കൊടവലത്ത് യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: യുവതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടവലം പട്യമ്മേരടുക്കം സ്വദേശിനി ശ്രീജ(42) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കൊടവലത്തെ ഡ്രൈവര്‍ രാജനാണ് ഭര്‍ത്താവ്. മക്കള്‍: രാജശ്രീ, അനുശ്രീ, കാര്‍ത്തിക്, വിഷ്ണു. സഹോദരങ്ങള്‍: തമ്പാന്‍, രാജു, ബാലാമണി, ബേബി, പരേതനായ മോഹനന്‍.

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആലപ്പുഴ: അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ നിലം പതിച്ചാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഗര്‍ഡറിന്റെ ഒരു ഭാഗം ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് വാഹനം പുറത്തെടുത്തത്. സംഭവത്തിന് പിന്നാലെ …

തെക്കിലിൽ നഷ്ടപരിഹാരം നൽകാതെ ദേശീയപാതാ നിർമ്മാണത്തിന് വേണ്ടി വീട് ഏറ്റെടുത്തു; ജില്ലാ കളക്ടറിൽ നിന്ന് അടിയന്തര വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: ദേശീയപാതാ നിർമ്മാണത്തിന് വേണ്ടി നഷ്ടപരിഹാരം നൽകുകയോ പുനരധിവാസം ഉറപ്പാക്കുകയോ ചെയ്യാതെ സ്ഥലം ഏറ്റെടുത്തെന്ന പരാതിയിൽ കാസർകോട് ജില്ലാ കളക്ടർ രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.ചെങ്കള തെക്കിൽ ഫെറി സ്വദേശികളായ സി.എം മിസിരിയ, കെ. കൌലത്ത് എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ് പോലും മാനിക്കാതെ 2025 മാർച്ച് 22 ന് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ കുടിവെള്ള പൈപ്പും ഗേറ്റും മതിലും നശിപ്പിച്ചെന്നും പരാതിയിൽ …

അക്രമം നടത്തി ഒളിവിൽ പോയി; നാലുവർഷത്തിനുശേഷം രണ്ടു പ്രതികൾ കൂടി അറസ്റ്റിലായി, അമ്പലത്തറയിലെ വധശ്രമ കേസിലെ പ്രതികളെ പിടികൂടിയത് കർണാടകയിൽ വച്ച്

കാസർകോട്: അമ്പലത്തറ സ്വദേശികളായ മുനീർ, സമീർ എന്നിവരെ സംഘം ചേർന്ന് വാളുകൊണ്ട് വെട്ടുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ഒന്നും നാലും പ്രതികൾ കർണാടകയിൽ പിടിയിലായി. പുല്ലൂർ നയികുട്ടിപ്പാറ സ്വദേശികളായ എം എം ഹമീദ്(56), അൽത്താഫ്(29) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉഡുപ്പി ഹെബ്രി യിൽ ഒളിവിൽ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഒളിവിൽ കഴിയുന്ന സ്ഥലം മനസിലാക്കി …

ഇടവേളക്കുശേഷം മഴ വീണ്ടും ശക്തമാകുന്നു; ഈ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇടവേളക്കുശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഭൂട്ടാന്‍ കാര്‍ കളളക്കടത്ത്: നടന്‍ ദുല്‍ഖറിനെയും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിക്കും

കൊച്ചി: ഭൂട്ടാന്‍ കാര്‍ കളളക്കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജ രേഖകള്‍ വഴി കാര്‍ ഇറക്കുമതി ചെയ്‌തെന്ന് കണ്ടെത്തിയ നടന്‍ അമിത് ചക്കാലയ്ക്കല്‍ അടക്കമുളളവര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്‍ ദുല്‍ഖറിനെയും നോട്ടീസ് നല്‍കി വിളിപ്പിക്കും.വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന്‍ കാര്‍ കളളക്കടത്തിലെ കളളപ്പണ്‍ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. …

‘നഗ്‌ന ചിത്രം അയക്ക്, സിനിമയില്‍ ചാന്‍സ് തരാം’; വ്യാജ സംവിധായകന്‍ കുടുങ്ങി, പിടിയിലായത് കാസര്‍കോട് കാട്ടിപ്പളളം സ്വദേശി

കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് കാട്ടിപ്പളളം നാരായണീയം വീട്ടില്‍ ഷിബി(29)നെ ആണ് ബേപ്പൂര്‍ പൊലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത്. ബേപ്പൂര്‍ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട്, താന്‍ സിനിമ സംവിധായകനാണെന്നും സിനിമയില്‍ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് ഫോണ്‍ വിളിച്ചും വാട്‌സാപ് മെസേജ് അയച്ചും ലൈംഗിക ഉദ്ദേശത്തോടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ …

സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റിനേക്കാള്‍ ശക്തിയേറിയ വസ്തുക്കള്‍ ഉപയോഗിച്ചു; അല്‍ ഫലാഹ് സര്‍വ്വകലാശാലയിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നു, സ്‌ഫോടനം അന്വേഷിക്കാന്‍ 10 അംഗ സംഘം രൂപീകരിച്ച് എന്‍.ഐ.എ

ന്യൂഡല്‍ഹി: ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 10 അംഗ സംഘം രൂപീകരിച്ച് എന്‍.ഐ.എ. എന്‍.ഐ.എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ലഭിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സ്‌ഫോടകവസ്തു സാമ്പിളുകളിലൊന്ന് അമോണിയം നൈട്രേറ്റിനേക്കാള്‍ ശക്തിയേറിയതാണെന്നാണ് നിഗമനം. …

കാസര്‍കോട് നഗരസഭയിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: നഗരസഭയിലെയും മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെയും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദേശീയ നിര്‍വ്വഹാക സമിതി അംഗം സികെ പദ്മനാഭനാണ് കാസര്‍കോട് നഗരസഭയിലെ ആദ്യഘട്ട 10 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സവിത ടീച്ചര്‍(വിദ്യാനഗര്‍), ചേതന്‍ ബി(അടുക്കത്ത് ബയല്‍), രവീന്ദ്ര പൂജാരി(ആനബാഗിലു), കെഎസ് ശ്രുതി(കോട്ടക്കണി), ബി ശാരദ(നുളളിപ്പാടി നോര്‍ത്ത്), സുധാറാണി(അണങ്കൂര്‍), രാജേഷ് അമേയ്(പുലിക്കുന്ന്), അരുണ്‍കുമാര്‍ ഷെട്ടി(ബീരന്ത് ബയല്‍), രേഷ്മ(കടപ്പുറം നോര്‍ത്ത്), കെജി മനോഹരന്‍(ലൈറ്റ് ഹൗസ്) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി. കെ. സജീവന്‍, ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, …

നടുക്കുന്ന കൊലപാതകം; മകളെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: എടപ്പാളില്‍ മകളെ കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകന്‍ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മില്‍ മുക്കി അഞ്ജനയെ കൊല്ലുകയായിരുന്നു. ശേഷം വീടിനു സമീപത്തെ മരത്തില്‍ അനിത തൂങ്ങി മരിച്ചുവെന്നാണ് വിവരം. …

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു, നേരിട്ട് കാണാന്‍ ക്ഷണിച്ചു, യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങി, ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷി(27)നെയാണ് റെയ്‌സ് കോഴ്‌സ് പൊലീസ് പിടികൂടിയത്. പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതിയുടെ ആഭരണങ്ങളാണു യുവാവ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ധനുഷ് ഡേറ്റിങ് ആപ്പിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. സൗഹൃദത്തിലായതോടെ യുവതിയെ നേരിട്ട് കാണണമെന്ന് അറിയിച്ചു. അങ്ങനെ …

വീട്ടിൽ തലചുറ്റി വീണു, നടൻ ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധരഹിതനായതിനെ തുടര്‍ന്നാണ് മുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി സ്വന്തം വസതിയില്‍ വച്ചാണ് സംഭവമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിന്ദല്‍ അറിയിച്ചു. ബോധരഹിതനായ നടനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ടെലിഫോണിലൂടെ വിദഗ്ധോപദേശം തേടി. ശേഷം അടിയന്തിരമായി മരുന്ന് നല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോവിന്ദയെ അവശ്യമായ പരിശോധനങ്ങള്‍ക്ക് വിധേയനാക്കി. ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ നടൻ. ഗോവിന്ദയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ …

ചെങ്കോട്ട സ്‌ഫോടനം: ചാവേറാക്രമണമല്ല; പരിഭ്രാന്തിയില്‍ സംഭവിച്ചതെന്ന് എൻ ഐ എ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചെങ്കോട്ടയിൽ നടന്ന സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് എൻ ഐ എ റിപ്പോര്‍ട്ട്. സാധാരണയുള്ള ചാവേറാക്രമണത്തിന്റെ സ്വഭാവത്തിലല്ല സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വലിയ സ്ഫോടന പദ്ധതിയാണ് ഇല്ലാതെയാക്കിയത്. തുടർച്ചയായുണ്ടായ റെയ്ഡുകളും അറസ്റ്റുകളുമാണ് തിടുക്കപ്പെട്ടുള്ള സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നില്ല ബോംബ് എന്നും എൻഐഎ പറഞ്ഞു.സ്‌ഫോടനത്തില്‍ ഗര്‍ത്തമുണ്ടായിട്ടില്ലെന്നും പ്രൊജക്ടൈലുകള്‍ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചാവേർ ആക്രമണം അല്ലെന്നുള്ളത് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് …

74കാരൻ കിണറിൽ വീണു, അതുകണ്ട് രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കിണറിൽ കുടുങ്ങി, ഇരുവർക്കും രക്ഷകരായത് അഗ്നിരക്ഷാസേന

കാസർകോട്: കിണറിൽ വീണ 74 വയസ്സുകാരനെയും രക്ഷിക്കാൻ ഇറങ്ങിയ യുപി സ്വദേശിയെയും രക്ഷപ്പെടുത്തി കാസർകോട്ടെ അഗ്നി രക്ഷാസേന. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. തളങ്കര പള്ളിക്കാലിലെ അബ്ദുൽ റഹ്മാന്റെ വളപ്പിലെ കിണറിലാണ് 74കാരനായ നെല്ലിക്കുന്ന് സ്വദേശി ടി.എം.മുനീർ വീണത്. 15 കോൽ ആഴവും പത്തടി വെള്ളവും ആൾ മറയുമില്ലാത്ത കിണറിലാണ് വയോധികൻ അബദ്ധത്തിൽ വീണത്. സംഭവം കണ്ട ഉത്തരപ്രദേശ് സ്വദേശി ലുക്കുമാൻ (30) രക്ഷിക്കാൻ കിണറിൽ ഇറങ്ങി. മുങ്ങിത്താഴ്കയും പൊങ്ങുകയും ചെയ്ത മുനീറിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ കയർ …

കാണാതായ കോട്ടിക്കുളത്തെ ഗൃഹനാഥന്റെ മൃതദേഹം തളങ്കര പുഴയിൽ

കാസർകോട്: കോട്ടിക്കുളത്ത് നിന്ന് തിങ്കളാഴ്ച രാവിലെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം തളങ്കര പുഴയിൽ കണ്ടെത്തി. കോട്ടിക്കുളം ബൈക്കേ പള്ളിക്ക് മുൻവശം മുക്രി ഹൗസിലെ പരേതനായ മൂസയുടെയും ആയിഷയുടെയും മകൻ ഹാഷിം(55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തളങ്കര കടത്ത് റെയിൽ പാലത്തിനു താഴെ പുഴയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലർച്ചെ സുബഹി നമസ് കാരം നിർവഹിക്കാൻ പതിവുപോലെ വീട്ടിൽ നിന്ന് കോട്ടിക്കുളം ജുമാ മസ്ജിദിലേക്ക് പോയതായിരുന്നു. ഏറെ വൈകിട്ടും തിരിച്ചെത്താത്തതിനെ …

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കടത്തുകേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.കേസില്‍ പ്രത്യേക അന്വേഷണ സംഘം നേരത്തെ വാസുവിനെ ചോദ്യം ചെയ്തിരുന്നു.ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായവരുടെ മൊഴിയാണ് നിര്‍ണായകമായത്. അവരുടെ മൊഴി വാസുവിനെതിരെയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. വാസു ദേവസ്വം കമ്മിണറായിരുന്ന സമയത്ത് സ്വര്‍ണം ചെമ്പായി …

ചെങ്കോട്ട സ്‌ഫോടനം; എന്‍ഐഎ അന്വേഷണം ആരംഭിച്ചു; മൃതദേഹം ഉമറിന്റേത് ആണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ചെങ്കോട്ട സ്‌ഫോടനത്തിന്റെ അന്വേഷണം പൂര്‍ണമായും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. ഇതിന് പിന്നാലെ അന്വേഷണം ഏറ്റെടുത്തതായി എന്‍ ഐ എ അറിയിച്ചു. ചാവേര്‍ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്.ചാവേര്‍ ബോംബര്‍ എന്ന് സംശയിക്കുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹം ഉമറിന്റേത് ആണോ എന്ന് സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദാണെന്ന് സംശയിക്കുന്നു. …

കുമ്പളയിലെ ടോള്‍ പിരിവ് കേന്ദ്ര അനുമതിയില്ലാതെ; നാളെ യൂസര്‍ഫീ പിരിക്കുന്നത് തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: കുമ്പള ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ വാഹനങ്ങളില്‍ നിന്ന് യൂസര്‍ ഫീ പിരിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി രംഗത്ത്. കേന്ദ്ര അനുമതി ഇല്ലാതെയുള്ള പിരിവ് അനുവദിക്കില്ലെന്നും നാളെ യൂസര്‍ഫീ വാങ്ങുന്നത് തടയുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരിക്കാടി കെപി റിസോര്‍ട്ടില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബുധനാഴ്ച രാവിലെ 8 മണിമുതല്‍ യൂസഫീ പിരിക്കുമെന്ന് അധികൃതര്‍ പത്ര പരസ്യത്തില്‍ അറിയിച്ചിരുന്നു. സമരസമിതിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് …