ഭര്‍ത്താവ് കൂടെ താമസിപ്പിക്കാന്‍ തയ്യാറായില്ല; ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിക്കവെ ഷാള്‍ പൊട്ടി വീണ് ഗുരുതരമായി പരിക്കേറ്റ ബന്തിയോട്ടെ യുവതി മരിച്ചു

കാസര്‍കോട്: ഭര്‍ത്താവ് കൂടെ താമസിക്കാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് ശുചിമുറിയില്‍ ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനിടയില്‍ ഷാള്‍ പൊട്ടി വീണ് ചുമരില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബന്തിയോട്, അടുക്ക, ഒളയം റോഡിലെ പരേതനായ മൂസയുടെ മകള്‍ ആയിഷത്ത് റിയാന (24)യാണ് വ്യാഴാഴ്ച പുലര്‍ച്ചെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരിച്ചത്. മഞ്ചേശ്വരം, ഭട്ട്യപ്പദവിലെ ബഷീറിന്റെ ഭാര്യയാണ്. മൂന്നര വര്‍ഷം മുമ്പാണ് ആയിഷത്ത് റിയാനയും ബഷീറും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണ സമയത്ത് 15 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. ഇതൊക്കെ വിവിധ …

ഉപ്പളയില്‍ വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

  കാസര്‍കോട്: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ഉപ്പള മണിമുണ്ട പള്ളിക്ക് സമീപത്തെ മുഹമ്മദ് അര്‍ഷാദ്(50) ആണ് എക്‌സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉപ്പളയില്‍ റെയ്ഡ് നടത്തിവരികയായിരുന്നു. അര്‍ഷാദിന്റെ കയ്യില്‍ നിന്നും 530 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫസര്‍മാരായ സിവില്‍ എക്‌സൈസ് ഓഫിസിര്‍ അഖിലേഷ്, ഇന്ദിര, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് രമേശന്‍, …

നീലേശ്വരത്ത് ബിവറേജസ് ഷോപ്പില്‍ കള്ളന്‍ കയറി; 10,000 രൂപയുടെ നാണയങ്ങളും ഡിവിആറും മോഷണം പോയി, ഷോപ്പിന് ഇന്നു അവധി

കാസര്‍കോട്: നീലേശ്വരം-പാലായി റോഡില്‍ മൂന്നാം കുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യഷോപ്പില്‍ കവര്‍ച്ച. ഒാഫീസ് റൂമില്‍ കെട്ടിവച്ചിരുന്ന പത്തായിരത്തോളം രൂപയുടെ നാണയങ്ങളും ഒരു ഡിവിആറും മോഷണം പോയിട്ടുണ്ട്. എത്ര അളവിലുള്ള മദ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നു വ്യക്തമല്ല. സ്റ്റോക്കെടുപ്പ് നടത്തിയാലെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളുവെന്നും ഷോപ്പിന് ഇന്നു അവധിയായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇരുനില കെട്ടിടത്തിലാണ് മദ്യഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ഒന്നാം നിലയില്‍ കയറിയ കള്ളന്മാര്‍ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. പൂട്ടുകളും സിസിടിവി ക്യാമറകളും തകര്‍ത്തതായി മാനേജര്‍ മനോജ് കുമാര്‍ …

ജാതിമാറി കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; വിവാഹത്തിനു വാശി പിടിച്ച കാമുകിയെ അടിച്ചുകൊന്നു കുഴിച്ചിട്ടു; കാമുകന്‍ അറസ്റ്റില്‍

മംഗ്‌ളൂരു: ജാതി മാറി കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് കാമുകന്‍ പിന്മാറാന്‍ ശ്രമിച്ചതിനാല്‍ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ച കാമുകിയെ കാമുകന്‍ അടിച്ചു കൊന്നു. വിജനമായ കുന്നിന്‍ മുകളില്‍ കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. യുവാവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ചിക്കമംഗ്‌ളൂരു, കോപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൗമ്യ (22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിമോഗ, സാഗര്‍, ആനന്ദപുരം സ്വദേശിയും തീര്‍ത്തഹള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ശൃജ(29)നെ അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷം …

ട്രെയിനിനു മുകളില്‍ ഓല വീണു; മന്ത്രി ആര്‍. ബിന്ദു ഒരു മണിക്കൂര്‍ വഴിയില്‍ കുടുങ്ങി

കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഒരു മണിക്കൂര്‍ നേരം വഴിയില്‍ കുടുങ്ങി. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു മന്ത്രി. ട്രെയിന്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോട്ടിക്കുളത്ത് എത്തിയപ്പോഴായിരുന്നു സംഭവം. വൈദ്യുതി ലൈനില്‍ വീണ ഓലയാണ് വില്ലനായത്. ഓല ജാമായതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. പിന്നീട് ചെറുവത്തൂരില്‍ നിന്നു സാങ്കേതിക വിദഗ്ധര്‍ എത്തി ട്രെയിനിനും വൈദ്യുതി ലൈനിനും ഇടയില്‍ കുടുങ്ങിയ ഓല മാറ്റിയതിനു ശേഷമാണ് ട്രെയിന്‍ യാത്ര …

ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: സുഹൃത്തിനെ പൊലീസ് തെരയുന്നു 

  ബംഗളൂരു: പി ജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി ആര്‍ ലേ ഔട്ടിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിനി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.  യുവതി താമസിക്കുന്ന കെട്ടിടത്തില്‍ കയറി കഴുത്തറുത്താണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ഡിസിപി വ്യക്തമാക്കി. കൊല്ലപ്പെട്ട കൃതികുമാരി നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ്. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപം വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ …

ആദ്യ പരിഗണന കാബിൻ പരിശോധന; ഷിരൂരിൽ ഓറഞ്ച് അലർട്ട്, തിരച്ചിൽ തുടരാൻ ഒരുക്കങ്ങളോടെ ദൗത്യസംഘം, കാണാതായ അർജുന് വേണ്ടി പ്രാർത്ഥനയിൽ കേരളം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താം ദിവസവും തുടരും. ലോറിയെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ ഇന്ന് നിർണായക ദിവസം. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. എല്ലാ ഒരുക്കങ്ങളുമായി ദൗത്യസംഘം ഇന്ന് പുഴയിൽ ഇറങ്ങും. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് …

കെട്ടിട നിർമ്മാണ പെർമിറ്റ്; അധികം വാങ്ങിയ തുക തിരിച്ചു നൽകും; എല്ലാവർക്കും തിരിച്ചു നൽകുമോ ? മന്ത്രിയുടെ ഉത്തരം ഇതാണ്

  തിരുവനന്തപുരം: പ്രഖ്യാപിച്ച പുതിയ ഫീസിനു 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഈ കാലയളവില്‍ പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനല്‍കുക തന്നെ ചെയ്യും. ഇതിന് കെ സ്മാര്‍ട്ട് വഴിയും ഐ എല്‍ ജി എം എസ് വഴിയും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും. പെര്‍മിറ്റ് ഫീസ് പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്. അതിനാല്‍ ഈ തുക കൊടുത്തുതീര്‍ക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് …

കുമ്പള പഞ്ചായത്തിലെ ഫണ്ട്‌ തിരിമറി; സമഗ്ര അന്വേഷണം വേണമെന്നു പഞ്ചായത്ത് പ്രസിഡൻ്റ് യു.പി. താഹിറ യൂസഫ്; തട്ടിപ്പ് ആദ്യമായി പുറത്തു കൊണ്ടുവന്നത് കാരവൽ മീഡിയ

  കാസർകോട്: കുമ്പള ഗ്രാമ പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്‌ സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു അടിയന്തിര ഭരണ സമിതി യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേർത്തിട്ടുണ്ടെന്നു അവർ അറിയിച്ചു. കൃത്യ നിർവഹണത്തിൽ നിന്നു നിരന്തരമായി മാറി നിൽക്കുന്നതിനാൽ മേയ് 16-ന് പഞ്ചായത്ത് ഭരണ സമിതി രമേശിനെ സസ്പെന്റ് ചെയ്തിരുന്നു. പഞ്ചായത്തിലെ അദേഹത്തിന്റെ പ്രവർത്തന കാലയളവായ 2023 സപ്തംബർ മുതൽ 2024 മേയ് വരെയുള്ള പ്രവർത്തനങ്ങളും …

നടുറോഡിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്ക്; സംഭവം കാസർകോട് ബിസി റോഡിൽ 

  കാസർകോട്: ദേശീയപാതയിലെ സർവീസ് റോഡിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം നായ്മ‌ാർമൂല സ്കൂളിലെ വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. സിനിമയെ വെല്ലുന്ന കാഴ്ചയായിരുന്നു വെന്നു ദൃക്സാക്ഷികൾ പറയുന്നു. വടികൊണ്ടായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ മൂന്ന് ദിവസമായി സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥികളും തമ്മിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ യുപി വിപിൻ പറയുന്നു. അധ്യാപക-രക്ഷാകർതൃ യോഗം വിളിച്ച് ചേർത്ത് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്ന‌ം പരിഹരിക്കണമെന്ന് സ്കൂൾ അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. …

നാളെ നിർണായക ദിനം,  20 മീറ്റർ അകലെ 15 അടി താഴ്ച്ചയിൽ പുഴയിൽ അർജുന്റെ  ട്രക്ക് തലകീഴായി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു 

ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുവിനെ കണ്ടെത്താനുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥ ആയതിനാൽ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മഴയില്ലെങ്കിൽ ഒരു മണി വരെ തിരച്ചിൽ തുടരും. പുഴയിലെ കുത്തൊഴുക്കും കനത്ത മഴയും ആണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. അതേസമയം അർജുന്റെ ട്രക്ക് ​ഗം​ഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ പറയുന്നു. അർജുന്റെ ട്രക്ക് നദിയിൽ തന്നെയുണ്ടെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങൾ തെരച്ചിൽ …

മാതാവിനും ഭാര്യയ്ക്കും മക്കള്‍ക്കും വിസിറ്റിങ് വിസയ്ക്ക് നല്‍കിയ രേഖകള്‍ ഉപയോഗിച്ച് വ്യാജ വിസിറ്റിങ് വിസയുണ്ടാക്കി സുബ്ബയ്യക്കട്ട സ്വദേശിയെ ഖത്തറിലേക്ക് അയച്ചതായി പരാതി; ഉളിയത്തടുക്ക, കുമ്പള എന്നിവടങ്ങളിലെ ട്രാവല്‍സുകള്‍ക്കെതിരെ പരാതി, വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി

  കാസര്‍കോട്: ഭാര്യയെയും മക്കളെയും സ്‌കൂള്‍ അവധിക്ക് ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് ഉളിയത്തടുക്കയിലെ ട്രാവല്‍ ഏജന്റിനെ ഏല്‍പിച്ച പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി, താമസസ്ഥലത്തിന്റെ അഡ്രസ്, വൈദ്യുതി ബില്‍, എന്നിവ ഉപയോഗിച്ച് വ്യാജ വിസയുണ്ടാക്കി മറ്റൊരാളെ ഖത്തറിലേക്ക് അയച്ചതായി പരാതി. നീര്‍ച്ചാല്‍ കന്യാപ്പാടിയിലെ മുഹമ്മദിന്റെ മകന്‍ ഫിറോസ് അലി അഹമ്മദിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നുവര്‍ഷമായി ദോഹയില്‍ ജോലിചെയ്യുകയാണ് ഫിറോസ് അഹമ്മദ്. മാതാവും ഭാര്യയും മക്കളും കഴിഞ്ഞ സ്‌കൂള്‍ അവധിക്കാലത്ത് സന്ദര്‍ശന വിസയില്‍ ഖത്തറിലെത്തിയിരുന്നു. ഇവരുടെ വിസിറ്റിങ് …

അര്‍ജുന്റെ ട്രക്ക് കണ്ടെത്തി; പുഴയില്‍ തെരച്ചില്‍ തുടരുന്നു

  കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക ഘട്ടത്തില്‍. ഗംഗാവാലി നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി കൃഷ്ണ ബൈര സ്ഥിരീകരിച്ചു. ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു. അത് അര്‍ജുനിന്റെ ട്രക്കാണെന്നാണ് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒന്‍പതാം ദിവസം എത്തുന്നതിനിടെയാണ് നിര്‍ണായക വിവരം പുറത്ത് വരുന്നത്. രാത്രിയും തെരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. …

