ബെംഗളൂരു-മംഗളൂരു വന്ദേഭാരത്: 16 കോച്ചുകളോടെ സര്‍വ്വീസ് ഉടന്‍, പരീക്ഷണ ഓട്ടം നാളെ

മംഗളൂരു: ബെംഗളൂരുവിനും മംഗളൂരുവിനുമിടയിലുള്ള പുതിയ വന്ദേഭാരത് സര്‍വ്വീസ് ഉടന്‍ ആരംഭിച്ചേക്കും.
യശ്വന്ത്പൂരിനും മംഗളൂരു സെന്‍ട്രലിനും ഇടയില്‍ നാളെ പരീക്ഷണ ഓട്ടം നടത്തും. രാവിലെ 6.05 ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് ഹാസന്‍, സുബ്രഹ്‌മണ്യ, പാടില്‍ വഴി സഞ്ചരിച്ച് ഉച്ചയ്ക്ക് 2.25 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. മടക്കയാത്രയില്‍, ട്രെയിന്‍ ഉച്ചകഴിഞ്ഞ് 3 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് യശ്വന്ത്പൂരില്‍ എത്തിച്ചേരും. കഴിഞ്ഞ ആഗസ്റ്റ് 12 ന്, സകലേശ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയിലുള്ള വെല്ലുവിളി നിറഞ്ഞ ഘട്ട് സെക്ഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ട്രെയല്‍ റണ്‍ പ്രധാനമായും സാങ്കേതിക വശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും, നാളെ നടക്കുന്ന പരീക്ഷണ ഓട്ടത്തില്‍ യാത്രാ സമയം നിരീക്ഷിക്കും.
യാത്രയ്ക്ക് 8 മണിക്കൂറും 20 മിനിറ്റും യാത്രാ സമയം കണക്കാക്കുന്നു. ഈ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഓട്ടം കര്‍ശനമായി പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 57 തുരങ്കങ്ങളും 226-ലധികം പാലങ്ങളും 108 വളവുകളും നിറഞ്ഞ പാതയാണിത്. അതുകൊണ്ട് തന്നെ ട്രെയിന്‍ ഗതാഗതം ഇവിടെ വളരെ വെല്ലുവിളി നിറഞ്ഞതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page