വിപ്ലവനായകന് അന്ത്യാഭിവാദ്യം; ആലപ്പുഴയിലേക്ക് ഇന്ന് വിലാപയാത്ര; സംസ്കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. കവടിയാറിലെ വീട്ടിലാണ് ഭൗതിക ശരീരം ഇപ്പോഴുള്ളത്. തിങ്കളാഴ്ച വൈകിട്ട് ഏഴേകാലോടെയാണ് വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചത്. ആയിര കണക്കിന് പ്രവർത്തകർ വി എസിന് അന്ത്യാഭിവാദ്യങ്ങളുമായി കാത്തുനിന്നു. രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി ആയിരങ്ങൾ എകെജി സെന്ററിലെത്തി. രാത്രി പതിനൊന്നേമുക്കാലോടെ മൃതദേഹം തിരുവനന്തപുരത്തെ ബാർട്ടൻഹില്ലിലെ വീട്ടിലേക്ക് എത്തിച്ചു. …

അതുല്യയുടെ ദുരൂഹമരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഷാർജ പൊലീസിൽ പരാതി നൽകി

ഷാർജ: അതുല്യയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഷാർജ പൊലീസിൽ പരാതി നൽകി. അതുല്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുൽ എന്നിവർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾക്ക് ഒപ്പമാണ് പൊലീസിനെ കണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് കടക്കും എന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചു. നാട്ടിലെ കേസ് വിവരങ്ങളും, പീഡനത്തിന്റെ ദൃശ്യങ്ങളും കുടുംബം പൊലീസിന് കൈമാറി. അതിനിടെ സംഭവം വിവാദമായതിനെ തുടർന്ന് ഭർത്താവ് സതീഷിനെ ദുബൈയിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ജോലിയിൽ നിന്നും പുറത്താക്കിയതിന് …

വി.എസ് അച്യുതാനന്ദന്റെ വിയോഗം; നാളെ സംസ്ഥാനത്ത് പൊതുഅവധി, ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധിപ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് ചൊവ്വാഴ്ച അവധിപ്രഖ്യാപിച്ചിട്ടുള്ളത്. ജൂലായ് 22 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്താകെ ദേശീയപതാക പകുതി …

വിപ്ലവ സൂര്യന്‍ അസ്തമിച്ചു; വി എസ് വിടവാങ്ങി

തിരുവനന്തപുരം: രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങി. 102 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 23ന് തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ രോഗം അതീവഗുരുതരമായി. 3.20 ന് അന്ത്യം സംഭവിച്ചു. സംസ്‌കാരം ബുധനാഴ്ച ആലപ്പുഴയില്‍ നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും.തിങ്കളാഴ്ച വൈകിട്ടോടെ വിഎസിന്റെ അതീവഗുരുതരാവസ്ഥയറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തിയിരുന്നു. മരണവിവരമറിഞ്ഞ് സിപിഎം …

വിവാഹബന്ധം വേര്‍പെടുത്തിയ അഭിഭാഷകന്‍ ഏഴുവയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു

തൃശൂര്‍: പേരാമംഗലത്ത് മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കുട്ടിയുടെ പിതാവും മാതാവും രണ്ടുവര്‍ഷമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. കോടതി ഉത്തരവുപ്രകാരം ഞായറാഴ്ചകളില്‍ പിതാവിന്റെ കൂടെയാണ് കുട്ടി. ഈ ദിവസത്തിലാകാം ലൈഗികാതിക്രമം നേരിട്ടതെന്നാണ് കരുതുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് ഡോക്ടറോട് പിതാവ് തന്നെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഉടന്‍ തന്നെ പൊലീസിനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് …

കഞ്ചാവ് വലിക്കണം, പണമില്ല, 20 രൂപ ചോദിച്ചപ്പോള്‍ കൊടുത്തില്ല; മാതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍

ഗുരുഗ്രാം: ഇരുപത് രൂപ നല്‍കാത്തതിന് മാതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കഴുത്തിന് വെട്ടേറ്റ സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ജയ്സിങ്പുര്‍ ഗ്രാമത്തിലുള്ള റസിയ (65) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ ജംഷദി(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്ക് അടിമയാണ് അറസ്റ്റിലായ ജംഷദെന്ന് നാട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് ദാരുണസംഭവം നടന്നത്. അന്നേ ദിവസം രാത്രി റസിയയോട് ജംഷാദ് 20 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ …

