സര്‍ക്കാര്‍ ഭൂമിക്കു വ്യാജ പട്ടയമുണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ വില്‍പ്പന: ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയ റിട്ട. വില്ലേജ് ഓഫീസറെ കാറിടിച്ചു കൊല്ലാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കയ്യാര്‍ വില്ലേജില്‍ വിമുക്തഭടന്മാര്‍ക്കു വേണ്ടി നീക്കിവച്ചിരുന്ന രണ്ടേക്കര്‍ രണ്ടു സെന്റ് സ്ഥലത്തിനു വ്യാജ പട്ടയം ഉണ്ടാക്കി തട്ടിയെടുക്കുകയും 41 വര്‍ഷത്തിനു ശേഷം അതിനു തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നികുതിയടച്ച ശേഷം വീണ്ടും ആള്‍മാറാട്ടം നടത്തി വിറ്റു കോടികള്‍ തട്ടിയെടുക്കുകയും ചെയ്തതായി ആരോപണം.സര്‍ക്കാര്‍ ഭൂമി ഇത്തരത്തില്‍ തട്ടിയെടുത്തു വില്‍പ്പന നടത്തുന്ന വന്‍മാഫിയ സംഘം ജില്ലയില്‍ ഇപ്പോഴും വിലസുന്നുണ്ടെന്നു ഇതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്കും, ലാന്റ്് റവന്യു കമ്മീഷണര്‍ക്കും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കി.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പരാതിക്കാരനായ …

പയ്യന്നൂരില്‍ വന്‍ ലഹരി വേട്ട; വില്‍പനക്കായി ലോഡ്ജില്‍ എത്തിച്ച 160 ഗ്രാം എംഡിഎംഎ പിടികൂടി; മൂന്നുയുവാക്കള്‍ അറസ്റ്റില്‍

പയ്യന്നൂര്‍: വില്പനക്കായി എത്തിച്ച 160 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂരില്‍ 3 യുവാക്കളെ പൊലീസ് പിടികൂടി. വില്‍പ്പനക്കായി പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ്, രാമന്തളി സ്വദേശികളായ പി കെ ആസിഫ്, സി എ മുഹാദ് എന്നിവരാണ് പിടിയിലായത്. ഷംനാദ് വില്‍പ്പനക്കായി എത്തിച്ചതാണ് എംഡിഎംഎ. മറ്റുരണ്ടുപേര്‍ വാങ്ങാനെത്തിയതാണ്. ഷംനാദിന്റെ ബാഗില്‍ നിന്നും മറ്റുള്ളവരുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇവര്‍ പിടിയിലായത്.

തരിശു ഭൂമിയില്‍ പൊന്ന് വിളയിച്ച് ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷ മഴ പെയ്ത ബെള്ളൂരിലെ പാവപ്പെട്ട രോഗികള്‍ക്ക് വിഷ രഹിത പച്ചക്കറി നല്‍കണമെന്ന ഒരു കൂട്ടം ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിശ്ചയ ദാര്‍ഢ്യം തരിശു ഭൂമിയില്‍ പൊന്നു വിളയിച്ചു. മരുന്നിനു പുറമേ പച്ചക്കറി കൂടി നല്‍കുക എന്ന ദൗത്യവുമായി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരോടൊപ്പം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും ഇതര സര്‍ക്കാര്‍ വകുപ്പുകളും സംഘം ചേര്‍ന്നതോടെ തരിശു ഭൂമിയില്‍ ക്വിന്റല്‍ കണക്കിന് ജൈവ പച്ചക്കറി വിളഞ്ഞു. ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരാണ് ഗ്രാമ പഞ്ചായത്തിന്റെയും …

മടിക്കേരിയില്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മടിക്കേരി: മടിക്കേരിക്ക് സമീപം കടകേരി സംസ്ഥാനപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. നാപോക്ലുവിനടുത്തുള്ള കക്കാബെ സ്വദേശി ശരത് (28) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മടിക്കേരി-മംഗളൂരു സംസ്ഥാന പാതയില്‍ ആണ് അപകടം. ലോറിക്കടിയില്‍പെട്ട ശരത്തിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി. അപകടസ്ഥലത്ത് വെച്ച് തന്നെ ശരത് മരിച്ചു. മടിക്കേരി റൂറല്‍ പൊലീസ് സ്ഥലത്തെത്തി സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.

