കൊല്ലം കലക്ടറേറ്റിലെ ബോംബ് സ്‌ഫോടനം; മൂന്നു പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ഉണ്ടായ ബോംബുസ്‌ഫോടന കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരും തമിഴ്‌നാട് സ്വദേശികളുമായ അബ്ബാസ് അലി, ശംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. നാലാം പ്രതി ഷംസുദ്ദീനെ വെറുതെ വിട്ടു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ കേസില്‍ മാപ്പു സാക്ഷിയാക്കിയിരുന്നു.2016 ജൂണ്‍ 15ന് രാവിലെ 10.45 മണിയോടെയാണ് കലക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന …

ലോക സണ്‍ഡേ സ്‌കൂള്‍ ദിനം: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ ആഘോഷിച്ചു

-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ്(ഡാളസ്):ലോക സണ്‍ഡേ സ്‌കൂള്‍ ദിനം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്കു ലീന പണിക്കര്‍, തോമസ് ഈശോ, ജോതം സൈമണ്‍ നേതൃത്വം നല്‍കി.ദേവാലയത്തിനകത്തു ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ ക്വയര്‍ മാസ്റ്റര്‍ സുബിയുടെ നേതൃത്വത്തില്‍ ‘നന്മയിന്‍ ദീപം തെളിയുകയായി’ എന്ന ഉദ്ഘാടന ഗാനം ആലപിച്ചു.പ്രത്യേക ആരാധനക്കു വികാരി റവ.ഷൈജു സി ജോയി, ജാനറ്റ് ഫിലിപ്പ്, രോഹന്‍ ചേലഗിരി, മിസ്‌ലിയ തരിയന്‍ …

കാണാതായ യുവതിയുടെ അസ്ഥികൂടം ദൂരുഹസാഹചര്യത്തില്‍ കണ്ടെത്തി

വിട്‌ള: കാണാതായ യുവതിയുടെ അസ്ഥികൂടം ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീടിനു സമീപത്തെ മരച്ചുവട്ടില്‍ കണ്ടെത്തി. പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിട്‌ള, കന്യാനയിലെ നളിനി (32)യുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. പുത്തൂര്‍, ഉറുവയിലെ സഞ്ജീവയുടെ ഭാര്യയാണ്. ഭര്‍ത്താവിന്റെ വീട്ടിനു സമീപത്തെ മരത്തിനു കീഴിലാണ് അസ്ഥികൂടം കാണപ്പെട്ടത്. ഒന്നരവര്‍ഷം മുമ്പാണ് നളിനിയും സഞ്ജീവയും തമ്മിലുള്ള വിവാഹം നടന്നത്. അതിനുശേഷം പല തവണ നളിനി ഭര്‍ത്താവുമായി പിണങ്ങി കന്യാനയിലെ സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നതായി പറയുന്നുണ്ട്. ഒക്ടോബര്‍ എട്ടിനാണ് കാണാതായത്. ഇതു സംബന്ധിച്ച് പുത്തൂര്‍ …

മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിതാറൈയെ വിടാതെ പിന്തുടര്‍ന്ന് പരാതിക്കാര്‍; ബദിയഡുക്കയില്‍ വീണ്ടും കേസ്, തട്ടിപ്പു കേസുകളുടെ എണ്ണം 19 ആയി

കാസര്‍കോട്: മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷേണി, ബെല്‍ത്തക്കല്ലുവിലൈ സച്ചിതാറൈക്കെതിരെ വീണ്ടും പരാതി. തൊഴില്‍ വാഗ്ദാനം ചെയ്ത് 2.80 ലക്ഷം രൂപ തട്ടിയതിനു ബദിയഡുക്ക പൊലീസ് കേസെടുത്തു. എന്‍മകജെ, വാണിനഗറിലെ രാജേഷിന്റെ പരാതി പ്രകാരമാണ് കേസ്. സിപിസിആര്‍ഐയില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് തന്നില്‍ നിന്നു 2.80 ലക്ഷം രൂപ വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാണ് രാജേഷിന്റെ പരാതി.ഇതിനകം 19 കേസുകളാണ് സച്ചിതാറൈയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിത …

കനത്ത മഴയും ഇടിമിന്നലും; ആരിക്കാടിയിലും മീഞ്ചയിലും വീടുകള്‍ക്കു വന്‍ നാശം, പരിക്കേറ്റ വീട്ടമ്മ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

കാസര്‍കോട്: ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വന്‍നാശം. ഒരാള്‍ക്കു സാരമായി പരിക്കേറ്റു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.ആരിക്കാടി, കുന്നില്‍ ഖിള്‌രിയ്യ നഗറിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍ റഹ്‌മാന്റെ ഇരുനില വീട്ടിനു രാത്രി എട്ടുമണിയോടെയാണ് ഇടിമിന്നലേറ്റത്. ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ സുബൈദയും മകനും പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തിനശിച്ചു. ചുമരുകളില്‍ വിള്ളല്‍ വീണു. ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീന്‍, ഫാന്‍, എ.സി തുടങ്ങിയ ഗൃഹോപകരണങ്ങളെല്ലാം കത്തി …

കാസര്‍കോട്ട് കവര്‍ച്ചക്കാര്‍ തമ്പടിച്ചതായി സംശയം; മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ നിന്നു 6 ലക്ഷം രൂപയുടെ വെള്ളി നിര്‍മ്മിത ഛായാചിത്രഫലകം കവര്‍ന്നു, പൊയ്‌നാച്ചി അയ്യപ്പക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ്ണവും പണവും ഹാര്‍ഡ് ഡിസ്‌കും നഷ്ടമായി, നെല്ലിക്കട്ട ഗുരുദേവ മന്ദിരത്തില്‍ ഭണ്ഡാരകവര്‍ച്ച, മൂന്നിടത്തും ശ്രീകോവിലുകള്‍ കുത്തിത്തുറന്ന നിലയില്‍

കാസര്‍കോട്: ക്ഷേത്രോത്സവങ്ങളും കളിയാട്ടങ്ങളും സജീവമായി തുടങ്ങിയതിനു പിന്നാലെ കാസര്‍കോട്ട് കവര്‍ച്ചക്കാര്‍ തമ്പടിച്ചതായി സംശയം. രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ജില്ലയില്‍ ആരാധനാലയങ്ങളിലുള്‍പ്പെടെ ആറിടത്ത് കവര്‍ച്ച നടന്നു. ആറ് ആരാധനാലയങ്ങളിലും ഒരു കടയിലുമാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രി ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്താണ് കവര്‍ച്ച നടന്നത്. മാന്യ അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്നു ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ആറു ലക്ഷം രൂപ വില വരുന്ന വെള്ളി നിര്‍മ്മിത അയ്യപ്പ ഛായാഫലകം കവര്‍ന്നു. ഗോപുരത്തിന്റെ പൂട്ടു പൊളിച്ചാണ് …

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി 4 പേര്‍ മരിച്ചു

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വെ പാലത്തിനു മുകളില്‍ ട്രെയിനിടിച്ചു 4 പേര്‍ മരിച്ചു.റെയില്‍വെയുടെ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാടു സ്വദേശികളായ ലക്ഷ്മണന്‍, ലക്ഷ്മണന്‍, വള്ളി, റാണി എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെ ജഡം കണ്ടെത്തി. ഒരു ജഡത്തിനു പുഴയില്‍ തിരച്ചിലാരംഭിച്ചു. ശനിയാഴ്ച വൈകിട്ട് ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് ഇടിച്ചാണ് അപകടം എന്ന് പറയുന്നു. മരിച്ചവര്‍ റെയില്‍വെ ട്രാക്കില്‍ നിന്നു മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം. മരിച്ച നാലു പേരും തമിഴ്‌നാട്, സേലം …

വിഷം കഴിച്ച് പരിയാരത്ത് ചികിത്സയിലായിരുന്ന ചെമ്മനാട് സ്വദേശി മരിച്ചു

കാസര്‍കോട്: എലിവിഷം അകത്തുചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ ചന്ദ്രശേഖറിന്റെ മകന്‍ സുജിത്ത് ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ 10 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

പത്തനംതിട്ട: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടു പേര്‍ മുങ്ങി മരിച്ചു.തിരുവനന്തപുരം ബീമാപള്ളിയിലേക്കുള്ള തീര്‍ത്ഥാടക സംഘത്തില്‍ അംഗങ്ങളായിരുന്ന കോയമ്പത്തൂരിലെ മുഹമ്മദ് സ്വോളിന്‍(12), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്. ഏതാത്തു പാലത്തിനടുത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഒഴുക്കില്‍പ്പെട്ട മുഹമ്മദ് സ്വോളിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് അജ്മലും ഒഴുക്കില്‍പ്പെട്ടത് എന്നു പറയുന്നു. തീര്‍ത്ഥാടക സംഘത്തില്‍ 13 പേരുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ അടൂര്‍ ഫയര്‍ഫോഴ്‌സാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടസ്ഥലത്തു നിന്ന് അരക്കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സൗത്ത് കരോലിനയില്‍ സ്റ്റോര്‍ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാര്‍ഡ് മൂറിന്റെ വധശിക്ഷ നടപ്പാക്കി

