ചെങ്കല്ല് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ചീമേനി സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍: ചെങ്കല്ല് ലോറിയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെങ്കല്ല് ലോറി ഡ്രൈവര്‍ അരിപ്പാമ്പ്രയിലെ ബഷീര്‍ (22) ആണ് മരിച്ചത്. ചീമേനിയിലെ റോബിന്‍സ് (37), ആസാം സ്വദേശി നജിറുല്‍ (26), അരി പ്പാമ്പ്രയിലെ അഭിഷിത്ത് (22)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതമംഗലം-തളിപ്പറമ്പ് റൂട്ടിലെ പരിയാരം, കാരക്കുണ്ടില്‍ ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

ദുബായ്: താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചുകൊണ്ട് തങ്ങള്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചതായി എക്‌സ് അക്കൗണ്ടിലൂടെ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളില്‍ ടിക്കറ്റ് കണ്‍ഫേം ആയ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് …

ഉമ്മയുടെ കണ്‍മുന്നില്‍ ഒന്‍പതുകാരനായ മകന്‍ കാറിടിച്ച് മരിച്ചു; അപകടം നീര്‍ച്ചാല്‍, കൊല്ലങ്കാനയില്‍

കാസര്‍കോട്: മാതാവിന്റെ കണ്‍മുന്നില്‍ വച്ച് ഒന്‍പതു വയസ്സുള്ള മകന്‍ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് ഷംസീന ദമ്പതികളുടെ മകന്‍ ഷക്കീര്‍ (9) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക്11 മണിയോടെ കൊല്ലങ്കാനയിലാണ് അപകടം. മാതാവ് ഷംസീനയ്‌ക്കൊപ്പം കാസര്‍കോട് ഭാഗത്തേക്ക് പോകാനായെത്തിയതായിരുന്നു ഷക്കീര്‍. ഇതിനിടയിലാണ് കാറിടിച്ചത്. അപകടത്തിനു ഇടയാക്കിയ കാറില്‍ തന്നെ ഷക്കീറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് കേസെടുത്തു. കിളിങ്കാറിലുള്ള എംസിആര്‍സി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷക്കീര്‍.ഷാമിൽ , ഷാഹിർ സഹോദരങ്ങളാണ്.

ദുബൈ വിമാനത്താവളം അടച്ചിട്ടു; തീരുമാനം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്; ആശങ്കയിലായി മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍

ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യാത്രക്കാര്‍ക്ക് തിരിച്ചടി നല്‍കി ദുബൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ലഭിക്കുന്നതുവരെ വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം വിമാനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും എന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ദുബൈ വിമാനത്താളവത്തിനടുത്ത് ഇറാന്‍ ആക്രമണം നടത്തിയതായി വിവരം ഉണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നില്ല. ദുബൈയിലെ …

കാസർകോട്ടെആദ്യ ശ്വാസകോശ ബയോപ്സി ആസ്റ്റർ മിംസിൽ വിജയകരമായി നടത്തി

കാസർകോട്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സങ്കീർണ്ണമായ ശ്വാസകോശ ബയോപ്സി കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായി നടത്തി.ജില്ലയിൽ ആദ്യമായാണ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബ്രോങ്കോസ്കോപ്പിക് ലങ് ബയോപ്സി നടത്തുന്നത്. ആസ്റ്റർ മിംസിലെ പൾമണോളജി സ്പെഷ്യലിസ്റ്റ് ഡോ. ശ്രാവൺ കുമാർ, പൾമണോളജി വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. വിഷ്ണു ജി കൃഷ്ണൻ, എന്നിവർ ബയോപ്സി ക്ക് നേതൃത്വം നൽകി. അനസ്തീഷ്യ, എൻഡോസ്കോപ്പി, കാത്ത് ലാബ് വിഭാഗങ്ങളുടെയും പങ്കാളിത്തവു മുണ്ടായിരുന്നു.കാസർകോട് ജില്ലയിലെ ശ്വാസകോശ രോഗചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റമാ ണ്ആസ്റ്റർ ഇതിലൂടെ …

കെ.എസ്.ആര്‍.ടി.സി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി 40 പേര്‍ക്ക് പരിക്ക്

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി ബസ് യാത്രക്കാരായ 40 പേര്‍ക്ക് പരിക്കേറ്റു. കൊച്ചി എരമല്ലൂരിനും ചന്ദിരൂരിനും ഇടയില്‍ രാവിലെ 11 മണികഴിഞ്ഞാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. അപകടം നടന്നയുടനെ എത്തിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റും ആശുപത്രിയിലെത്തിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ പാലം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ പാലമായ ആലപ്പുഴ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 1455.40 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ കാല്‍നടയ്ക്ക് പാലത്തിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ സുരക്ഷിതമായ നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്. കായലിലൂടെയുള്ള ജലഗതാഗതത്തിന് തടസവുമുണ്ടാകാത്ത വിധത്തില്‍ 55 മീറ്റര്‍ നീളമുള്ള മൂന്ന് ബോസ്ട്രിംഗ് ആര്‍ച്ച് സ്പാനുകളും 35 മീറ്റര്‍ നീളമുള്ള 27 സ്പാനുകളും ഉണ്ട്. 106 കോടി രൂപ ചെലവിലാണ് കായലിന് കുറുകെ പാലം നിര്‍മിച്ചിട്ടുള്ളത്. ഉദ്ഘാടന …

തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം ആറാട്ട് മഹോത്സവ കൊടിയേറ്റം നാളെ

കാസര്‍കോട്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും. രാവിലെ കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുമുള്ള എഴുന്നള്ളത്ത് കടപ്പുറം വഴി യാത്ര തിരിക്കും. ഇതിന്റെ ഭാഗമായി ജന്മ കടപ്പുറവും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് മെമ്പര്‍ സി.കെ വേണു, മുന്‍ മെമ്പര്‍ ശകുന്തള ഭാസ്‌ക്കരന്‍, സിഡിഎസ് മെമ്പര്‍ സുനിത, തൊഴിലുറപ്പ് മേറ്റ് ശാരദ, ക്ലബ്ബ് പ്രവര്‍ത്തകരായ പവിത്രന്‍ കടപ്പുറം, കുഞ്ഞപ്പു നേതൃത്വം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പരിസരവാസികളും ശുചീകരണത്തില്‍ പങ്കെടുത്തു.

രാവണീശ്വരത്തെ വ്യാപാരി എലി വിഷം കഴിച്ച് മരിച്ചു

കാസര്‍കോട്: എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. രാവണീശ്വരം കരിപ്പാടക്കന്‍ ഹൗസിലെ പി. കുഞ്ഞിരാമന്‍ (57) ആണ് മരിച്ചത്. മുൻ പ്രവാസിയാണ്.ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇദ്ദേഹത്തെ എലി വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ഏതോ മാനസിക വിഷമമാണ് ആത്മഹത്യക്കു കാരണമെന്നു സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.ഭാര്യ: രത്ന. മക്കൾ: അഭിനവ് ,ആഷിഷ് .

പാലം ഉദ്ഘാടനത്തിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ട തല്ല്; ചിത്രങ്ങള്‍ വൈറല്‍

വാണിമേല്‍: പാലം ഉദ്ഘാടനത്തിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ട തല്ല്. കോഴിക്കോട് വാണിമേലില്‍ ഇന്ന് രാവിലെയാണ് സംഭവം. പക്വായി പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. പാലത്തിന്റെ ഒരു ഭാഗത്തു അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനെതിരെ ഉദ്ഘാടന സമയത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടനം നടക്കുന്ന സമയത്ത് പ്രതിഷേധ സ്ഥലത്ത് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. വാണിമേല്‍ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണ് പക്വായി പാലം. 2018ലെ പ്രളയ …

വലപൊട്ടി വീട്ടുകിണറ്റില്‍ വീണു; മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്ന് അവശനിലയിലായ മയിലിനെ രക്ഷപ്പെടുത്തി

കണ്ണൂര്‍: വലപൊട്ടി വീട്ടുകിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി വനപാലകന്‍.കടന്നപ്പള്ളി പാണപ്പുഴയില്‍ പരിയാരം ആയുര്‍വേദ കോളേജ് റിട്ട. നഴ്‌സിങ്ങ് അസി. ഭാസ്‌കരന്റെ വീട്ടിലെ കിണറ്റില്‍ കഴിഞ്ഞദിവസം രാവിലെയാണ് മയില്‍ വീണത്. തുടര്‍ന്ന് വീട്ടുകാര്‍ സര്‍പ്പാ വളണ്ടിയര്‍ സുജീന്ദ്രന്‍ മൊട്ടമ്മലിനെ വിവരം അറിയിച്ചു. സുജീന്ദ്രന്‍ സ്ഥലത്തെത്തി കയറുപയോഗിച്ച് മയിലിനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നതിനാല്‍ അവശനിലയിലായ മയിലിനെ തളിപ്പറമ്പ് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത മയിലിനെ തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ സനൂപ് …

ഉത്സവ പറമ്പില്‍ ചെറുപൊതികളിലാക്കി ലഹരി വില്‍പന; പ്രവാസി യുവാവ് പിടിയില്‍

കായംകുളം: ഉത്സവ പറമ്പില്‍ ചെറുപൊതികളിലാക്കി ലഹരി വില്‍പന നടത്തിവന്നിരുന്ന പ്രവാസി യുവാവ് പിടിയില്‍. പത്തിയൂര്‍ അമര്‍നാഥ് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് ലഹരി വില്‍പ്പന നടത്തിവന്നിരുന്ന റിയാസ് (31) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരീലകുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന നാല് ഗ്രാം എം ഡി എം എയും 250 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് …

മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 3.560 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അഴീക്കോട് പൂതപ്പാറയിലെ എ തേജസി (28)നെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ് മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എസ് സിയാദും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍, ആനയിടുക്കില്‍ നടത്തിയ പരിശോധനയിലാണ് തേജസിനെ പിടികൂടിയത്. ആനയിടുക്കില്‍ വാടകയ്ക്ക് താമസിച്ച് ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു ഇയാളെന്ന് എക്‌സൈസ് അധികൃര്‍ പറഞ്ഞു.ആര്‍ പി അബ്ദുല്‍ നാസര്‍, പി കെ അനില്‍ കുമാര്‍, …

ഭര്‍ത്താവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഭാര്യ വിടവാങ്ങി

കാസര്‍കോട്: ഭര്‍ത്താവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഭാര്യ വിടവാങ്ങി. പൊവ്വല്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പരേതനായ എം അബ്ദുള്ള കുഞ്ഞി ഹാജിയുടെ ഭാര്യ പൊവ്വൽ , കോട്ട റോഡിനു സമീപത്തെ ഉമ്മഞ്ഞി (64)യാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. നോമ്പു തുറ കഴിഞ്ഞതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉമ്മഞ്ഞിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മക്കള്‍: എം എ നിസാര്‍ (കര്‍ണ്ണാടക കൂര്‍ഗ് കെ എം സി സി സി വൈസ് പ്രസിഡണ്ട്), എം എ …

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെവിട്ടു

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങിനെ പഞ്ചാബ് – ഹരിയാന ഹൈക്കോടതി വെറുതെ വിട്ടു. മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് വിക്രം അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് 20 വര്‍ഷം തടവും മാധ്യമ പ്രവര്‍ത്തകന്‍ ഛത്രപതിയുടെ കൊലപാതകത്തിന് ജീവപര്യന്തം …

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എ.വി.ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍; നിയമനത്തില്‍ സന്തോഷമെന്ന് ഗോപിനാഥ്

പാലക്കാട്: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എ.വി.ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകും. ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. നിയമനത്തില്‍ സന്തോഷം, താന്‍ ഗുരുവായൂരപ്പന്റെ ഭക്തനാണ്, തൊട്ടടുത്ത ദിവസം തന്നെ ചുമതലയേല്‍ക്കുമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ഇതേക്കുറിച്ച് സംസാരിച്ചു, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും, ഇനി എന്നും സിപിഎമ്മിനൊപ്പമെന്നും എവി ഗോപിനാഥ് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ.വി.കെ. …

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനത്തിനു കാസര്‍കോട്ട് കൊടിയേറി

കാസര്‍കോട്: കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 28-ാം സംസ്ഥാന സമ്മേളനത്തിനു കാസര്‍കോട്ട് കൊടിയേറി. സംസ്ഥാന പ്രസിഡണ്ട് ബി ജയപ്രകാശ് പതാക ഉയര്‍ത്തി. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയ ശേഷമാണ് സമ്മേളന നഗരിയായ മുനിസിപ്പല്‍ ടൗണ്‍ ഹാളിലേയ്ക്ക് എത്തിയത്.സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്ന മുന്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ അസൗകര്യം കാരണം സമ്മേളനത്തിനു എത്തിയില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജയബാനു, പ്രസിഡണ്ട് ബി ജയപ്രകാശ്, സ്വാഗത …

ട്രെയിന്‍ കോച്ചിന് താഴെ മനുഷ്യന്റെ കൈപ്പത്തി; റെയില്‍വെ അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: പുറപ്പെടാനിരുന്ന ട്രെയിനിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാനിരുന്ന ധന്‍ബാദ് എക്‌സ്പ്രസിന്റെ എസ് അഞ്ച് കോച്ചിന് താഴെയാണ് കൈപ്പത്തി കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ച ആരുടെയോ കൈപ്പത്തി ആകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് ധന്‍ബാദില്‍ നിന്ന് ട്രെയിന്‍ ആലപ്പുഴയിലെത്തിയത്. ശനിയാഴ്ച രാവിലെ ട്രെയിന്‍ പുറപ്പെടാനിരിക്കെയാണ് സംഭവം. ശുചീകരണ ജോലികള്‍ ചെയ്യുന്നതിനിടെ തൊഴിലാളികളാണ് കൈപ്പത്തി കണ്ടത്. സംഭവത്തില്‍ ആര്‍പിഎഫ് കേസ് എടുത്തിട്ടുണ്ട്. പിന്നാലെ …