പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലിൽ 11 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. ഇവര്‍ മണിക്‌ചക് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ്. മരിച്ച മൂന്ന് പേർ മാൾഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സഹപൂർ സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.
ഹരിശ്ചന്ദ്രപൂരിൽ വയലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ദമ്പതികൾക്ക് ഇടിമിന്നലേറ്റത്. ബാക്കിയുള്ളവർ ഇംഗ്ലീഷ് ബസാർ, മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ്.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.