കാനത്തൂരില്‍ പുലിപ്പട; ബേപ്പില്‍ നായയെ പിടിച്ചു, പേരടുക്കത്തു പുലിയെ കണ്ട് ഭയന്ന് വീട്ടമ്മ, ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ശബ്ദസന്ദേശം

കാസര്‍കോട്: കടുത്ത പുലി ഭീഷണി നിലനില്‍ക്കുന്ന മുളിയാര്‍ പഞ്ചായത്തിലെ മൂന്നിടങ്ങളില്‍ കൂടി പുലിയിറങ്ങി. കാനത്തൂര്‍, പയോലത്തെ തെയ്യം കലാകാരന്‍ കൃഷ്ണന്‍ കലൈപ്പാടിയുടെ വീട്ടു പരിസരത്ത് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു പുലികളാണ് എത്തിയത്. കൃഷ്ണന്റെ മകന്‍ സുനില്‍ കുമാര്‍ തെയ്യം കഴിഞ്ഞ് എത്തിയപ്പോഴാണ് വീട്ടുപരിസരത്ത് അഞ്ചു പുലികള്‍ നില്‍ക്കുന്നത് കണ്ടത്.സുനില്‍, വീട്ടനകത്തു ഉറങ്ങി കിടന്നിരുന്ന സഹോദരന്‍ അരുണാക്ഷനെ വിളിച്ചുണര്‍ത്തി വീടിന്റെ ടെറസില്‍ കയറി ടോര്‍ച്ചടിച്ചപ്പോള്‍ പുലികള്‍ പതുക്കെ നടന്ന് വനത്തിനുള്ളിലേക്കു മടങ്ങുകയായിരുന്നു.സാധാരണ ഗതിയില്‍ വീട്ടിലെ നായ നിര്‍ത്താതെ കുരയ്ക്കാറുണ്ടെന്നും …

വീട് കയറി ആക്രമണം; തൃശ്ശൂർ കൊടകരയിൽ രണ്ടു യുവാക്കൾ കുത്തേറ്റ് മരിച്ചു

തൃശൂര്‍: കൊടകരയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. വിവേകിനെ 4 കൊല്ലം …

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; ജില്ലാ ജഡ്ജിയെ സസ്പെൻഡ് ചെയ്തു

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെൻഡ് ചെയ്തു. ജഡ്ജിമാരുടെ പാനൽ റിപ്പോർട്ട് അനുസരിച്ച് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് വടകര എംഎസിടി ജഡ്ജി എം ഷുഹൈബിനെതിരെയാണ് നടപടി. ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ജുഡീഷ്യൽ ഓഫീസറെ സംഭവത്തിൽ നേരത്തെ അഡീഷണൽ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ബുധനാഴ്ച അടിയന്തര യോഗം …

പ്രിയപ്പെട്ട എംടിക്ക് മലയാളം ഇന്നു വിട പറയും; മൃതദേഹം സിതാരയില്‍ എത്തിച്ചു, സംസ്കാരം വൈകിട്ട് അഞ്ചിന്, സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു, പ്രധാനമന്ത്രി അനുശോചിച്ചു

കോഴിക്കോട്: മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിച്ചു. വ്യാഴാഴ്ച വൈകിട്ട് വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും. മറ്റുള്ള സ്ഥലങ്ങളിൽ പൊതുദർശനം വേണ്ടെന്ന് എം ടി നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് എംടിയുടെ (91) അന്ത്യം. ഈ …

വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം; വഴിയോരത്ത് ബിരിയാണി വിൽപ്പന നടത്തുന്ന ആൾ അറസ്റ്റിൽ

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. സര്‍വകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് (37) പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് അറിയിച്ചു. അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി കന്യാകുമാരി സ്വദേശിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോള്‍ അപരിചിതനായ …

മാഞ്ഞുപോയി ആ സുകൃതം; മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടവാങ്ങി

കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10നായിരുന്നു അന്ത്യം.വീട്ടില്‍ വിശ്രമത്തിലായിരുന്ന എം.ടിയെ, അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളത്തിന്റെ ഖ്യാതി ലോകാതിരുകള്‍ കടത്തിയ എഴുത്തുകാരനാണ് തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ വിട പറയുന്നത്. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എം.ടി. ആറുപതിറ്റാണ്ടിലേറെക്കാലം ഒരു നാടിന്റെ …

