സംസ്ഥാന വുഷുവില്‍ വീണ്ടും സ്വര്‍ണ്ണം നേടി ചെറുവത്തൂര്‍ സ്വദേശിനി അന്‍വിദ അനില്‍

കോഴിക്കോട്: സംസ്ഥാന വുഷു ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സ്വര്‍ണ്ണം നേടി ചെറുവത്തൂര്‍ സ്വദേശിനി അന്‍വിദ അനില്‍. വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യയും, കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി കോഴിക്കോട് വികെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന സംസ്ഥാന സബ് ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പിലാണ് സ്വര്‍ണം നേടി നിലവിലുള്ള കിരീടം നിലനിര്‍ത്തിയത്. സാന്‍ഷു ഫൈറ്റില്‍ ഗേള്‍സ് അണ്ടര്‍ 45 കിലോ ഗ്രാം വിഭാഗത്തിലാണ് വീണ്ടും സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഫൈനലില്‍ തിരുവനന്തപുരത്തിന്റെ ആലിന്‍ ആര്‍ അഫ്രിനെയാണ് പരാജയപ്പെടുത്തിയത്. രണ്ടുതവണ ഖേലോ …

ടോക്കണ്‍ ഇല്ലാതെ പരിശോധിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍; അസഭ്യം പറയുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതായും പരാതി, യുവാവിനെതിരെ കേസെടുത്തു, സംഭവം ജനറല്‍ ആശുപത്രിയില്‍

കാസര്‍കോട്: ടോക്കണ്‍ ഇല്ലാതെ എത്തിയ രോഗിയെ പരിശോധിക്കാന്‍ തയ്യാറായില്ലെന്നു ആരോപിച്ചു ഡോക്ടറെ അസഭ്യം പറഞ്ഞതായും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതായും പരാതി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ മധൂര്‍, പട്‌ളയിലെ അഹമ്മദ് സാഹിറിന്റെ പരാതിയില്‍ മുഹമ്മദ് ഷാഫി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

ഏർവാടിയിൽ നിന്ന് മടങ്ങുകയായിരുന്ന കാസർകോട് സ്വദേശിനി ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു

കുറ്റിപ്പുറം∙ ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട കാസർകോട് സ്വദേശിനി ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. ഏർവാടിയിൽ നിന്ന് മടങ്ങുകയായിരുന്ന ഏഴംഗ തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന കാസർകോട് ഉളിയത്തടുക്ക സ്വദേശി അവ്വാബി (64) ആണ്‌ മരിച്ചത്. മൃതദേഹം കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ചെന്നൈ എഗ്മൂർ- മംഗ്ലൂരു എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് യാത്രക്കാരിയായ അവ്വബിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആർപിഎഫിന്റെ സഹായത്തോടെ ഡോക്ടർ എത്തി മരുന്ന് നൽകി. പിന്നീട് ചികിത്സയ്ക്കായി ഷൊർണൂരിൽ ഇറങ്ങാൻ …

വിദ്യാര്‍ത്ഥിനിയെ കടയിലേക്കു വിളിച്ചുവരുത്തി ഉമ്മവച്ചു; വ്യാപാരി പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കടയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിച്ചു ഉമ്മ വച്ച വ്യാപാരിയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ജിതിന്‍ചന്ദ്രന്‍ എന്ന ഉണ്ണി (29) യെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കടയില്‍ നിന്നു ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തു അറസ്റ്റു ചെയ്തതും. അറസ്റ്റിലായ ജിതിന്‍ ചന്ദ്രനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

എക്സൈസിന് കൈക്കൂലി കൊടുത്തു മടുത്തു, നവംബർ 20ന് കർണാടകയിൽ മദ്യ വില്പന ഉണ്ടാവില്ല

ബംഗളൂരു: കർണാടകയിൽ നവംബർ 20ന് മദ്യവിൽപന ഉണ്ടാകില്ല. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടൽ സമരമെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. സമരം കൊണ്ട് ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറൽ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കാരണം മദ്യവിൽപ്പനക്കാർക്ക് സ്ഥാപനം പൂട്ടേണ്ട അവസ്ഥയാണ്. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പനയും …

നാടക സംഘത്തിന്റെ മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു, അപകടം ഇന്ന് പുലർച്ചെ