പനയാല്‍, കുതിക്കോട്ടെ വീട്ടില്‍ നിന്നു ആറരപവന്‍ സ്വര്‍ണ്ണം മോഷണം പോയി

കാസര്‍കോട്: വീട്ടിലെ അലമാരയുടെ ഡ്രോവറില്‍ സൂക്ഷിച്ചിരുന്ന ആറരപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച പോയതായി പരാതി. പനയാല്‍, കുതിരക്കോട്, കാലിച്ചാമരം മാണിക്യത്തില്‍ കെ നാരായണന്റെ വീട്ടിലാണ് കവര്‍ച്ച. മാര്‍ച്ച് 16നും 26നും ഇടയിലുള്ള സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ ആരോ സ്വര്‍ണ്ണം കൈക്കലാക്കുകയായിരുന്നുവെന്നു നാരായണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

‘എമ്പുരാന്‍’ പടം റിലീസ് ചെയ്ത് മൂന്നാം മണിക്കൂറില്‍ വ്യാജപതിപ്പ്; വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരെയും നടപടി വരും, മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: സിനിമ റിലീസ് ആയി മൂന്ന് മണിക്കുറുകള്‍ കഴിഞ്ഞതും ടെലിഗ്രാം ഉള്‍പ്പെടെ ഉള്ള സൈറ്റുകളില്‍വ്യാജ പതിപ്പ് ഇറങ്ങി. തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ്ലോഡ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു. വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ട വെബ്‌സൈറ്റുകളില്‍ നിന്നെല്ലാം അവ പൊലീസ് നീക്കം ചെയ്തു. അതേസമയം അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സൈബര്‍ പൊലീസ് അറിയിച്ചു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സൈറ്റില്‍ …

ദേശീയപാതയില്‍ അപകടം പതിവായി; രണ്ടാഴ്ച്ചയ്ക്കകം നിരവധി അപകടങ്ങള്‍, രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്, ആരിക്കാടിയില്‍ ലോറിയിടിച്ച് മീഡിയന്‍ തകര്‍ന്നു

കാസര്‍കോട്: കുമ്പള, ആരിക്കാടിക്കോട്ടയ്ക്ക് സമീപത്ത് ലോറിയിടിച്ച് ദേശീയപാതയിലെ മീഡിയന്‍ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ഗോവയില്‍ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചാണ് മീഡിയന്‍ തകര്‍ന്നു വീണത്.നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ദേശീയപാതയില്‍ അപകടം പതിവായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഷിറിയ പെട്രോള്‍ പമ്പിനു സമീപത്തുണ്ടായ അപകടത്തില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ജയചന്ദ്രനും മൊഗ്രാല്‍ പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ മുസോടിയിലെ അബ്ദുള്‍ അസീസിനും ജീവന്‍ നഷ്ടമായി. ബുധനാഴ്ച കുമ്പള ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഉപ്പയ്ക്കും …

പൊലീസിനെ കണ്ടപ്പോള്‍, ഇപ്പോള്‍ കൊണ്ടുവരേണ്ടെന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി; 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍, താമസസ്ഥലത്തെ കട്ടിലിനു അടിയില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു

കാസര്‍കോട്: 98 വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കാഞ്ഞങ്ങാട്, മഡിയനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍. കാസര്‍കോട്, തളങ്കര, കൊറക്കോട് റൈഹാന മന്‍സിലിലെ കെ എം ജാബിറി (40)നെയാണ് ഹൊസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോടെ ഇന്‍സ്‌പെക്ടറും സംഘവും അപ്രതീക്ഷിതമായി സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തുകയായിരുന്നു. ഈ സമയത്ത് കടയുടമ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ …

