ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: മൂന്നു മാസം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മംഗല്‍പാടി പഞ്ചായത്തിലെ കയ്യാര്‍, കണ്ണാടിപ്പാറ, ശാന്തിയോട് ഹൗസിലെ ജനാര്‍ദ്ദന(39)നെയാണ് കുമ്പള എസ്.ഐ വി.കെ വിജയന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ജനാര്‍ദ്ദനയുടെ ഭാര്യ കര്‍ണ്ണാടക, വാമഞ്ചൂര്‍, പിലിക്കുള സ്വദേശിനിയായ വിജയത (32)യെ ആഗസ്ത് മാസം 18ന് രാത്രിയിലാണ് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിജയത എഴുതിവച്ച ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിരുന്നു. മൂന്നു മാസം ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് നിരന്തരം …

ബേക്കല്‍ബീച്ച് പാര്‍ക്കില്‍ വിളക്കുകൂട് പറത്തല്‍ ഉത്സവം 28ന്

ബേക്കല്‍: സെപ്തംബര്‍ 28നു ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വിളക്കുകൂട് പറത്തല്‍ ഉത്സവം നടക്കും. ദക്ഷിണേന്ത്യയിലെ ആദ്യ വിളക്കുകൂട് പറത്തല്‍ ഉത്സവമാണ്. ആയിരത്തോളം വിളക്കു കൂടുകള്‍ ഒരു സമയത്തു ആകാശത്തേക്കു പറത്തും. വൈകിട്ട് ആറു മണിക്കാണ് വിളക്കുകൂട് ഉത്സവം ആരംഭിക്കുക.ഉത്സവത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ വിളക്കുകള്‍ സൗജന്യമായി നല്‍കും. രജിസ്റ്റര്‍ ചെയ്യാന്‍ 7510232092, 9633856262 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എടനീരില്‍ ഗ്യാസ് ടാങ്കര്‍ ലോറി റോഡിനു കുറുകെ മറിഞ്ഞു; ചെര്‍ക്കള-ബദിയഡുക്ക റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: ചെര്‍ക്കള-ബദിയഡുക്ക റോഡിലെ എടനീരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. മംഗ്‌ളൂരുവില്‍ നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് എടനീര്‍, കോരിക്കാര്‍ മൂലയില്‍ അപകടത്തില്‍പ്പെട്ടത്. റോഡിനു കുറുകെ മറിഞ്ഞു വീണ ടാങ്കറില്‍ നിന്നു ഗ്യാസ് ചോര്‍ച്ച ഉള്ളതായി ആദ്യം സംശയം ഉയര്‍ന്നിരുന്നു. ഫയര്‍ ഫോഴ്‌സെത്തി നടത്തിയ പരിശോധനയില്‍ ചോര്‍ച്ച ഇല്ലെന്നു ഉറപ്പാക്കി.അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞു. വിവരമറിഞ്ഞ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.എം രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ …

പോക്‌സോ കേസ്: പ്രമുഖ നടന്മാര്‍ക്കെതിരെ കേസ് കൊടുത്ത നടി കാസര്‍കോട്ട്; ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, 30ന് പരിഗണിക്കും

കാസര്‍കോട്: പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി കാസര്‍കോട്ടെത്തി. പോക്‌സോ കേസിലെ പ്രതിയായ നടിയാണ് ബുധനാഴ്ച ഉച്ചയോടെയാണ് കാസര്‍കോട്ടെത്തിയത്. ഒരു അഭിഭാഷകനൊപ്പമാണ് നടി കാസര്‍കോട്ടെത്തിയത്. തന്നെ കാസര്‍കോട്ടു വച്ചും അറസ്റ്റു ചെയ്യാന്‍ സാധ്യത ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യം വേണമെന്നും ആവശ്യപ്പെട്ട് നടി കാസര്‍കോട് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ സെപ്തംബര്‍ 30ന് പരിഗണിക്കുന്നതിനായി മാറ്റി വച്ചു.നടനും കൊല്ലം എം.എല്‍.എ.യുമായ മുകേഷിനും മറ്റു ഏതാനും നടന്മാര്‍ക്കുമെതിരെ പരാതി നല്‍കിയ നടിയാണ് കാസര്‍കോട്ടെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ബന്ധുവായ പതിനാറുകാരിയെ പീഡിപ്പിച്ചു; ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നു പിടികൂടി, പീഡനത്തിനു ഇരയായത് പ്രതിയുടെ മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടി

കാസര്‍കോട്: ഭാര്യയുടെ അടുത്ത ബന്ധുവായ പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തറിഞ്ഞതോടെ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തു. കല്ലൂരാവി സ്വദേശിയും ഗള്‍ഫുകാരനുമായ 44 കാരനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്.ബന്ധുവായ പെണ്‍കുട്ടി രാത്രിയില്‍ പ്രതിയുടെ വീട്ടിലാണ് ഉറങ്ങാറ്. പ്രതിയുടെ മകളായ ചെറിയ കുട്ടിക്കൊപ്പമായിരുന്നു ഉറക്കം. ഈ സമയത്ത് കുട്ടികള്‍ കിടക്കുന്ന മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നുവത്രെ. നിരവധി തവണ പെണ്‍കുട്ടി സമാന രീതിയില്‍ പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നു. ഗള്‍ഫിലായിരുന്ന പ്രതി ഒരു മാസം മുമ്പാണ് …

മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു, ഇരുന്നത് മറ്റൊരു കസേരയില്‍, അതിഷിമര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

ന്യൂദെല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷിമര്‍ലേന അധികാരമേറ്റു. ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിക്കായി ഒരുക്കിയ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്‌രിവാള്‍ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്നാണ് അതിഷി പ്രതികരിച്ചത്.ബിജെപിയും ഗവര്‍ണറും ഡല്‍ഹിയുടെ വികസനത്തെ തടയുകയാണെന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷി ആരോപിച്ചു.തടസ്സപ്പെട്ട വികസന പ്രവര്‍ത്തനങ്ങളെല്ലാം ഉടന്‍ പുനഃരാരംഭിക്കുമെന്നു ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായും അവര്‍ പറഞ്ഞു. ബിജെപിയും ഗവര്‍ണര്‍ സക്‌സേനയും ഡല്‍ഹിയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആശുപത്രിയിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതും തടഞ്ഞതായി മുഖ്യമന്ത്രി ആരോപിച്ചു. മുടങ്ങിക്കിടക്കുന്ന …

ഡ്രൈവിംഗ് പഠിപ്പിക്കാനെന്നു പറഞ്ഞ് 21കാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കയറിപ്പിടിച്ചു; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഡ്രൈവിംഗ് പഠിപ്പിക്കാനാണെന്നു പറഞ്ഞ് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. 21കാരി നല്‍കിയ പരാതിയില്‍ കേസെടുത്ത തളിപ്പറമ്പ് പൊലീസ് കരിമ്പം, വടക്കേവളപ്പില്‍ ഹൗസിലെ എം.പി അഭിനവി(22)നെ അറസ്റ്റു ചെയ്തു.സെപ്തംബര്‍ 16ന് ആണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയും അഭിനവും സുഹൃത്തുക്കളാണ്. സൗഹൃദം മുതലെടുത്ത അഭിനവ്, യുവതിയെ ഡ്രൈവിംഗ് പഠിപ്പിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. കാര്‍ തവറൂര്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കയറിപ്പിടിക്കുകയായിരുന്നുവെന്നും …

അടുക്കളയിലെ ഫ്രിഡ്ജില്‍ പാലും പച്ചക്കറികളുമല്ല; എം.ഡി.എം.എ, ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരിയായ റുബൈദ അറസ്റ്റില്‍

കണ്ണൂര്‍: ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കാണപ്പെട്ട എം.ഡി.എം.എയുമായി യുവതി അറസ്റ്റില്‍. തലശ്ശേരി കൂയ്യാലിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ ചാലില്‍ സ്വദേശി അമ്പലപ്പറമ്പത്ത് ഹൗസില്‍ കെ. റുബൈദ (37)യെയാണ് തലശ്ശേരി എസ്.ഐ അഖിലും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് തലശ്ശേരി എ.എസ്.പി. ഷെഹന്‍ഷയുടെ നിര്‍ദ്ദേശപ്രകാരമാണ് റുബൈദ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് പരിശോധനക്കെത്തിയത്. ഫ്രിഡ്ജിനു അകത്തും അടിയിലുമായി സൂക്ഷിച്ച നിലയില്‍ 10.5 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. മയക്കുമരുന്നു നിറയ്ക്കുന്നതിനും തൂക്കുന്നതിനുമുള്ള ഉപകരണങ്ങളും 4800 രൂപയും പൊലീസ് കണ്ടെടുത്തു. ഒരു വര്‍ഷം …