കണ്ണൂര്‍:കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തില്‍ രണ്ട് നടിമാര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.രാത്രി നാടകം കഴിഞ്ഞ് ഇന്നു പുലര്‍ച്ചെ നാലുമണിയോടെ കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവില്‍ വച്ച് മിനി ബസ് മറിയുകയായിരുന്നു. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ …

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; 145 കോടി അനുവദിച്ചു, നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും ആഭ്യന്തര സഹമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് എസ്‌ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ടെന്നും കത്തിലുണ്ട്. ഡൽഹിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കാണ് …

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണം ആറായി

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി പിസി പത്മനാഭൻ(75)ആണ് മരിച്ചത്. റിട്ട. ജില്ലാ സഹകരണ ബേങ്ക് സീനിയർ മാനേജറായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ വ്യാഴാഴ്ച വൈകിട്ടാണ് മരണം. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി ചോയ്യങ്കോട് കിണാവൂരിലെ യു. രതീഷ് (40), കൊല്ലമ്പാറ മഞ്ഞളംകാടിലെ ഓട്ടോഡ്രൈവർ കെ.ബിജു (37), ചെറുവത്തൂർ തുരുത്തി ഓർക്കളത്തെ ഷിബിൻരാജ് (19) എന്നിവർ ഞായറാഴ്ച …

വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമമായ വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരന്റെ ഹരജി. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കുന്നില്ലെങ്കില്‍ വാട്ട്സ്ആപ്പ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ കെ.ജി. ഓമനക്കുട്ടന്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഐ.ടി നിയമങ്ങളെ ചോദ്യം ചെയ്ത് …

നടനും അധ്യാപകനുമായ പ്രൊഫ. അലിയാര്‍ ആത്മകഥാ രചനയിലേക്ക്

പ്രമുഖ സിനിമാ-നാടക നടനും കമന്റേറ്ററുമായ പ്രൊഫ. അലിയാര്‍ നീണ്ട ഇടവേളക്ക് ശേഷമാണ് നവംബര്‍ 14ന് കാസര്‍കോട്ടെത്തിയത്. ആദ്യമായി കോളേജ് അധ്യാപകനായി നിയമനം ലഭിച്ച കാസര്‍കോട്ടേക്ക് വീണ്ടും എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ 1972ലേക്ക് പോവുകയാണ്. കാസര്‍കോട്ട് നടന്ന ‘ശേഷാദ്രിയന്‍സ്’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സിറ്റിടവറിലെ 403-ാംനമ്പര്‍ മുറിയില്‍ വച്ച് കാരവല്‍ മീഡിയ പ്രതിനിധിയുമായി മനസ്സു തുറക്കുന്നു. ?മലയാള സിനിമാനാടകവേദിയില്‍ കാലൂന്നി നിന്നു കൊണ്ട് അധ്യാപകനായും കമന്ററേറ്ററായും എഴുത്തുകാരനുമായി സ്വന്തം ഇടം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. അതേ …

ഡല്‍ഹിയില്‍ ഓടുന്ന സ്‌കൂള്‍ ബസില്‍ വച്ച് ജീവനക്കാര്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ ഓടുന്ന സ്‌കൂള്‍ ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. ബുധനാഴ്ച വൈകീട്ട് ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടിയെ ബസില്‍ വച്ച് മാറിമാറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടി തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയുടെ മാതാപിതാക്കളും പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം …

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു മാസത്തോളമായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെമ്പേരി അരീക്കാമലയ്ക്കടുത്ത താരംചീത്തയിലെ അമ്പാട്ട് ജോസഫ് എന്ന അപ്പച്ചനാണ് (67) മരിച്ചത്. ജോസഫ് സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചായിരുന്നു അപകടം. ഭാര്യ: വാണിയപ്പാറ കാഞ്ഞിരത്താംകുന്നേല്‍ കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: ജിജോ (വിമുക്തഭടന്‍), അനു. മരുമക്കള്‍: സന്ധ്യ എളബ്ലാശേരില്‍(കരയത്തുംചാല്‍), ജിമ്മി പടിഞ്ഞാറെകുന്നേല്‍ (ചെമ്പന്തൊട്ടി). സഹോദരങ്ങള്‍: മാനി, തങ്കച്ചന്‍, മറിയക്കുട്ടി, എല്‍സമ്മ.