ഓട്ടോ യാത്രയ്ക്കിടയില്‍ യുവതിയുടെ പഴ്‌സില്‍ നിന്നു സ്വര്‍ണ്ണവള മോഷണം പോയ കേസ്: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; ഉപ്പളയിലെ ജ്വല്ലറിയില്‍ 91,000 രൂപയ്ക്കു വിറ്റ വള കണ്ടെടുത്തു

കാസര്‍കോട്: ഓട്ടോ യാത്രയ്ക്കിടയില്‍ യുവതിയുടെ ഒന്നേ മുക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവള മോഷ്ടിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഉപ്പള, മണ്ണംകുഴിയിലെ മുഹമ്മദ് സാക്കിബി (22)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയിലെ ഒരു ജ്വല്ലറിയില്‍ നടത്തിയ പരിശോധനയില്‍ മോഷണം പോയ വള കണ്ടെടുത്തു. 91,000 രൂപയ്്ക്കാണ് വള വില്‍പ്പന നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.മാര്‍ച്ച് 24ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. ഉപ്പള, കോടിബയലിലെ ആയിഷത്ത് …

യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ; ഐടി കമ്പനിയിൽ പ്രൊജക്ട് മാനേജരായ ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ ഹുളിമാവിൽ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ചുവെച്ചു. ഭർത്താവ് പിടിയിലായി. 32കാരിയായ ഗൗരി അനിൽ സാംബേകറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷിനെ പുനെയിൽ നിന്നു അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് രാകേഷ് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.മഹാരാഷ്ട്ര പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ബംഗളൂരു പൊലീസ് ഹുളിമാവിലെ വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അകത്തുകടന്നപ്പോൾ കുളിമുറിയിൽ സ്യൂട്ട്കേസ് കണ്ടെത്തിയെന്ന് പൊലീസ് ഓഫീസറായ സാറ ഫാത്തിമ …

കുവൈത്തിൽ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിനിയായ നഴ്സ് മരിച്ചു

കുവൈത്ത്‌സിറ്റി: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശിനിയും സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സുമായ രഞ്ജിനി മനോജ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. അര്‍ബുദ രോഗ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ് മനോജ് കുമാറും വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും രഞ്ജിനിക്കൊപ്പം കുവൈത്തിൽ താമസിച്ചു വരികയായിരുന്നു. സംസ്കാരവും കുവൈറ്റിൽ നടന്നു.

സലാലയിൽ വാഹനാപകടത്തിൽ മരിച്ച കളനാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാസർകോട്: സലാലയിൽ വാഹനാപകടത്തിൽ മരിച്ച കളനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഇടുവുങ്കാൽ നെരപ്പനാടിയിലെ എം ജിതിൻ മാവില(30)യുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ സദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജിതിൻ മരണപ്പെട്ടത്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ജൂണിൽ വിവാഹം നടക്കാനിരിക്കേയാണ്‌ മരണം. കരിച്ചേരി ദാമോദരൻ നായരുടെയും ജാനകിയുടെയും മകനാണ്. സഹോദരി ദിവ്യ.

മുൻ കാമുകിയുമൊത്തുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിന്റെ സ്വകാര്യഭാ​ഗത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം. ഭർത്താവിന്റെ ഫോൺ എടുത്തു പരിശോധിക്കുന്നതിനിടെ ഗ്യാലറിയിൽ മുൻ കാമുകിയുടെ ഫോട്ടോ കണ്ടിരുന്നു. യുവതിക്കൊപ്പമുള്ള ഭർത്താവിന്റെ സെൽഫി കണ്ടപ്പോൾ ഭാര്യ പ്രകോപിതയാകുകയായിരുന്നു. വെങ്ങോലയിലെ വീട്ടിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭർത്താവിന്റെ ദേഹത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ആക്രമണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് കൈകളിലും, നെഞ്ച്, തുടയുടെ ഇരുവശങ്ങള്‍, മൂത്രാശയം …

