അസുഖം മൂലം ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബന്തിയോട്, അടുക്ക, അശോക നഗറിലെ രമേഷ് പൂജാരി-ഉഷ ദമ്പതികളുടെ മകള്‍ ഐശ്വര്യ(28)യാണ് മരിച്ചത്. കര്‍ണ്ണാടക, പുത്തൂര്‍, നെല്ലിയാടിയിലെ പവന്‍രാജിന്റെ ഭാര്യയാണ്. രണ്ടുവര്‍ഷം മുമ്പാണ് ഐശ്വര്യയുടെ വിവാഹം നടന്നത്. ദീക്ഷിത് ഏക സഹോദരനാണ്.

അധ്യാപകരുടെ ശനിയാഴ്ച പ്രവൃത്തി ദിവസം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശനിയാഴ്ച ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അക്കാഡമിക് കലണ്ടര്‍ ഹൈക്കോടതി റദ്ദാക്കി. ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസങ്ങളാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്കാഡമിക് കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാതെയും ഒരു തരത്തിലുള്ള തയ്യാറെടുപ്പില്ലാതെയുമാണ് അക്കാഡമിക് കലണ്ടര്‍ തയ്യാറാക്കിയതെന്നു കെ.പി.എസ്.ടി.എ നല്‍കിയ പരാതിയില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ടു ജസ്റ്റിസ് സിയാദ് റഹ്്മാന്‍ ചൂണ്ടിക്കാട്ടി. അധിക ശനിയാഴ്ചകള്‍ റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമാണെന്നു കെ.പി.എസ്.ടി.എ പ്രസ്താവിച്ചു. അധ്യാപക നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് …

ഉപതെരഞ്ഞെടുപ്പ്: കാസര്‍കോട്ടെ മൂന്നു വാര്‍ഡുകളും ലീഗ് തൂത്തുവാരി; മൊഗ്രാല്‍പുത്തൂരില്‍ എസ്.ഡി.പി.ഐയുടെ ആധിപത്യം തകര്‍ന്നു

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ മൂന്നു വാര്‍ഡുകളും മുസ്ലിം ലീഗ് തൂത്തുവാരി. കാസര്‍കോട് നഗരസഭയിലെ 24-ാം വാര്‍ഡായ ഖാസിലൈനില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം ഹനീഫ 319 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹനീഫക്ക് 447 വോട്ടും ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.എം ഉമൈറിനു 128 വോട്ടും ബി.ജെ.പിയിലെ മണിക്ക് ഒരു വോട്ടും ലഭിച്ചു. വി.എം മുനീര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ …

പ്രഭാതസവാരി കഴിഞ്ഞെത്തിയ സര്‍വ്വീസ് സെന്റര്‍ ഉടമ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പ്രഭാത സവാരി കഴിഞ്ഞെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു. അജാനൂര്‍, തെക്കേപ്പുറത്ത് സര്‍വ്വീസ് സെന്റര്‍ നടത്തുന്ന ആനന്ദാശ്രമം സ്വദേശി കെ. സുകുമാരന്‍ (55)ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ പതിവുപോലെ പ്രഭാത സവാരിക്ക് പോയതായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മഞ്ഞംപൊതിയിലെ പരേതരായ കുഞ്ഞിക്കണ്ണന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: ശാരദ അതിയാമ്പൂര്‍ (പ്രീപ്രൈമറി അധ്യാപിക, ഗവ.എല്‍.പി സ്‌കൂള്‍ കോട്ടപ്പാറ). മക്കള്‍: സഞ്ജയ് (ഐ.ടി കമ്പനി തിരുവനന്തപുരം), പരേതയായ നന്ദന. സഹോദരങ്ങള്‍: …

വിദ്യാനഗറിലെ ചുമട്ടുതൊഴിലാളി എന്‍.എം ഷാഫി അന്തരിച്ചു

കാസര്‍കോട്: ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ടും വിദ്യാനഗറിലെ ചുമട്ടു തൊഴിലാളിയുമായ എന്‍.എം ഷാഫി (65) അന്തരിച്ചു. വിദ്യാനഗര്‍ സ്വദേശിയാണ്. മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമത്ത് ഇഷാന, നബീസത്ത് മൗഷിന, ഫാത്തിമത്ത് ഇര്‍ഫാന, മുഹമ്മദ് ഇര്‍ഫാന്‍, അബ്ദുല്‍ സഹീദ്, അഹമ്മദ്, ശിഫാദ്. മരുമക്കള്‍: ഗഫൂര്‍, ഷെരീഫ്, താജുദ്ദീന്‍. സഹോദരങ്ങള്‍: ഹമീദ് സമീര്‍, ശഫിയ, മിസ്‌രിയ. നിര്യാണത്തില്‍ ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) വിദ്യാനഗര്‍ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.  

മാതാവിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം; നീര്‍ച്ചാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മാതാവിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍ ഗോളിയടുക്ക സ്വദേശി മുഹമ്മദ് ജി എന്ന ഷാഫി (29)യെ ആണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, പുതിയകോട്ടയിലാണ് കേസിനാസ്പദമായ സംഭവം. ഷാഫിക്കെതിരെ 2017ല്‍ സമാനമായ കേസുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ പൊലീസാണ് അന്ന് കേസെടുത്തിരുന്നത്.

ഉപ്പളയിലെ അപ്രൈസര്‍ കിണറ്റില്‍ വീണു മരിച്ചു

കാസര്‍കോട്: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപ്പള, കൈക്കമ്പശാഖയിലെ അപ്രൈസറും ചെറുഗോളിയിലെ വിശ്വശ്രീ ജ്വല്ലറി വര്‍ക്‌സ് ഉടമയുമായ വിശ്വനാഥ ആചാര്യ (52)കിണറ്റില്‍ വീണു മരിച്ചു. മംഗല്‍പാടി, പ്രതാപ് നഗര്‍ സ്വദേശിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ വിശ്വനാഥ ആചാര്യയെ ഫയര്‍ഫോഴ്‌സെത്തി മംഗല്‍പാടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു. ഭാര്യ: ശശികല. മകന്‍: ശരത്. മരുമകള്‍: രമ്യ. സഹോദരങ്ങള്‍: ശാരദ, അനസൂയ, പ്രേമ

മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരു മാസം കഴിഞ്ഞിട്ടും ‘കരടി’യെ കണ്ടെത്താനായില്ല

കാസര്‍കോട്: മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആള്‍താമസമില്ലാത്ത കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പെണ്‍കുട്ടി പറഞ്ഞ വിവരങ്ങള്‍ വച്ച് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും ഫലം ഉണ്ടായില്ല. പെണ്‍കുട്ടിക്കു ആളെ തിരിച്ചറിയാന്‍ കഴിയാത്തതോടെയാണ് കസ്റ്റഡിയിലെടുത്ത ആളെ പൊലീസ് വിട്ടയച്ചത്. അതിനു ശേഷം ഏതാനും പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും പ്രയോജനമുണ്ടായില്ല. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 11 വയസുള്ള പെണ്‍കുട്ടി ജൂണ്‍ 18ന് ആണ് പീഡനത്തിനു …

നീലേശ്വരം മദ്യഷോപ്പിലെ കവര്‍ച്ച; സംഘത്തില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാര്‍, ചിത്രങ്ങള്‍ ലഭിച്ചു

കാസര്‍കോട്: നീലേശ്വരം-പാലായി റോഡില്‍ മൂന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഘത്തിന്റെ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചു. മദ്യഷോപ്പിലെ സിസിടിവിയില്‍ നിന്ന് മോഷ്ടാക്കളായ രണ്ടു പേരുടെ ചിത്രങ്ങളാണ് ലഭിച്ചത്. ഇവ വിശദമായി പരിശോധിച്ചുവരികയാണ് പൊലീസ് സംഘം. വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ചുമര്‍ തുരന്നു അകത്തു കടക്കാനായിരുന്നു ആദ്യ ശ്രമം. ചുമര്‍ തുരന്നുവെങ്കിലും മദ്യക്കുപ്പികള്‍ നിറച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ അട്ടിവച്ചതിനാല്‍ അതുവഴി അകത്തേക്കു കടക്കാനായില്ല. തുടര്‍ന്ന് ഷട്ടര്‍ പൊളിച്ച് അകത്തു കടന്ന കവര്‍ച്ചക്കാര്‍ ചാക്കില്‍ കെട്ടിവച്ചിരുന്ന …