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിനിയെ 3 വര്‍ഷക്കാലം നിരവധി തവണ പീഡിപ്പിച്ചു;ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ആളൂര്‍, വെള്ളാഞ്ചിറ സ്വദേശി ശരത്തി(28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു ട്യൂഷന്‍ സെന്ററുകളുടെ ഉടമകൂടിയാണ് അറസ്റ്റിലായ ശരത്ത്. ഇയാളുടെ സ്ഥാപനത്തില്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ 2021 മുതല്‍ മൂന്നു വര്‍ഷക്കാലം നിരവധി തവണ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയുമായിരുന്നുവെന്നാണ് പരാതി. നഗ്നചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉള്ളതിനാല്‍ പെണ്‍കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടി പ്ലസ്ടുവിനു …

കാര്‍ ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം: വയോധികന്‍ മരിച്ചു

കാസര്‍കോട്: കാര്‍ ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് വയോധികന്‍ മരിച്ചു. കാസര്‍കോട്, അണങ്കൂരിലെ യശോദ നിലയത്തില്‍ കെ.ബി ദിനേശ് (70)ആണ് മരണപ്പെട്ടത്. ബന്ധുവിനെ റെയില്‍വെസ്റ്റേഷനില്‍ എത്തിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദിനേശ്. കറന്തക്കാട് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. കാര്‍ റോഡരുകില്‍ നിര്‍ത്തി ഓട്ടോയില്‍ കയറി ആശുപത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ ലോറി ഡ്രൈവറാണ് ദിനേശ്. ഭാര്യ: നളിനി. മക്കള്‍: നിഹാല്‍, നിഖിത. മരുമകന്‍: സുനില്‍ (മൂവരും ദുബായ്). സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ (റിട്ട.ഡി.എഫ്.ഒ), പ്രകാശ് (പഞ്ചായത്ത് സെക്രട്ടറി), മനോഹരന്‍ (ഓട്ടോ മെക്കാനിക്ക്), …

ഓടിക്കൊണ്ടിരിക്കെ കാറിന്റെ ടയര്‍ പൊട്ടി; നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു, അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു, രണ്ടരമാസത്തിനുള്ളില്‍ കുമ്പള, ഭാസ്‌കര നഗറില്‍ നടന്നത് 16 അപകടങ്ങള്‍

കാസര്‍കോട്: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡിലെ ഭാസ്‌കരനഗറില്‍ വീണ്ടും അപകടം. ഓടിക്കൊണ്ടിരിക്കെ മുന്‍ചക്രം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കാര്‍ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. മംഗ്‌ളൂരു, കട്ടീല്‍ സ്വദേശികളായ ലീല, മകന്‍ സതീശ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മുള്ളേരിയയിലുള്ള ബന്ധുവീട്ടില്‍ പോയി സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു അമ്മയും മകനും. അപകടത്തില്‍ ലീലക്കു നിസാര പരിക്കേറ്റു.രണ്ടര മാസത്തിനുള്ളില്‍ ഭാസ്‌കര നഗറില്‍ ഉണ്ടായ പതിനാറാമത്തെ അപകടമാണ് തിങ്കളാഴ്ച നടന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.

ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നയാള്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, ഹേരൂര്‍, ബി.സി റോഡിലെ വിട്ടല്‍ നായികിന്റെ മകന്‍ കൃഷ്ണ നായിക് (39)ആണ് മരിച്ചത്.ഞായറാഴ്ച രാത്രി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴു മണിയായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മാതാവ് സരസ്വതി വാതിലില്‍ തട്ടി വിളിച്ചു. പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് കൃഷ്ണനായികിനെ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് …