കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 കോടി രൂപയോളം വില വരുന്ന മയക്കുമരുന്നുകള്‍ പിടികൂടി; മൂന്നു സ്ത്രീകള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകളെ കസ്റ്റംസും എയര്‍ ഇന്റലിജന്‍സും ചേര്‍ന്നു അറസ്റ്റു ചെയ്തു.ചെന്നൈ സ്വദേശി റാബിയത് സൈദു സൈനുദ്ദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശി കവിതാ രാജേഷ് കുമാര്‍(40), തൃശൂരിലെ സിമി ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11.45നു തായ്‌ലന്റില്‍ നിന്നെത്തിയ എയര്‍ ഏഷ്യാ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍.34കിലോ ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ കലര്‍ത്തിയ 15 കിലോയോളം ചോക്ലേറ്റ്, കേക്ക്, ക്രീം, ബിസ്‌കറ്റ് എന്നിവയാണ് …

ഇന്ത്യാ-പാക് സംഘര്‍ഷം ഇന്ത്യയെ ന്യായീകരിച്ചു കൊണ്ട് പാക് പൗരന്‍ രംഗത്ത്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നു ഇന്ത്യ നടത്തിയ സൈനിക നടപടികളെ പിന്തുണച്ചുകൊണ്ടു പാക്കിസ്ഥാനി രംഗത്തുവന്നു.പാക്കിസ്ഥാനില്‍ നിന്നുള്ള ഫോറെക്‌സ് വ്യാപാരിയായ ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെ ന്യായീകരിച്ചു; സ്വന്തം രാജ്യമായ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുകയാണെന്ന് തുറന്നു പറഞ്ഞു.താന്‍ ഒരു പാക്കിസ്ഥാനിയാണെന്ന ആമുഖത്തോടെ അഭിപ്രായ പ്രകടനം തുടങ്ങിയ അദ്ദേഹം, അക്രമത്തിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യക്കു എല്ലാ അവകാശവുമുണ്ടെന്നു പറഞ്ഞു. പാക്കിസ്ഥാനിയായ അഭയ് എന്നയാളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പോസ്റ്റിട്ടത്. ഇന്ത്യക്കാരെ പാക്കിസ്ഥാന്‍ അങ്ങോട്ടു കയറി ആക്രമിച്ച ശേഷം ഇന്ത്യ പ്രതികരിക്കുമ്പോള്‍ സമാധാനത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും പറയുന്നതില്‍ എന്ത് …

വയനാട്ടില്‍ വൃദ്ധയെ വനത്തിനുള്ളില്‍ കാണാതായി; പൊലീസും ഫോറസ്റ്റും തിരച്ചിലില്‍

മാനന്തവാടി: വയനാട്ടില്‍ വൃദ്ധയെ വനത്തിനുള്ളില്‍ കാണാതായി. മാനന്തവാടി, പിലാക്കാവ് മണിയന്‍ കുന്ന് ഊന്നുകല്ലിലെ ലീലയെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനു പൊലീസും വനംവകുപ്പും അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് ഇവര്‍ വനത്തിലൂടെ പോവുന്നതിന്റെ ദൃശ്യം വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വന്യമൃഗശല്യം ഏറെയുള്ള സ്ഥലമാണിത്. മാസങ്ങള്‍ക്കു മുമ്പു ഒരു പശുവിനെ കടുവ ഈ പ്രദേശത്ത് ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