2.85 ലക്ഷം രൂപ വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ചു; പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: 2.85 ലക്ഷം രൂപ കടം വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. നേരത്തെ ബി.സി റോഡ്, കന്യപ്പാടിയില്‍ താമസക്കാരിയും ഇപ്പോള്‍ കല്ലക്കട്ടയില്‍ താമസക്കാരിയുമായ കെ. നഫീസ (56)യെ ആണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. 2014 ഒക്ടോബര്‍ 15ന് ആണ് കേസിനാസ്പദമായ സംഭവം. കൊടിയമ്മയിലെ സുമയ്യയില്‍ നിന്നു പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ഗോകുല്‍, ശ്രീനേഷ്, അനിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ …

നാടെങ്ങും ശിശുദിന ആഘോഷം; ജില്ലാ ശിശുക്ഷേമ സമിതി ശിശുദിന റാലി സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട്: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ 135-ാം ജന്മജയന്തിയോടനുബന്ധിച്ച് ജില്ലയിലുടനീളം ശിശുദിനാഘോഷങ്ങളും റാലിയും നടത്തി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ നടന്നത്. വര്‍ണാഭമായ റാലികളും യോഗങ്ങളും പരിപാടിയ്ക്ക് കൊഴുപ്പേകി. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിന റാലി അസാപ് പരിസരത്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കുട്ടികളുടെ രാഷ്ട്രപതിയും പ്രധാന മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും കുട്ടികളുടെ പ്രതിനിധിയും റാലിയുടെ ഭാഗമായി. ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ …

ഭക്ഷണം വേവുന്നതുവരെ കാത്തിരിക്കാന്‍ പറയുന്നത് പ്രകോപനമാവില്ല; ഭാര്യയെ വെട്ടികൊലപ്പെടുത്തിയ യുവാവിന്റെ കൊലപാതക കുറ്റം ശരിവെച്ച് കോടതി

ഭുവനേശ്വര്‍: ഭക്ഷണത്തിന് കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ യുവാവിന്റെ കൊലപാതക കുറ്റം ശരിവെച്ച് ഒറീസ ഹൈക്കോടതി. ഭാര്യ പ്രകോപനമുണ്ടാക്കിയത് കൊണ്ടാണ് വെട്ടിയതെന്നും അതിനാല്‍ കൊലപാതക കുറ്റമാകില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി റായ് കിഷോര്‍ ജെന ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസുമാരായ എസ്.കെ സാഹു, ചിത്തരഞ്ജന്‍, ദാഷ് എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. ഭക്ഷണം വൈകും എന്ന പറഞ്ഞയുടനെ വാക്കത്തി കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. വാക്കത്തി ഉപയോഗിച്ച് കഴുത്തിലും മുഖത്തും ചെവിയിലും …

പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു; പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു, വിമാനത്തിലുണ്ടായിരുന്ന ട്രെയിനിങ് വിദ്യാര്‍ത്ഥിയെ കാണാതായി

അബുദാബി: യുഎഇയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഒരു ട്രെയിനിയും വിമാനത്തിലുണ്ടായിരുന്നു. ഫുജൈറ തീരത്ത് നിന്നാണ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ട്രെയിനിങ് വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ തുടരുകയാണ്. എയര്‍ക്രാഫ്റ്റിന്റെ ഭാഗങ്ങളും കണ്ടെത്താനുണ്ട്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.ട്രെയിനി വിദ്യാര്‍ത്ഥി വിദേശിയാണ്. അതേസമയം വിമാനം എവിടെ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ പറന്നുയര്‍ന്ന് 20 മിനിറ്റിന് ശേഷം …

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസ്; നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല, നടി ഒളിവില്‍

ചെന്നൈ: തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവില്‍ കഴിയുകയാണ്. തമിഴ്നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെത്തിയ തെലുങ്കരെ തമിഴരായാണ് പരിഗണിച്ചിരുന്നതെന്നും ബ്രാഹ്‌മണര്‍ക്ക് അവരെ തമിഴരെന്ന് കരുതാതിരിക്കാനാവില്ലെന്നുമായിരുന്നു പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നും കസ്തൂരി പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും …

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാകളക്ടറുടെ ഉത്തരവ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ വിലക്കി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍. പിപി ദിവ്യ രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തി വിടാതെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ഇതേ തുടര്‍ന്ന് പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. …