-പി പി ചെറിയാന്‍ സൗത്ത് കരോലിന: 1999ല്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാര്‍ഡ് മൂറിന്റെ വധശിക്ഷ സൗത്ത് കരോലിനയില്‍ നവംബര്‍ ഒന്നിനു വൈകീട്ട് നടപ്പാക്കി. മൂന്ന് ജൂറിമാരും അദ്ദേഹത്തിന്റെ വിചാരണയില്‍ നിന്നുള്ള ജഡ്ജിയും, മുന്‍ ജയില്‍ ഡയറക്ടര്‍, പാസ്റ്റര്‍മാര്‍, അദ്ദേഹത്തിന്റെ കുടുംബം എന്നിവര്‍ വധശിക്ഷ ഒഴിവാക്കണമെന്നു അഭ്യര്‍ത്ഥിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. 2001ലാണ് മൂറിനെ വധശിക്ഷയ്ക്ക് വിധിച്ചത്.മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 59 കാരനായ മൂറിന്റെ മരണം വൈകുന്നേരം 6:24നു …

വിഷമദ്യ ദുരന്തം: ബീഹാറില്‍ 6 പേര്‍ മരിച്ചു; നിരവധി പേര്‍ ഗുരുതരനിലയില്‍

പാട്‌ന: വ്യാജമദ്യം കുടിച്ചു ബീഹാറില്‍ ആറുപേര്‍ മരിച്ചു. 14 പേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. ബീഹാറിലെ സിവാന്‍ ജില്ലയില്‍ നാലുപേരും സരണ്‍ ജില്ലയില്‍ രണ്ടു പേരുമാണ് മരിച്ചത്. അതേ സമയം ഔരിയ, മഘര്‍ പഞ്ചായത്തുകളില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവു എന്നു ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നു ഗുരുതര നിലയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ചവരുടെയും ആശുപത്രിയിലുള്ളവരുടെയും …

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3ന്; ഹയര്‍സെക്കണ്ടറി മാര്‍ച്ച് 6 മുതല്‍

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് മൂന്നിനാരംഭിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കും. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ. മൂല്യനിര്‍ണ്ണയ ക്യാമ്പ് ഏപ്രില്‍ 8നു തുടങ്ങും. പരീക്ഷാഫലം മേയില്‍ പ്രഖ്യാപിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ്.ഹയര്‍സെക്കണ്ടറി പരീക്ഷ മാര്‍ച്ച് ആറു മുതല്‍ 29വരെ തീയതികളിലായിരിക്കുമെന്നു മന്ത്രി തുടര്‍ന്നു പറഞ്ഞു.

ആന്ധ്രയില്‍ ഒരു കുടുംബത്തിലെ മൂന്നു തലമുറയെ വെട്ടിക്കൊലപ്പെടുത്തി

അമരാവതി: ഒരു കുടുംബത്തിലെ മൂന്നു തലമുറയെ നിഷ്ഠൂരമായി കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ കാജുലൂരുവില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. അക്രമത്തില്‍ പിതാവ് ബത്തുല രമേശ്, മകന്‍ ബത്തുല ചിന്നി, പേരക്കുട്ടി ബത്തുല രാജു എന്നിവര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു.തല വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങളെന്നു പൊലീസ് പറഞ്ഞു. മരിച്ചവരുടെ കൈകളില്‍ അരിവാളുകളുമുണ്ടായിരുന്നു.വൈരാഗ്യവും പ്രതികളുടെ കുടുംബത്തോടു ഇരകള്‍ നടത്തിയ അപകീര്‍ത്തീകരങ്ങളായ പരാമര്‍ശങ്ങളുമാണ് അക്രമത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

പി.പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വാദം ചൊവ്വാഴ്ച; കളക്ടറുടെ രാജി ആവശ്യപ്പെട്ട് കോണ്‍.മാര്‍ച്ച്; സംഘര്‍ഷം

കണ്ണൂര്‍: എ.ഡി.എമ്മിന്റെ മരണത്തില്‍ റിമാന്റില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ ജാമ്യഹര്‍ജി വിശദമായ വാദത്തിനു ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു.അതേസമയം കേസില്‍ കക്ഷിചേരാന്‍ മരണപ്പെട്ട എ.ഡി.എമ്മിന്റെ കുടുംബം ഹര്‍ജി നല്‍കി.നവീന്‍ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചു ജില്ലാ കളക്ടര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് കളക്ടറേറ്റ് പരിസരത്ത് പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു. അല്‍പനേരം സംഘര്‍ഷത്തിനും ഇടയായിരുന്നു. ഇതിനിടെ തെളിവു ശേഖരണത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചുവരെ ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. …

മധ്യപ്രദേശില്‍ മരിച്ച അയ്യപ്പഭക്തന്‍ ശിവപ്രസാദിന്റെ മൃതദേഹം കാസര്‍കോട്ട് സംസ്‌കരിച്ചു