സ്വകാര്യബസ്സിൽ നാടൻ തോക്കിന്റെ 150 ഓളം വെടിയുണ്ടകൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: സ്വകാര്യ ബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്. ബർത്തിനുളളില്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകള്‍ കണ്ടെത്തിയത്. എന്നാൽ വെടിയുണ്ടകൾ ആരുടേതാണെന്ന് വ്യക്തമല്ല. ബസിൽ പരിശോധന നടക്കുമ്പോൾ ഒരാൾ ഇറങ്ങി ഓടിയിരുന്നു. തിരകൾ പൊലീസിന് കൈമാറി. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒന്നാം ക്ലാസ്സ് പ്രവേശനം ഇനി ആറാം വയസ്സിൽ ; പ്രവേശന പരീക്ഷയും പ്രവേശനത്തിനു പണം വാങ്ങുന്നതും ശിക്ഷാർഹമെന്നു മന്ത്രി

തിരുവനന്തപുരം: അടുത്തവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിലേ നടത്താവു എന്ന് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു .ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ രക്ഷിതാക്കളിൽ നിന്ന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹവും ആണെന്ന് മന്ത്രി പറഞ്ഞു നിർദേശങ്ങൾ ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചില വിദ്യാലയങ്ങൾ ഇതു സംബന്ധിച്ച നിയമങ്ങൾ പതിവായി ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട്ടെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ട് കേസെടുത്തു, സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ്

ന്യൂഡല്‍ഹി: കാഞ്ഞങ്ങാട് മന്‍സൂര്‍ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ചൈതന്യ കുമാരിയുടെ മരണത്തെക്കുറിച്ച് ഒരുമാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേരള സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് ഡയക്ടര്‍ ജനറല്‍ എന്നിവരോട് നിര്‍ദേശിച്ചു. നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ചൈതന്യ കുമാരി(20)യെ കഴിഞ്ഞ ഡിസംബര്‍ 7 നാണ് ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. അബോധാവസ്ഥയിലായിരുന്ന ചൈതന്യയെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും, കെഎംസി ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും പിന്നീട് …

അധ്യാപികയുടെ വീട്ടില്‍ മോഷണ ശ്രമം; യുവാവിനെതിരെ കേസ്

തളിപ്പറമ്പ്: അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. എടക്കോം മഠംതട്ടിലെ സോണിയാ വര്‍ഗീസിന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ചാശ്രമം നടന്നത്. സംഭവത്തില്‍ പന്നിയൂരിലെ ഷിനാസ് എന്നയാള്‍ക്കെതിരെയാണ് തളിപ്പറമ്പ പൊലീസ് കേസെടുത്തത്. വീടിന്റെ മതിലിലൂടെയാണ് മോഷ്ടാവ് സോണിയയുടെ വീടിന്റെ ടെറസിലേക്ക് കയറിയത്. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തെ കിടപ്പുമുറിയില്‍ പ്രവേശിച്ച് യുവതിയുടെ കാലില്‍ നിന്ന് സ്വര്‍ണ പാദസരം മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളുള്‍പ്പെടെ പരിശോധിച്ചാണ് …

ഉഷ്ണ തരംഗ മുന്നറിയിപ്പ്; കേന്ദ്രം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി ഐഎംഡി. ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിവസം ഡല്‍ഹിയില്‍ രേഖപ്പെടുത്തി. 40.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ചൂട് കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ജില്ലാതലത്തില്‍ നടപടികള്‍ എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ സമയത്തെ താപനില സാധാരണയേക്കാള്‍ വളരെ കൂടുതലാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു, ഇത് വടക്കേ ഇന്ത്യയില്‍ വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ അതിശക്തമായ താപനിലയിലേക്ക് എത്തുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന താപനില …