രണ്ട് ബൈക്ക് മോഷ്ടാക്കൾ വിദ്യാനഗറിൽ വച്ച് പിടിയിലായി

കാസർകോട്: രണ്ട് ബൈക്ക് മോഷ്ടാക്കൾ പൊലീസിന്റെ പിടിയിലായി. കോളിയടുക്കം ലക്ഷം വീടിലെ അബ്ദുൾ ബാസിത് (22), മുഹമ്മദ് അഫ്‌സൽ( 22) എന്നിവരാണ് പിടിയിലായത്. ഉപ്പള സ്വദേശി മുഹമ്മദ് ഹമീദിന്റെ ബൈക്ക് മോഷ്‌ടിച്ച കേസിലാണ് അറസ്റ്റ്. പരാതിയെ തുടർന്ന് പൊലീസ് നൂറോളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഡിവൈ എസ് പി സി.കെ. സുനിൽ കുമാർ മഞ്ചേശ്വരം ഇൻസ്പെക്ട‌ർ അനൂപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, സുമേഷ് രാജ്, പൊലീസുകാരായ …

ഹൃദയാഘാതത്തെ തുടര്‍ന്ന് ആനന്ദാശ്രമം സ്വദേശി ബംഗളൂരുവില്‍ മരിച്ചു

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആനന്ദാശ്രമം സ്വദേശി ബംഗളൂരുവില്‍ മരിച്ചു. ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന ശ്രീധരന്റെയും ശാന്തയുടെയും മകന്‍ അജിത്ത് കുമാര്‍(42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലെ താമസസ്ഥലത്ത് വെച്ച് ഹ്യദയാഘാതമുണ്ടാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളൂരുവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച നടക്കും. ഭാര്യ: അശ്വിനി. ഏക മകന്‍ അക്ഷിത്. സഹോദരന്‍: അനില്‍കുമാര്‍(ഡ്രൈവര്‍).

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; റിസോര്‍ട്ടിന് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കി; തീപിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു

കണ്ണൂര്‍: റിസോര്‍ട്ടിന് തീയിട്ടശേഷം കെയര്‍ ടേക്കറായ ജീവനക്കാരന്‍ ജീവനൊടുക്കി. പാലക്കാട് സ്വദേശി പ്രേമന്‍ ആണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവില്‍ ക്രിസ്മസ് ദിവസം ഉച്ചയോടെയാണ് സംഭവം. റിസോര്‍ട്ടില്‍ നിന്ന് ഓടിപ്പോയ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് റിസോര്‍ട്ടിലെ തീ നിയന്ത്രണ വിധേയമാക്കിയത്. റിസോര്‍ട്ടിലെ രണ്ട് വളര്‍ത്തുനായകളും തീപിടിത്തത്തില്‍ ചത്തു. ഇദ്ദേഹത്തെ ജോലിയില്‍ …

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും കിടപ്പുരോഗിയായ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യ നില ഗുരുതരമാമെന്നാണ് വിവരം. നിരവധി വര്‍ഷം സുല്‍ത്താന്‍ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്‍ എം വിജയന്‍. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

സ്‌കൂട്ടിയില്‍ കടത്താന്‍ ശ്രമിച്ചത് 25 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം; മദ്യക്കടത്ത് കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍

കാസര്‍കോട്: പുതുവല്‍സരാഘോഷത്തിന് സ്‌കൂട്ടിയില്‍ കടത്താന്‍ ശ്രമിച്ച 25.92 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെര്‍ക്കള സ്വദേശി മോഹനന്‍(44) അറസ്റ്റിലായി. ക്രിസ്മസിന് തലേദിവസം കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സികെവി സുരേഷും സംഘവും ചെര്‍ക്കള ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. 180 മില്ലീ ലിറ്ററിന്റെ 144 ടെട്രാ പാക്കറ്റ് മദ്യമാണ് ഇയാളുടെ വാഹനത്തില്‍ കണ്ടെത്തിയത്. പുതുവല്‍സരാഘോഷത്തിന് വില്‍ക്കാന്‍ എത്തിച്ച മദ്യമാണ് എക്‌സൈസ് പിടികൂടിയത്. മുന്‍ അബ്കാരി കേസിലെ പ്രതിയാണ് ഇയാളെന്ന് …

