ഫീഡറിന്റെ ശേഷി ഉയര്‍ത്തുന്നു; കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ നാളെ മുതൽ 14 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

കാസർകോട്: 110 കെവി മൈലാട്ടി – വിദ്യാനഗര്‍ ഫീഡറിന്റെ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ജോലികള്‍ നടക്കുന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ഒക്ടോബര്‍ ആറ് മുതല്‍ 14 വരെ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ്‌ വൈദ്യുതി വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 110 കെ വി സബ്സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം, 33 കെ വി സബ് സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം …

പനിയെ തുടർന്ന് കാർ ഓടിച്ച് ആശുപത്രിയിലേക്ക്; ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ എം.എൻ. ദിലീപ് (47) ആണ് മരിച്ചത്. പനിയെത്തുടർന്ന് ശനിയാഴ്ച ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ സ്വന്തമായി കാർ ഓടിച്ചു വരികയും അവിടെ എത്തിയ ഉടനെ കുഴഞ്ഞു വീഴുകയുമായിരുന്നു. സുഹൃത്തുക്കൾ ഇരിട്ടിയിലെ മറ്റൊരു ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഉളിക്കൽ, പേരാവൂർ, ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസുകളിലും ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച ഉച്ചയോടെ നടക്കും.ഭാര്യ: സുജിന. മകൾ: വേദ.സഹോദരങ്ങൾ: സുദീപ്, സന്ദീപ്.

ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും; നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവ ഫാഷൻ ഡിസൈനർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്കുള്ള കടത്ത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമെന്നാണ് യുവാവ് മൊഴി നൽകിയത്. ഒരു വര്‍ഷത്തിനിടെ 100 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 20 ലഹരിക്കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞമാസം നാല് കോടിയുടെ …

ചുമ മരുന്ന് ‘കോൾഡ്രിഫ്’ കേരളത്തിലും നിരോധിച്ചു; രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുത്

തിരുവനന്തപുരം: ‘കോൾഡ്രിഫ്’ ചുമ മരുന്നിന് കേരളത്തിലും നിരോധനം. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടിയെന്ന് വീണ ജോർജ് അറിയിച്ചു. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല. ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. കെ.എം.എസ്.സി.എൽ വഴിയും വിതരണമില്ല. എങ്കിലും സുരക്ഷയെ കരുതിയാണ് മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിർത്തി …

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയി; മനംനൊന്ത യുവാവ് നാല് മക്കളുമായി നദിയിൽ ചാടി

ലഖ്നൗ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയതിനെ തുടർന്നു മനംനൊന്ത യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി നദിയിലേക്ക് ചാടിയത്. മഹാക് (12), ഷിഫ (5), അമൻ (3), എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് സല്‍മാനൊപ്പമുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് സൽമാന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയത്. യുവതി ഒളിച്ചോടിയതിലുള്ള നിരാശ പ്രകടിപ്പിക്കുന്ന വീഡിയോകൾ സൽമാൻ മാതാപിതാക്കൾക്കും സഹോദരിമാർക്കും അയച്ചുനൽകിയിരുന്നു. വെള്ളിയാഴ്ച, സൽമാൻ തന്റെ നാല് മക്കളോടൊപ്പം യമുന …

‘ഗായകന്‍ സുബീന്‍ ഗാര്‍ഗിന് മാനേജറും ഓര്‍ഗനൈസറും ചേര്‍ന്ന് വിഷം നല്‍കി’; നിര്‍ണായക മൊഴിയുമായി ബാന്‍ഡ്മേറ്റ്

ന്യൂഡല്‍ഹി: അസം ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വഴിത്തിരിവ്. സുബീനെ കൊലപ്പെടുത്തിയത് സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകന്‍ ശ്യാംകാനു മഹന്തയും ബാന്‍ഡ് മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ്മയും ചേര്‍ന്ന് വിഷം നല്‍കിയാണെന്നാണ് ബാന്‍ഡ്മേറ്റായ ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ ആരോപണം. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതില്‍ ഒരാളാണ് ശേഖര്‍ ജ്യോതി ഗോസ്വാമി. പൊലീസ് ചോദ്യം ചെയ്യലിനിടയിലാണ് ശേഖര്‍ ഇക്കാര്യം വെളിപ്പെടുത്തിത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ സിംഗപ്പൂര്‍ തെരഞ്ഞെടുത്തുവെന്നും ശേഖര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് വിവരം. തനിക്ക് സിംഗപ്പൂരിലെ ഹോട്ടലില്‍വച്ച് സിദ്ധാര്‍ത്ഥ …

നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ തിരയാന്‍ എത്തി; വിനോദസഞ്ചാരിയെ ക്രൂരമായി മര്‍ദ്ദിച്ച് വാട്ടര്‍ സ്‌പോര്‍ട്‌സ് ജീവനക്കാര്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് മര്‍ദനമേറ്റു. നഷ്ടപ്പെട്ട മൊബൈല്‍ തിരയാന്‍ എത്തി ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിനോദസഞ്ചാരിക്കാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രീക്ക് സ്വദേശി റോബര്‍ട്ടിനെയാണ് ബീച്ചില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് നടത്തുന്ന ജീവനക്കാരാണ് മര്‍ദിച്ചത്.കഴിഞ്ഞ ദിവസം റോബര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ബീച്ചില്‍ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് ഇദ്ദേഹം ബീച്ചില്‍ എത്തുകയും തുടര്‍ന്ന് കടലില്‍ കുളിക്കാന്‍ ഇറങ്ങാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതുകണ്ട ജീവനക്കാര്‍ കടലില്‍ ഇറങ്ങാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. തുടര്‍ന്ന് റോബര്‍ട്ടും ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയുംവിദേശിയെ ക്രൂരമായി മര്‍ദ്ദിച്ച് …

കുമ്പള കലോല്‍സവം; മൈം നിര്‍ത്തിവച്ച സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാസര്‍കോട്ടെ കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവത്തില്‍ മൈം ഷോയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍റോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരമെന്ന് മന്ത്രി ചോദിച്ചു. കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെളളിയാഴ്ചയാണ് സ്‌കൂളില്‍ മൈം മല്‍സരം നടന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് …

‘ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കട്ടെ, സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ വരുന്നു’; മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ-മട്ടന്നൂര്‍ ), കൊടൂങ്ങല്ലൂര്‍-അങ്കമാലി, വൈപ്പിന്‍-മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക.അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിനുള്ള പദ്ധതിരേഖയും തയ്യാറാക്കുന്നുണ്ട്. പദ്ധതിരേഖ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുവാനുള്ള …

പള്ളിക്കര ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ചുമരില്‍ മനുഷ്യ വിസര്‍ജ്യം എറിഞ്ഞു

കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കര ജനകീയാരോഗ്യ കേന്ദ്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ആരോഗ്യ കേന്ദ്രത്തിന്റെ ചുമരില്‍ മനുഷ്യ വിസര്‍ജ്യം വലിച്ചെറിഞ്ഞു. സമീപത്തെ വാട്ടര്‍ ടാങ്കിന്റെ താഴയും വസര്‍ജ്യം എറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നേരത്തെയും മൂന്നു തവണ സമാനമായ സംഭവം ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. തൊട്ടടുത്തുള്ള വാട്ടര്‍സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിന്റെ വാതിലിന്റെ പൂട്ടിനും വാരി തേച്ചിട്ടുണ്ട്. സൂപ്രണ്ട് ഡോ.രഞ്ജിത്ത് നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

തമിഴ് നാട്ടില്‍ മലയാളി യുവതി തീകൊളുത്തി മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: മലയാളി സ്ത്രീയെ തമിഴ്നാട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാല്‍പ്പാറയില്‍ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഇടിആര്‍ എസ്റ്റേറ്റിലെ മാനേജറും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതി(48) ആണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ എസ്റ്റേറ്റിലെ വീടിനുള്ളിലാണ് കണ്ടെത്തിയത്. ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിന് പിന്നാലെയാണ് സംഭവം ഉണ്ടായതെന്നാണ് വിവരം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസി എത്തിയപ്പോഴേക്കും ഇന്ദുമതി മരിച്ചിരുന്നു. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വാല്‍പ്പാറ പൊലീസ് …

ചിതലിനെ നശിപ്പിക്കാന്‍ പെട്രോളൊഴിച്ചു കത്തിച്ചു; വീടിന് തീപടര്‍ന്ന് പിതാവിനും മകനും ദാരുണാന്ത്യം

സേലം: ചിതലിനെ നശിപ്പിക്കാന്‍ പെട്രോളൊഴിച്ചു കത്തിച്ചതിനെത്തുടര്‍ന്ന് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. സേലത്ത് ഗംഗാവലിക്കടുത്തുള്ള നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി (47), മകന്‍ പ്രതീഷ് (11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. രാമസ്വാമി വീട്ടിലുണ്ടായിരുന്ന ചിതലിനെ പെട്രോള്‍ ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയും ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ …

‘വീഡിയോ ഷെയര്‍ ചെയ്താല്‍ പതിനായിരം രൂപ സമ്മാനം’; നടന്‍ മോഹന്‍ലാലിന്റെ ചിത്രം ദുരുപയോഗിച്ച് ഫേസ്ബുക്കില്‍ തട്ടിപ്പ്; പ്രൊഫൈല്‍ ലിങ്കുകള്‍ പൊലീസ് അന്വേഷിക്കുന്നു

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ ചിത്രം ഉപയോഗിച്ച് ഫേസ് ബുക്കില്‍ തട്ടിപ്പ്. മോഹന്‍ലാലിന്റെ ഐ.ടി. മാനേജര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീഡിയോയ്ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ്. പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലും വീഡിയോ ഷെയര്‍ ചെയ്താല്‍, ഫാന്‍സ് പേജിലൂടെ പതിനായിരം രൂപ സമ്മാനം എന്നായിരുന്നു വാഗ്ദാനം. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ സമ്മാനതുകയായ പതിനായിരം രൂപ നല്‍കാം എന്നാണ് പിന്നീട് സന്ദേശമെത്തുക. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറിയാല്‍ തട്ടിപ്പിന്റെ ഇരയായി മാറും.നാല് ലക്ഷത്തിലധികം …

12 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചു

ബംഗളൂരു: 12 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം യുവതി നഴ്സുമാരുടെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചു. ഷിമോഗ നഗരത്തിലെ മേഗന്‍ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ രാമണ്ണയുടെ ഭാര്യ ശ്രുതി(38), മകള്‍ പൂര്‍വിക എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച രാവിലെ രാമണ്ണ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുവരുത്തിവാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയെ തൂങ്ങിയ നിലയിലും പൂര്‍വികയെ പരിക്കേറ്റ് മരിച്ച നിലയിലും കണ്ടെത്തി. …

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; 18 കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് വെടിവെച്ചുകൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളിയെ പൊലീസ് വെടിവെച്ച് കൊന്നു.18 കേസുകളിൽ പ്രതിയായ മെഹ്താബാണ് കൊല്ലപ്പെട്ടത്. മുസാഫർനഗറിൽ നടന്ന ഏറ്റുമുട്ടലിൽ 2 പൊലീസുകാർക്കും പരിക്കേറ്റു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ ഒരു ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.വെള്ളിയാഴ്ച മുസഫർനഗറിൽ നടത്തിയ പരിശോധനയ്ക്കിടയിലായിരുന്നു മെഹ്താബിനെയും കൂട്ടാളിയെയും പൊലീസ് കണ്ടെത്തിയത്. പിന്നാലെ പൊലീസിനു നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും തിരിച്ച് വെടിയുതിർത്തു.

മേയർ ആര്യ രാജേന്ദ്രൻ ബസ് തടഞ്ഞ സംഭവം; കേസ് അട്ടിമറിക്കപ്പെട്ടു, ഒരു ലക്ഷം നഷ്ടപരിഹാരം വേണം; നോട്ടീസയച്ച് ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തിയ സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിൽ നടന്നില്ലെന്നു കാണിച്ച് സർക്കാരിനും പൊലീസിനും വക്കിൽ നോട്ടീസ് അയച്ച് ബസ് ഡ്രൈവറായിരുന്ന എൽഎച് യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കന്റോൺമെന്റ് എസ്ഐ എന്നിവർക്കാണ് അഭിഭാഷകൻ വഴി യദു നോട്ടീസ് അയച്ചത്.കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കപ്പെട്ടുവെന്നു യദു പറയുന്നു. മേയർ ആര്യ രാജേന്ദ്രനേയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റവിമുക്തരാക്കി …

പരസ്ത്രീകളുമായി ബന്ധം; ചോദ്യം ചെയ്ത ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് കൊക്കയിലെറിഞ്ഞു; ഭര്‍ത്താവ് പിടിയില്‍, ഇറാന്‍ യുവതിയും കസ്റ്റഡിയില്‍

കോട്ടയം: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍. കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം(50) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാം കെ.ജോര്‍ജ്(59) ആണ് മൈസൂരുവില്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇറാന്‍ സ്വദേശിനിയായ യുവതിയും പൊലീസിന്റെ കസ്റ്റഡിയിലാണ്. പല സ്ത്രീകളുമായി സാമിനുള്ള ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഐടി പ്രഫഷനലായ സാം എംജി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സും പഠിക്കുന്നുണ്ട്. അവിടെ …

ശബരിമല സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. ദേവസ്വം ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉണ്ണികൃഷ്ണനും സഹായിക്കും നോട്ടീസ് നൽകിയിരിക്കുന്നത്. 2019ൽ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയിട്ട് വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണം തട്ടിയയെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലെ ശ്രീകോവിൽ വാതിൽ …