വീട്ടില്‍ നിന്നു 25പവനും വജ്രമോതിരങ്ങളും കവര്‍ന്ന കേസ്; മുഖ്യപ്രതി ഷട്ടര്‍ജലീല്‍ കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: പയ്യന്നൂര്‍, മാതമംഗലത്തെ റിട്ട. ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ നിന്നു 23 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപ വില മതിക്കുന്ന വജ്രമോതിരങ്ങളും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതി കാസര്‍കോട്ട് പിടിയില്‍. പാലക്കാട്, നെന്മാറ, അഴലൂര്‍, പൂഴിക്കാമ്പാറ സ്വദേശിയായ ഷട്ടര്‍ജലീല്‍ എന്ന ജലീലി(36)നെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസര്‍കോട്ട് വച്ച് പിടികൂടിയത്. പ്രതിയെ പെരിങ്ങോം പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നു. ജലീലിന്റെ കൂട്ടുപ്രതികളായ പാലക്കാട് സ്വദേശിയും ബദിയഡുക്ക, …

ദേഹമാസകലം പാന്‍മസാല കെട്ടിവച്ച് നടന്ന് വില്‍പ്പന; ഒടുവില്‍ യുവാവിന് സംഭവിച്ചത് ഇങ്ങിനെ

കണ്ണൂര്‍: ദേഹമാസകലം പാന്‍ മസാല കെട്ടിവച്ച് നടന്നു വില്‍പ്പന നടത്തുന്ന വിരുതന്‍ അറസ്റ്റില്‍. ഇരിട്ടി, മൂന്നാം പീടിക സ്വദേശി സി. ആസാദ് (48)ആണ് അറസ്റ്റിലായത്. ഇരിട്ടി എസ്.ഐ ഷര്‍ഫുദ്ദീനും സംഘവും ഞായറാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടയില്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റിനു സമീപത്തു വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെക്ക്‌പോസ്റ്റിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു ആസാദ്. ദൂരെ നിന്നു ഇയാളുടെ നടത്തത്തില്‍ അസ്വാഭാവികതകളൊന്നും തോന്നിയില്ല. എന്നാല്‍ അടുത്തെത്തിയപ്പോള്‍ നടത്തത്തില്‍ സംശയം തോന്നി തടഞ്ഞു പരിശോധിച്ചപ്പോള്‍ പൊലീസ് ശരിക്കും …

കെ. സുധാകരനെ തെറിവിളിച്ച പൊലീസുകാരനെതിരെ നടപടിയില്ല; രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രസംഗം ഷെയര്‍ ചെയ്ത എസ്.സി.പി.ഒയ്‌ക്കെതിരെ അന്വേഷണം, നടപടിക്ക് നീക്കം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രസംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് അന്വേഷണം. ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.പി വിനേഷിനാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സംഭവം പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതേ സമയം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെ …

അമ്മയും മകനും മരിച്ച നിലയില്‍; മകന്റെ മൃതദേഹം കാണപ്പെട്ടത് മരക്കൊമ്പില്‍

പാലക്കാട്: പാലക്കാട്, കോട്ടായി, ചേനങ്കാട്, പല്ലൂര്‍കാവില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചിന്ന (75), മകന്‍ ഗുരുവായുരപ്പ (40) എന്നിവരാണ് മരിച്ചത്. ചിന്നയുടെ മൃതദേഹം വീട്ടിനകത്തും മകന്റേത് വീടിനു സമീപത്തെ മരക്കൊമ്പിലുമാണ് കാണപ്പെട്ടത്. ചിന്ന ഏതാനും ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. മാതാവ് മരണപ്പെട്ട സങ്കടത്തില്‍ മകന്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോറി തടഞ്ഞു നിര്‍ത്തി മലയാളി ഡ്രൈവറെ കുത്തിക്കൊന്നു; പണം തട്ടാനുള്ള ശ്രമമെന്ന് സംശയം

കോയമ്പത്തൂര്‍: ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കുത്തിക്കൊന്നു. എറണാകുളം, നെടുമ്പാശ്ശേരി മേക്കാട് സ്വദേശി ഏലിയാസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9മണിയോടെ തമിഴ്‌നാട്, കൃഷ്ണഗിരിയിലാണ് കൊലപാതകം നടന്നത്. പണം തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക സംശയം. ഒരാഴ്ച മുമ്പാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ബംഗ്‌ളൂരുവിലേക്ക് പോയത്. മടക്കയാത്രക്കിടയിലാണ് കൊലപാതകം നടന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നിലേയ്ക്ക് മരം കടപുഴകി വീണു; ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ അപകടം ഒഴിവായി

