സിറ്റൗട്ടിലുണ്ടായിരുന്ന ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു ആന്ധ്ര സ്വദേശികള്‍ പിടിയില്‍

ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തിരുവനന്തപുരത്ത് വിതുര തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ആന്ധ്ര സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാര്‍ പിടികൂടി വിതുര പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. വിതുര തോട്ടുമുക്കില്‍ 7 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഷാനിന്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. ഈസമയത്ത് വീടിന്റെ സിറ്റ് ഔട്ടിന് സമീപം കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ മുട്ടില്‍ ഇഴഞ്ഞ് വന്ന ആള്‍ കുട്ടിയുടെ കൈ പിടിച്ച് വലിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് വീടിനകത്തുണ്ടായിരുന്ന പിതാവ് പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ ഭിക്ഷ ചോദിച്ചശേഷം ഓടിപോകാന്‍ ശ്രമിച്ചു. വഴിയിലുണ്ടായിരുന്ന നാട്ടുകാര്‍ പ്രതിയെയും കൂടെ ഉണ്ടായിരുന്ന ആളെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇരുവരെയും കസറ്റ്ഡിയില്‍ എടുത്ത് വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് ഇരുവരേയും ചോദ്യം ചെയ്യുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page