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി, ജാമ്യാപേക്ഷ ജനുവരി 4ന് പരിഗണിക്കും

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ നല്‍കണമെന്ന ആവശ്യം കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ നല്‍കിയ അപേക്ഷയാണ് ഹൊസ്ദുര്‍ഗ് കോടതി തള്ളിയത്. ഒന്നാം പ്രതി ഉബൈസ്, രണ്ടാംപ്രതി ഉദുമ, മാങ്ങാട്, കൂളിക്കുന്നില്‍ താമസക്കാരിയായ ജിന്നുമ്മ എന്ന ഷമീമ, പൂച്ചക്കാട്ടെ അസ്‌നീഫ, മധൂരിലെ ആയിഷ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചിരുന്നത്. കോളിളക്കം സൃഷ്ടിച്ച കൊലക്കേസില്‍ ഡിസംബര്‍ മൂന്നിനാണ് …

ലോറി സ്‌കൂട്ടറിലിടിച്ച് യുവാവും ഒപ്പം സഞ്ചരിച്ച പെണ്‍കുട്ടിയും മരിച്ചു

ലോറി ബൈക്കിലിടിച്ച് രണ്ടുമരണം. കര്‍ണാടക സുള്ള്യ സമ്പാജെയ്ക്കടുത്ത് കോയിനാട് ചടവിലാണ് അപകടം. അറന്തോട് സ്വദേശി ചിദാനന്ദ ആചാര്യ(30)യാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു ഇരുവരും. ചിദാനന്ദ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സുള്ള്യ പൊലീസ് കേസെടുത്തു.

ഇത് റേഷന്‍ കടകളിലും കിട്ടാനില്ല; ഇങ്ങനെപോയാല്‍ അപ്പവും പുട്ടും മലയാളികള്‍ മറക്കേണ്ടിവരും

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചരി വില കുത്തനേ ഉയരുന്നു. കിലോഗ്രാമിന് 30 – 35 രൂപയ്ക്കു ലഭിച്ചിരുന്നത് ചില്ലറ വിപണിയില്‍ 56 രൂപ വരെ എത്തി. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പച്ചരി കേരളത്തിലെത്തുന്നത്. ശ്രീലങ്കയുള്‍പ്പെടെ അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിച്ചതാണ് വില കുത്തനെ ഉയരാന്‍ കാരണം. എഫ്.സി.ഐ ഗോഡൗണുകളില്‍ പച്ചരി സ്റ്റോക്ക് കുറഞ്ഞതോടെ റേഷന്‍ കടകളില്‍ കിട്ടാനില്ല. ചില താലൂക്കുകളില്‍ കാര്‍ഡ് ഒന്നിന് ഒരു കിലോഗ്രാം പച്ചരി നല്‍കുന്നുണ്ട്. പുട്ടുപൊടിക്കും അപ്പം പൊടിക്കും പച്ചരി …

ക്ഷേത്ര ദര്‍ശനത്തിനു എത്തുന്ന സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ; രണ്ടുപേര്‍ അറസ്റ്റില്‍

രാമേശ്വരം: ക്ഷേത്ര ദര്‍ശനത്തിനു എത്തുന്ന സ്ത്രീകള്‍ വസ്ത്രം മാറാന്‍ ഉപയോഗിക്കുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ വച്ച രണ്ടു പേര്‍ പിടിയില്‍. പുണ്യസ്‌നാനം കഴിഞ്ഞ് സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിക്കുള്ളിലാണ് ക്യാമറ വച്ചിരുന്നത്. വസ്ത്രം മാറാന്‍ എത്തിയ ഒരു യുവതിയാണ് ക്യാമറ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മുറികളുടെ ഉടമയായ രാജേഷിനെയും സഹായിയായ മീരയെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രണ്ടു മുറികളില്‍ നിന്നു കൂടി രഹസ്യ ക്യാമറ കണ്ടെത്തിയതായി പൊലീസ് …