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നിലേക്ക് മരം കടപുഴകി വീണു. മരത്തിന്റെ ചെറിയ ചില്ലകള്‍ ഓട്ടോയില്‍ തട്ടിയെങ്കിലും നാശനഷ്ടമില്ല. മരം വീണതിനെ തുടര്‍ന്ന് സമീപത്തെ വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്കു താഴ്ന്ന് അപകടഭീഷണി ഉയര്‍ത്തി. ഡ്രൈവര്‍ ഓട്ടോ നിര്‍ത്തി അപായ സൂചന നല്‍കിയതിനാല്‍ മറ്റു വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ഒഴിവായി. ഞായറാഴ്ച രാത്രി 8.30മണിയോടെ ബംബ്രാണ ജംഗ്ഷനിലാണ് സംഭവം. ആരിക്കാടിയിലെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിം കൊടിയമ്മയുടെ ഓട്ടോയുടെ മുന്നിലേക്കാണ് മരം കടപുഴകി വീണത്. ഓട്ടോ റോഡരികിലേക്ക് മാറ്റിയിട്ട് അതുവഴിയെത്തിയ വാഹനങ്ങളെ …

കൂറ്റന്‍ പുളിമരം വീടിനു മുകളില്‍ വീണു; വീട്ടുകാര്‍ അത്ഭുതരമായി രക്ഷപ്പെട്ടു

കാസര്‍കോട്: തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ പുളിമരം കടപുഴകി വീടിനു മുകളില്‍ വീണു. വീട്ടിനകത്ത് ഉണ്ടായിരുന്നവര്‍ ഭാഗ്യത്തിനു രക്ഷപ്പെട്ടു. പാണത്തൂര്‍, മൈലാട്ടിയിലെ കെ.വി ബാലകൃഷ്ണന്റെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. വീടിനു മച്ചുണ്ടായതിനാലാണ് ആളപായം ഒഴിവായതെന്നു വീട്ടുകാര്‍ പറഞ്ഞു. കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ കെ. രാമചന്ദ്രന്‍, ബിനീഷ് ഡേവിഡ്, നീതുമോന്‍, ഡ്രൈവര്‍ ഗംഗാധരന്‍, ഹോംഗാര്‍ഡ് ടി. ബാലകൃഷ്ണന്‍ എന്നിവരാണ് മരം മുറിച്ചു മാറ്റിയത്. മുന്‍ പനത്തടി പഞ്ചായത്ത് …

ബാറിനകത്തെ വാക്കേറ്റം, യുവാവിനു നേരെ അക്രമം; കാപ്പ കേസ് പ്രതി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ബാറില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതമായി അടിച്ചു പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ബല്ല, മുത്തപ്പന്‍ത്തറ, നീരോക്കിലെ എന്‍. മനു (36),അജാനൂര്‍, മൂലകണ്ടത്തെ കെ. ശ്യാംകുമാര്‍ (34)എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ജൂലൈ മൂന്നിന് കാഞ്ഞങ്ങാട്, അലാമിപ്പള്ളിയിലെ ഒരു ബാറിലാണ് കേസിനാസ്പദമായ സംഭവം. അരയി, കാര്‍ത്തികയിലെ അമല്‍ കൃഷ്ണയാണ് അക്രമത്തിനു ഇരയായത്. ബാറില്‍ ഉണ്ടായ വാക്കേറ്റത്തിന് ശേഷം പുറത്തിറങ്ങിയ അമല്‍കൃഷ്ണയെ അഞ്ചു പേര്‍ ചേര്‍ന്ന് മാരകയുധങ്ങള്‍ കൊണ്ട് അക്രമിച്ചുവെന്നാണ് …

യുവതിയെ കുത്തിക്കൊന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; കാണാതായ കാമുകനെ തെരയുന്നു

മുംബൈ: യുവതിയെ ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി. കൊലപാതകത്തിനു പിന്നില്‍ കാമുകനാണെന്നു സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്. മുംബൈ സ്വദേശിനി യശശ്രീ ഷിന്‍ഡെ (20)യാണ് കൊല്ലപ്പെട്ടത്. ബോലാപ്പൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഏതാനും ദിവസം മുമ്പ് യശശ്രീയെ കാണാതായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ പൊലീസ് കേസടുത്ത് അന്വേഷിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം മുംബൈ റെയില്‍വെസ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കാമുകനെ കണ്ടെത്താന്‍ പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. …