‘തെളിവില്ല, ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസം’; 189 പേര്‍ കൊല്ലപ്പെട്ട മുംബൈ ട്രെയിന്‍ സ്ഫോടന കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി, മോചിതരാകുന്നവരില്‍ വധശിക്ഷയ്ക്ക് വിധിച്ചവരും

മുംബൈ: 2006-ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ തെളിവുകള്‍ പര്യാപ്തമല്ലെന്ന് ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് വ്യക്തമാക്കി. വിചാരണ കോടതി അഞ്ച് പേര്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാല്‍, ഇത് ശരിവെക്കാന്‍ വിസമ്മതിച്ച പ്രത്യേക ബെഞ്ച് എല്ലാവരെയും വെറുതെവിട്ടു. മറ്റ് കേസുകളില്‍ പ്രതിയല്ലെങ്കില്‍, ഇവരെ …

ഒരു വിഭാഗം സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തില്‍

കൊച്ചി: ഒരുവിഭാഗം സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.ലിമിറ്റഡ് സ്റ്റോപ്, ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പിസിസി വേണമെന്ന നിയമം പിന്‍വലിക്കുക, ഇചെലാന്‍ വഴിയുള്ള പിഴ ചുമത്തല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് …

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ അതുല്യ മരിച്ച സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.അതേസമയം അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നാണ് വിവരം. കേരളത്തില്‍ എത്തിച്ച ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം. സതീഷിനായി ലുക്കൗട്ട് …

സ്‌കൂട്ടികള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: സ്‌കൂട്ടികള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.ഭീമനടി കുറുഞ്ചേരിയിലെ ചതവിള പുത്തന്‍വീട്ടില്‍ സി.എസ്.റെജിമോന്‍(50)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പ്ലാച്ചിക്കരയില്‍ നിന്നും സ്‌കൂട്ടറില്‍ ഭീമനടി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം. ഭീമനടിയില്‍ നിന്നും നര്‍ക്കിലക്കാട് ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന സ്‌കൂട്ടര്‍ റെജിമോനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താകതെ ഓടിച്ചുപോയിരുന്നു.പരിക്കേറ്റ് റോഡില്‍ കിടന്ന റെജിമോനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണപ്പെട്ടു. സംസ്‌കാരം വൈകുന്നേരം നടക്കും. ടി.കെ.ഗീതയാണ് ഭാര്യ. മക്കള്‍: സ്നേഹ, …

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കണ്ടക്ടര്‍ അടക്കം 2 യുവാക്കള്‍ അറസ്റ്റില്‍

മംഗളൂരു: ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദത്തിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ മുല്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു.ഉഡുപ്പി ബഡാഗുബെട്ടു സ്വദേശിയും ബസ് കണ്ടക്ടറുമായ ദീപക് (19), സുഹൃത്ത് പാര്‍ക്കലയിലെ ഭത്രിപാല്‍ക്കെയില്‍ താമസിക്കുന്ന നവീന്‍ ഷെട്ടി (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ബപ്പനാടിനു സമീപത്തു വച്ചു സ്‌കൂട്ടറില്‍ പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ ഉഡുപ്പിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മുല്‍ക്കി പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റുരേഖപ്പെടുത്തി.

പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് മെസേജ് അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

കാസര്‍കോട്: ബന്ധുവായ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവാവിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ചെങ്കള ബേര്‍ക്കയിലെ അഹമ്മദിന്റെ മകന്‍ ബിഎ അബ്ദുല്‍ ഖാദറി(19)നെയാണ് അക്രമിച്ചത്. സാരമായി പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കളയിലെ താജു, മുളിയാര്‍ ബാലെടുക്കത്തെ അബ്ദുല്‍ ഖാദര്‍, ചെങ്കളയിലെ മൊയ്തീന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ഞായറാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം അബ്ദുല്‍ ഖാദര്‍ ചെങ്കള പാടി റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിക്കപ്പ് ദോസ്ത് വാഹനത്തില്‍ എത്തിയ സംഘം …

ഓടുമേഞ്ഞ കെട്ടിടം: മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ ഏഴു ക്ലാസ് റൂമുകള്‍ ഒഴിപ്പിച്ചു