പാക്കിസ്ഥാന്‍ സേന പിടികൂടിയ ബി.എസ്.എഫ് ജവാനെ മോചിപ്പിച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍ 23ന് അന്താരാഷ്ട്ര അതിര്‍ത്തി കടന്നെന്നാരോപിച്ചു പാക്കിസ്ഥാന്‍ സൈന്യം പിടികൂടിയ 82 ബറ്റാലിയനിലെ ബി.എസ്.എഫ് ജവാന്‍ പൂര്‍ണ്ണം കുമാര്‍ സാഹുവിനെ മോചിപ്പിച്ചു. ഇന്നു രാവിലെ പാക്‌സേന സാഹുവിനെ ഇന്ത്യക്കു കൈമാറുകയായിരുന്നുവെന്നു ഇന്ത്യന്‍ സേന വെളിപ്പെടുത്തി.കര്‍ഷകരെ സഹായിക്കുന്നതിനു പഞ്ചാബിലെ ഫിറോസ്പുര്‍ അതിര്‍ത്തി കടന്നെന്നാരോപിച്ചാണ് പാക് സൈന്യം സാഹുവിനെ പിടികൂടിയത്. ബംഗാള്‍ സ്വദേശിയാണ് സാഹു. പഹല്‍ഗാം ആക്രമണത്തിനു ശേഷമായിരുന്നു ഇത്. പഹല്‍ഗാം അക്രമത്തിനു ശേഷം പാക്കിസ്ഥാനെ രൂക്ഷമായി ആക്രമിക്കാതിരിക്കാന്‍ സാഹുവിനെ അവര്‍ കരുവാക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് …

23,000 കിലോമീറ്റര്‍ തുടര്‍ച്ചയായി ബൈക്ക് യാത്ര ചെയ്ത് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച കുമ്പളയിലെ അമൃത യു.എ.ഇ-ഒമാന്‍ ബൈക്ക് യാത്രക്കായി ദുബായില്‍

കാസര്‍കോട്: ചെറുപ്രായത്തില്‍ കൂടുതല്‍ ദൂരം സോളോ ബൈക്ക് യാത്ര ചെയ്തു ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയ കുമ്പള സ്വദേശിനി അമൃത ജോഷി തന്റെ സോളോ ബൈക്കില്‍ യുഎ.ഇയിലും ഒമാനിലും ബൈക്ക് യാത്ര ആരംഭിച്ചു.ഈ മാസം അഞ്ചിനാണ് മംഗ്ളൂരു വിമാനത്താവളത്തില്‍ നിന്ന് അമൃത ദുബായിലേക്കു യാത്ര തിരിച്ചത്. തന്റെ സോളോ ബൈക്ക് അതിനു മുമ്പ് അമൃത കൊച്ചിയില്‍ നിന്നു ദുബായിലേക്ക് അയച്ചിരുന്നു.ദുബായിലെ സന്ദര്‍ശന യാത്രയുടെ ഭാഗമായി കറാമയില്‍ എത്തിയ അമൃത അവിടെയും ബൈക്ക് ഓടിച്ചു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ജനങ്ങളുമായി സംസാരിച്ചു. …

ദുബൈ അൽബഷ്റയിൽ റസ്റ്റോറൻ്റിനു തീപിടിച്ചു; സിവിൽ ഡിഫൻസ് സംഘം പാഞ്ഞെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി; അന്വേഷണം തുടരുന്നു

ദുബൈ: ദുബൈ അൽബഷ്റയിലെ എ- 1, റസ്റ്റോറൻ്റിനു ചൊവ്വാഴ്ച അർദ്ധരാത്രിയുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘപാഞ്ഞെത്തി നിയന്ത്രണ വിധേയമാക്കി. തീപിടിത്തകാരണം അന്വേഷിക്കുന്നുണ്ട്. തീ പിടിത്തം മൂലം റസ്റ്റോറൻ്റ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിനു കേടുപാട്ടുണ്ടായിട്ടുണ്ടോ എന്നു പരിശോധന തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രി വൻ സ്ഫോടനത്തോടെയാണു തീപിടിത്തമുണ്ടായതെന്നു പറയുന്നു. ആ സമയത്ത് നിരവധി പേർ റസ്റ്റോറൻ്റിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ അറിയിച്ചു. പാചക വാതക ചോർച്ചയാണ് കാരണമെന്നു അധികൃതർ അറിയിച്ചു. അപകടസ്ഥലത്തേക്കു പൊതുജനങ്ങൾ പോകരുതെന്നും തീപിടിത്തത്തെക്കുറിച്ച് അഭ്യുഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാവുമെന്നും …

പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടി; 2 എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

കൊച്ചി: പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ 2 എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ. പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥൻ സലിം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവർ ഉൾപ്പെടുന്ന 4 അംഗ സംഘമാണ് തട്ടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായത്.കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ എടത്തല സ്വദേശി മണികണ്ഠൻ, ബിലാൽ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം പിടിയിലായി. പൊലീസ് ചമഞ്ഞ് തൊഴിലാളികളിൽ നിന്നു 70,000 രൂപയും 4 മൊബൈൽ ഫോണുകളും ഇവർ തട്ടിയെടുത്തെന്നാണ് പരാതി. ഇവർ സഞ്ചരിച്ച കാറും …

ഇന്ത്യ-പാക് നയതന്ത്ര സംഘർഷം തുടരുന്നു; ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥന്മാരെ പുറത്താക്കി,പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിയെന്ന് ആരോപണം

ലഹോർ: വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഇന്ത്യ-പാക് നയതന്ത്ര സംഘർഷം തുടരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാക്കിസ്താൻ പുറത്താക്കി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശിച്ചു. ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി മണിക്കൂറുകൾക്കകമാണ് നടപടി. സമാനമായി 24 മണിക്കൂറിനകം രാജ്യം വിടണമെന്നും ഇന്ത്യ നിർദേശിച്ചിരുന്നു.പദവിക്കു നിരക്കാത്ത പ്രവൃത്തിയിലേർപ്പെട്ടതിനു രാജ്യത്തിനു അസ്വീകാര്യനായ വ്യക്തിയായി പ്രഖ്യാപിച്ചാണ് പാക് ഹൈമ്മിഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കിയത്. നേരത്തേ ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്താനു ചോർത്തി നൽകിയതിനു 2 പേരെ …

ജോലി വാഗ്ദാനം ചെയ്ത് പ്രായ പൂർത്തിയാകാത്ത അസം സ്വദേശിനിയെ കേരളത്തിലെത്തിച്ച്അനാശാസ്യ പ്രവർത്തനം: കമിതാക്കൾ അറസ്റ്റിൽ

കോഴിക്കോട്: അസം സ്വദേശിയായ 17 വയസ്സുകാരിയെ ജോലി വാഗ്ദാനം ചെയ്ത് നാട്ടിലെത്തിച്ചു അനാശാസ്യപ്രവർത്തനം നടത്തിയ യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ഫുർഖാൻ അലി(26), അക്ലീമ ഖാതുൻ(24) എന്നിവരെയാണ് കോഴിക്കോട് ടൗൺ പൊലസ് ഒഡിഷയിൽ നിന്ന് പിടികൂടിയത്.ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി ഇവർ ബന്ധം സ്ഥാപിച്ചത്. കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ അസമിൽ നിന്നു കേരളത്തിലെത്തിച്ചു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ലോഡ്ജിൽ പൂട്ടിയിട്ട് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയെ പലർക്കും …

പാക് പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനത്തിൽ അനിശ്ചിതത്വം;കേന്ദ്രസർക്കാർ ഇടപെടണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: വെടിനിർത്തൽ നിലവിൽ വന്നിട്ടും അബദ്ധത്തിൽ അതിർത്തി കടന്നതിനു പാക്കിസ്താൻ പിടിച്ചുവച്ചിരിക്കുന്ന ബിഎസ്എഫ് ജവാന്റെ മോചനം വൈകുന്നു. പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാൻ പൂർണം സാഹു വിനെക്കുറിച്ച് ഇപ്പോൾ അപ്ഡേറ്റ് നൽകാനാകില്ലെന്നണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾവാർത്ത സമ്മേളനത്തിൽ പ്രതികരിച്ചത്.പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏപ്രിൽ 23നാണ് ഫിറോസ്പൂരിലെ ഇന്ത്യ-പാക് അതിർത്തിയിൽ കർഷകരെ സഹായിക്കുന്നതിനിടെ സാഹു അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു കടന്നത്. പിന്നാലെ സാഹുവിനെ കസ്റ്റഡിയിലെടുത്ത പാക്കിസ്താൻ സാഹു വിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. സാഹുവിന്റെ മോചനം സംബന്ധിച്ച് ബിഎസ്എഫും …

ചാത്തങ്കൈ മാണിയിലെ വള്ളിയോടൻ രമണി അമ്മ അന്തരിച്ചു

കാസർകോട് : ചാത്തങ്കൈ മാണിയിലെ പരേതനായ പേറയിൽ ചന്തു നായരുടെ ഭാര്യ വള്ളിയോടൻ രമണി അമ്മ (82) അന്തരിച്ചു. മക്കൾ: പി.വി.സുകുമാരൻനായർ (റിട്ട.റയിൽവെ ), സാവിത്രി, വിജയൻ നായർ (ദുബായ്),രാധാകൃഷ്ണൻ നായർ (ദുബായ്) . മരുമക്കൾ: നിർമ്മല , മേലത്ത് കുഞ്ഞിരാമൻ നായർ, സുജാത, രേഷ്മ.സഹോദരി: പരേതയായ കാർത്യായനി കോളോട്ട്. സംസ്ക്കാരം ബുധനാഴ്ചരാവിലെ കുടുംബ ശ്മശാനത്തിൽ .

3 കുട്ടികളെ കാണാനില്ല, ട്രെയിനിൽ കയറി പോയെന്ന് സംശയം, സൂചനകളില്ലെന്ന് ബന്ധുക്കൾ

കൊച്ചി: എറണാകുളം ഫോർട് കൊച്ചിയിൽ നിന്നു കാണാതായ 3 വിദ്യാർഥികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് അഫ്രീദ്, ആദിൽ മുഹമ്മദ്, അഫ്രീദിന്റെ സഹോദരനായ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹഫീസ് എന്നിവരെയാണ് തിരയുന്നത്. ചൊവ്വാഴ്ച രാവിലെ 11ന് ശേഷം മൂവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവർ ട്രെയിൻ കയറി പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഇവർ എങ്ങോട്ടു പോയെന്നോ യാത്രാ …

ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു: ബസ് ഇടിച്ചു കയറി, പിഞ്ചു കുഞ്ഞ് മരിച്ചു. 6 പേർക്ക് പരുക്ക്

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറഞ്ഞുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം. 6 പേർക്ക് പരുക്കേറ്റു.കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ-അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ(1) ആണ് മരിച്ചത്. കാർലോയുടെ അമ്മ അലീന(33), സഹോദരൻ സ്റ്റീവ്(3) ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു.ചന്നപട്ടണയിൽ ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് അപകടം. കണ്ണൂരിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കാർ റോഡിലെ വെള്ളക്കെട്ടിൽ കയറിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞു. ഡ്രൈവർ ആന്റണി വാഹനത്തിൽ കുടുങ്ങിയവരെ …

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 53 വയസ്സുകാരന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ

ഇടുക്കി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 53 വയസ്സുകാരന് ട്രിപ്പിൾ ജീവപര്യന്തം തടവും 53,500 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ വീട്ടിൽ ലെനിൻ കുമാറിനാണ് ശിക്ഷ ലഭിച്ചത്. ഇടുക്കി അതിവേഗ കോടതിയുടേതാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നര വർഷം കൂടി തടവ് അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.2020ലാണ് കേസിനാസ്പദമായ സംഭവം. അലക്കുന്നതിനും കുളിക്കുന്നതിനും മുതിരപ്പുഴയിൽ എത്തിയ പെൺകുട്ടിയെ ഇയാൾ പാറയുടെ മറവിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് ശാരീകാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ …

കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം: സീനിയർ അഭിഭാഷകനെ താത്ക്കാലികമായി പുറത്താക്കി ബാർ അസോസിയേഷൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ താത്ക്കാലികമായി പുറത്താക്കി.ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിച്ച സംഭവത്തിലാണ് നടപടി.ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഇരുവരും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശ്യാമിലിയെ ബെയ്ലിൻ മർദിച്ചത്. അടിയേറ്റു താഴെ വീണ തന്നെ അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചതായി ശ്യാമിലി ആരോപിക്കുന്നു.തങ്ങൾ ഇരയ്ക്കൊപ്പമാണെന്നും നീതി ലഭിക്കാനായി ഒപ്പം നിൽക്കുമെന്നും ബാർ …

കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മോപ്പ് സറ്റിക് കൊണ്ട് മുഖത്തടിച്ചു; ഗുരുതര പരുക്ക്

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയ്ക്കു സീനിയർ അഭിഭാഷകന്റെ ക്രൂര മർദനം. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസ് മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിക്കുകയായിരുന്നു. പരുക്കേറ്റ അഭിഭാഷകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.3 വർഷമായി ശ്യാമിലി ബെയ്ലിന്റെ ജൂനിയറായി പ്രവർത്തിക്കുന്നുണ്ട്. കാരണം പറയാതെ ജൂനിയർ അഭിഭാഷകരെ ജോലിയിൽ നിന്നു പുറത്താക്കുന്നത് ബെയ്ലിന്റെ പതിവാണ്. ശ്യാമിലി ജോലിക്കു കയറിയതിനു ശേഷം എട്ടോളം പേരെ പുറത്താക്കി. ഇത്തരത്തിൽ ഇന്നലെ ഫോണിൽ വിളിച്ചു …

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍): രണ്ടാം വാര്‍ഷികം മെയ് 18ന്; ഹേമ മാലിനിയും ഗൗരംഗ ദാസും പങ്കെടുക്കും

-പി പി ചെറിയാന്‍ നേപ്പര്‍വില്ലെ(ഇല്ലിനോയ്): നേപ്പര്‍വില്ലിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍) നേപ്പര്‍വില്ലെയുടെ രണ്ടാം വാര്‍ഷികം 18ന് നടക്കും. നടിയും പാര്‍ലമെന്റേറിയനുമായ ഹേമ മാലിനിയും ഇസ്‌കോണ്‍ നേതാവ് ഗൗരംഗ ദാസും പങ്കെടുക്കും. ക്ഷേത്രത്തിന്റെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ആഘോഷം. അടുത്ത ഘട്ടത്തിനായുള്ള പദ്ധതികളില്‍ പൂന്തോട്ടവും ജലധാരയും ഉള്ള മുന്‍വശ കവാടം, വെജിറ്റേറിയന്‍ കഫേ, ക്ലാസ് മുറികള്‍, ഒരു യോഗ, ധ്യാന സ്ഥലം, ഒരു ഗിഫ്റ്റ് ഷോപ്പ് എന്നിവ ഉള്‍പ്പെടുന്നു.ദീര്‍ഘകാല ഇസ്‌കോണ്‍ പിന്തുണക്കാരിയും …

182 യാത്രക്കാരുമായി ഹ്യൂസ്റ്റണില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

-പി പി ചെറിയാന്‍പെന്‍സാക്കോള, ഫ്ലോറിഡ: 182 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് ചെയ്തു. ഹ്യൂസ്റ്റണില്‍ നിന്ന് ഒര്‍ലാന്‍ഡോയിലേക്ക് പറന്നുയര്‍ന്ന സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനമായ, എയര്‍ബസ് A320 ആണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.ഓട്ടോപൈലറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടതുണ്ടെന്നും പൈലറ്റ് യാത്രക്കാരെ അറിയിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒര്‍ലാന്‍ഡോ എന്ന ലക്ഷ്യസ്ഥാനത്തിന് പകരം, പെന്‍സക്കോള അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം നിര്‍ബന്ധിതമായി ലാന്റ് ചെയ്തു.