കാസര്‍കോട്: അയോധ്യയില്‍ നിന്നു ശബരിമലയിലേക്കുള്ള കാല്‍നട തീര്‍ത്ഥയാത്രക്കിടയില്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് അന്തരിച്ച അയ്യപ്പഭക്തന്‍ കൂട്‌ലു, പച്ചക്കാട്ടെ ശിവപ്രസാദിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പാറക്കട്ട ശ്മശാനത്തില്‍ സംസ്‌കരിച്ചു.വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ കൂട്‌ലു ശിവകൃഷ്ണ ഫ്രണ്ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വച്ചു. മികച്ച പാചകവിദഗ്ധനും സൗമ്യനും എല്ലാവരുടെയും സൗഹൃദത്തിനുടമയുമായ ശിവപ്രസാദിനെ അവസാന നോക്കു കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എത്തിയിരുന്നു. പിന്നീട് മൃതദേഹം കൂട്‌ലു പച്ചക്കാട്ടെ വീട്ടിലെത്തിച്ചു. അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം പാറക്കട്ട ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

ഡാലസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്നു വരെ

-പി പി ചെറിയാന്‍ ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിച്ച ഡാലസ് ഗ്രിഗോറിയോസ് ദേവാലയത്തിലെ പരുമല തിരുമേനിയുടെ 122 ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ ഒന്ന് രണ്ട് മൂന്ന് വരെ ആഘോഷിക്കും.ഒന്നിനു വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, ധ്യാന പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും രണ്ടിന് രാവിലെ എം.ജി.ഒ.സി.എം റീട്രെട്ടും നാലുമണിക്കു മെന്റല്‍ ഹെല്‍ത്ത് ആന്റ് സ്പിരിച്വാലിറ്റി സെമിനാറും ഉണ്ടായിരിക്കും. ആറുമണിക്ക് സന്ധ്യാനമസ്‌കാരവും പ്രസംഗവും ഭക്തിനിര്‍ഭരമായ റാസയും ആശീര്‍വാദവും ഉണ്ടായിരിക്കും.പെരുന്നാളിന്റെ സമാപന ദിനമായ മൂന്നിനു രാവിലെ പ്രഭാത നമസ്‌കാരം …

ദീപാവലി ആഘോഷം: വൈറ്റ് ഹൗസില്‍ ‘ഓം ജയ് ജഗദീഷ് ഹരേ’ എന്ന ഭക്തിഗാനം അവതരിപ്പിച്ചു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ സൈനിക ബാന്‍ഡ് ‘ഓം ജയ് ജഗദീഷ് ഹരേ’ എന്ന ഭക്തിഗാനം അവതരിപ്പിച്ചു. പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ചു. ഉത്സവത്തെയും യു.എസിലെ ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍ സമൂഹത്തെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആഘോഷം.ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥ് ഒരു വീഡിയോ ആഘോഷത്തില്‍ പങ്കിട്ടു. പിയാനോ, വയലിന്‍, സെല്ലോ, ഡ്രംസ് എന്നിവയില്‍ നാല് ബാന്‍ഡ് അംഗങ്ങള്‍ വിദഗ്ധമായി ഗാനം ആലപിക്കുന്നതു …

തോക്കുകളും 57,000 ഡോളര്‍ വിലമതിക്കുന്ന അടിവസ്ത്രങ്ങളും മോഷ്ടിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

-പി.പി ചെറിയാന്‍ ഓസ്റ്റിന്‍(ടെക്സസ്): ഓസ്റ്റിനില്‍ തോക്കുകളും ,57,000 ഡോളര്‍ വിലമതിക്കുന്ന അടിവസ്ത്രങ്ങളും ഉള്‍പ്പെടെ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഓസ്റ്റിന്‍ പൊലീസ് അറസ്റ്റു ചെയ്തു.2024 സെപ്തംബര്‍ ആദ്യം, ഓസ്റ്റിന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നോര്‍ത്ത് മെട്രോ ടാക്റ്റിക്കല്‍ റെസ്പോണ്‍സ് യൂണിറ്റ് വ്യാപകമായി നടന്ന മോഷണങ്ങളെ കുറിച്ചു അന്വേഷണം ആരംഭിച്ചിരുന്നു. വിക്ടോറിയ സീക്രട്ടിലുണ്ടായ മോഷണത്തില്‍ കമ്പനിക്ക് വന്‍ നഷ്ടമുണ്ടാക്കിയ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തിരിച്ചറിഞ്ഞു. സെന്‍ട്രല്‍ ടെക്സസില്‍ ഉടനീളമുള്ള കൂടുതല്‍ മോഷണങ്ങളിലും ഇതേ …