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കാസര്‍കോട് ചെമ്പ്രകാനം സ്വദേശിക്ക് 18 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

  കണ്ണൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ചീമേനി തിമിരി ചെമ്പ്രകാനത്തെ ചെങ്ങാലിമറ്റം വീട്ടില്‍ രാജു തോമസ് എന്ന സെബാസ്റ്റ്യനെയാണ് (55) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. ഇപ്പോള്‍ പടിയൂര്‍ പൂവ്വത്തെ കിഴക്കേപറമ്പില്‍ വീട്ടില്‍ താമസിക്കുന്ന ഇയാള്‍ 2020 മാര്‍ച്ചിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അന്നത്തെ ഇരിക്കൂര്‍ എസ്.ഐ.കെ.പി.ശ്രീ ഹരിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ …

സര്‍ക്കാരിന് തിരിച്ചടി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

  കൊച്ചി:സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന വിവരാവകാശ കമ്മിഷന്‍, സാംസ്‌കാരിക വകുപ്പിലെ അപലറ്റ്  അതോറിറ്റി എന്നിവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ഹൈക്കോടതിയുടെ സ്‌റ്റേ …

ലോറി തടഞ്ഞു നിര്‍ത്തി 50 പോത്തുകളെയും 27 മൂരികളെയും കടത്തിക്കൊണ്ടു പോയി; രണ്ടു പേര്‍ കസ്റ്റഡിയില്‍

  പാലക്കാട്: ലോറി തടഞ്ഞു നിര്‍ത്തി 50 പോത്തുകളെയും 27 മൂരികളെയും കടത്തിക്കൊണ്ടു പോയി. വടക്കാഞ്ചേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. കാറിലും ബൈക്കിലും ജീപ്പിലുമെത്തിയ സംഘമാണ് ലോറി തടഞ്ഞു നിര്‍ത്തി മൃഗങ്ങളെ കടത്തിക്കൊണ്ടുപോയത്. ആന്ധ്രയില്‍ നിന്നു കോട്ടയത്തേക്ക്  പോവുകയായിരുന്നു ലോറി. കടത്തിക്കൊണ്ടുപോയ ലോറിയെയും മൃഗങ്ങളെയും പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഷജീര്‍, ഷമീര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

ബന്ധു വീട്ടിലെത്തിയ ഒന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62 കാരന്‍ റിമാന്റില്‍

  കാസര്‍കോട്: ബന്ധു വീട്ടിലെത്തിയ ഒന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി റിമാന്റില്‍. എണ്ണപ്പാറ പനയാര്‍ കുന്ന് മണ്ണാറയില്‍ ഹൗസില്‍ എം.കെ. ജോണ്‍ എന്ന തങ്കച്ചന്‍ (62)നെയാണ് പോക്‌സോ കേസില്‍ ബേക്കല്‍ ഡി വൈ എസ് പി. വിവി മനോജ് അറസ്റ്റ് ചെയ്തത്. ജൂലൈ 21 നാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയുടെ പേരില്‍ പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു  

കല്യോട്ട് ഇരട്ടക്കൊലക്കേസ്; വിചാരണ സിബിഐ കോടതിയില്‍ നിന്നു മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

  കൊച്ചി: പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ നിന്നു മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ അഡ്വ. ആസിഫലി മുഖാന്തിരം നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബിച്ചു കുര്യന്‍ തള്ളിയത്. വിചാരണ എറണാകുളം സിബിഐ കോടതിയില്‍ തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. കേസ് ആഗസ്ത് 12ന് സിബിഐ കോടതി പരിഗണിക്കും. സിബിഐ കോടതി ജഡ്ജി കമനീസാണ് കേസ് ആദ്യം കേട്ടിരുന്നത്. ഇതിനിടയില്‍ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി കമനീസിനെ …