മുട്ടച്ചായ് | Kookkanam Rahman

നമ്മള്‍ പലതരം ചായ പേര് കേട്ടിട്ടുണ്ടാവും. കട്ടന്‍ചായ, വെള്ളച്ചായ, ലൈറ്റ് ചായ,സ്‌ട്രോംഗ് ചായ, പുതിയ കാലത്ത് വിവാഹച്ചടങ്ങുകളില്‍ സപ്ലൈ ചെയ്യുന്ന മിന്റ് ടി, ജിഞ്ചര്‍ ടി, പൈനാപ്പിള്‍ടി, ആപ്പിള്‍ടി, തുടങ്ങിയ വിവിധ ഐറ്റങ്ങളിലുള്ള ചായ- ഇവയൊക്കെ കേട്ടു കാണും. ഇതിലൊന്നും പെടാത്ത പഴയ കാലത്തെ ഒരു ചായ ഉണ്ട്. അതാണ് മുട്ടച്ചായ. ഞാന്‍ ഇതേ വരെ മുട്ടച്ചായ കഴിച്ചിട്ടില്ല. വേണ്ടാത്തത് കൊണ്ടല്ല. കിട്ടാത്തതു കൊണ്ടാണ്. മുട്ടച്ചായ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. അത് ആസ്വദിച്ചു കുടിക്കുന്നവരെയും കണ്ടിട്ടുണ്ട്. പാലിന്റെ ലഭ്യത …

600 നക്ഷത്രങ്ങള്‍ക്കൊപ്പം 60 അടിയുള്ള ഭീമന്‍ നക്ഷത്രം; കേരളത്തിലെ ഈ അപൂര്‍വ്വ ക്രിസ്മസ് കാഴ്ച കാസര്‍കോട്

കാസര്‍കോട്: 600 നക്ഷത്രങ്ങള്‍ക്കൊപ്പം 60 അടിയുള്ള ഭീമന്‍ നക്ഷത്രം. കേരളത്തിലെ തന്നെ അപൂര്‍വ്വ ക്രിസ്മസ് കാഴ്ച കാസര്‍കോട്ടാണ്. മാലോം സെന്റ് ജോര്‍ജ് ഫൊറോന ദേവാലയങ്കണത്തിലാണ് ഈ അപൂര്‍വ കാഴ്ച. 300 കിലോ തൂക്കമുള്ള ഇരുമ്പ് പൈപ്പും 3500 സ്‌ക്വയര്‍ ഫീറ്റ് തുണിയും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. ഒരു ലക്ഷം രൂപ നിര്‍മാണത്തിന് ചെലവായി. ഇടവകയിലെ 600 കുടുംബങ്ങളെ പ്രതിനിധീകരിച്ചാണ് 600 ചെറിയ നക്ഷത്രങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. 50 ലധികം ഹാലജന്‍ ലൈറ്റുകളും 30 ട്യൂബ് ലൈറ്റുകളുമാണ് വലിയ നക്ഷത്ത്രിലുള്ളത്. …

വ്രതശുദ്ധിയോടെ ക്രിസ്മസ് ആഘോഷിച്ച് വിശ്വാസി സമൂഹം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും

കാസര്‍കോട്: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ പുതുക്കി വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാക്ലോസ് എന്നിങ്ങനെ നിരവധി ഇനങ്ങളാണ് ആഘോഷത്തിന് മാറ്റു കൂട്ടുന്നത്. ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.കയ്യാര്‍ ക്രിസ്തു രാജ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ കങ്കനാടി ഫാദര്‍ മുള്ളേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഫാ.അജിത് മിനാജസ് കാര്‍മികത്വം വഹിച്ചു. ത്സാര്‍ഖണ്ഡ് റാഞ്ചി സെമിനാരി ഡയറക്ടര്‍ ഫാ.ജോണ്‍ ഡി സോജാ, ഫാ.ജോസ്വിന്‍ ഡി സോജ, കയ്യാര്‍ ക്രിസ്തരാജ ചര്‍ച്ച് വികാരി ഫാ.വിശാല്‍ മോനിസ് പങ്കെടുത്തു. …