കാസര്‍കോട്: ശക്തമായ കാലവര്‍ഷത്തെ മുന്‍നിര്‍ത്തി സ്‌കൂളുകളില്‍ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ ഏഴു ക്ലാസ് റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്ന ഓടുമേഞ്ഞ കെട്ടിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ഒഴിപ്പിച്ചു. താല്‍ക്കാലികമായിട്ടാണ് ഈ നടപടിയെന്നാണ് വിവരം. കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സുരക്ഷാ ഭീഷണിയുള്ളതിനാലാണ് കുട്ടികളെ മാറ്റിയത്. സ്‌കൂളില്‍ ക്ലാസ് റൂമുകളുടെ കുറവുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ക്കുള്ളത്. കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമുണ്ട്. സ്‌കൂള്‍ പിടിഎയും ഈ വിഷയത്തില്‍ …

മഞ്ഞടുക്കം പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി. കര്‍ണാടക ബല്‍ഗാം സ്വദേശി ദുര്‍ഗപ്പയുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ വട്ടക്കയത്ത് കണ്ടെത്തിയത്. ഈമാസം 17 ന് ഉച്ചയ്ക്കാണ് യുവാവിനെ കാണാതായത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ രാജപുരം എസ്റ്റേറ്റില്‍ കൈതച്ചക്ക കൃഷിക്ക് നിലമൊരുക്കാനായി എത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായിയായിരുന്നു യുവാവ്. ഉച്ചഭക്ഷണം എടുക്കാന്‍ കരിക്കെയിലെ താമസ സ്ഥലത്ത് ബൈക്കില്‍ പോകുമ്പോള്‍ ഒഴുക്കില്‍പെട്ടെന്നാണ് സംശയിക്കുന്നത്. ബൈക്കും കാണാതായിരുന്നു. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് കരാറുകാരന്‍ കുടക് സ്വദേശി …

ചിത്താരിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ് മറിഞ്ഞു; വന്‍ദുരന്തം ഒഴിവായി

കാസര്‍കോട്: ചിത്താരിയില്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു. റോഡരികിലെ കുഴിയിലേക്ക് ചെരിഞ്ഞ ബസിന് തെങ്ങ് താങ്ങായി. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ എട്ടരയോടെ സൗത്ത് ചിത്താരിയിലെ ഇലക്ട്രിക്‌സിറ്റി ഓഫീസിന് സമീപത്തായിരുന്നു അപകടം. കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. 12 കുട്ടികള്‍ ബസിലുണ്ടായിരുന്നു. ഇവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് അപകട സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് വാഹനം കുഴിയില്‍നിന്നും മാറ്റി.

പൊവ്വലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: പൊവ്വലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂലടുക്കം സ്വദേശിയായ യുവാവ് മരിച്ചു. പരേതനായ ബികെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ കബീര്‍(42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ചെര്‍ക്കള -ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വലില്‍ വച്ചാണ് അപകടം. കബീര്‍ പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിങ് കോളേജിന് സമീപം പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശന കര്‍മ്മം ഞായറാഴ്ച നടന്നിരുന്നു. രാവിലെ ബോവിക്കാനം ടൗണിലേക്ക് വരുമ്പോഴായിരുന്നു അപകടം. മുള്ളേരിയ സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്ക് കബീറിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി …

വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ല; ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി യുവാവ്, സംഭവം തൃശൂർ പുതുക്കാട്

തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരനെ മദ്യപിക്കാൻ എത്തിയ ആൾ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ. ഞായറാഴ്ച രാത്രി പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം. വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്‍ നിന്നും …

ഒമാനില്‍ ജോലിക്ക് പോയ സൂര്യ നാല് ദിവസത്തിനുശേഷം തിരിച്ചെത്തി, കയ്യിൽ ഒരു കിലോ എംഡി എം എ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട, യുവതിയടക്കം നാലുപേർ പിടിയിൽ

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒമാനില്‍ നിന്ന് എത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി സൂര്യയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. എംഡിഎംഎ കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളും പൊലീസ് വലയിലായി.മിശ്രിത രൂപത്തിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഒമാനിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച എംഡിഎംഎ ആണ് പിടികൂടിയത്. ജൂലൈ 16നാണ് ജോലി അന്വേഷിച്ച് പത്തനംതിട്ട സ്വദേശി സൂര്യ ഒമാനിലേക്ക് പോയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച …