ഇന്നത്തെ പ്രധാന വാർത്തകൾ

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തിയ ഐ സി സി , ഈ നീക്കം നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര പ്രവർത്തനത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ
​ഹോർമുസ് സമുദ്ര സന്ധിയുമായി ബന്ധപ്പെട്ട തർക്കങ്ങളും സംഘർഷങ്ങളും കൂടുതൽ ശക്തമായി തുടരുന്നു.

​വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കർഫ്യൂവും ഉപരോധവും ഏർപ്പെടുത്തിയത് പതിനായിരക്കണക്കിന് ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചതായി ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു.

​ബഹിരാകാശ രംഗത്ത് ചൈനയുടെ നേട്ടം.
​സ്വകാര്യ ബഹിരാകാശ കമ്പനിയായ ‘ലാൻഡ്സ്പേസ്’ തങ്ങളുടെ റോക്കറ്റ് ബൂസ്റ്റർ വിജയകരമായി തിരികെ നിലത്തിറക്കി.

പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ സ്പേസ് എക്സ് പോലുള്ള സ്ഥാപനങ്ങൾക്കൊപ്പം ചൈനയും പ്രധാന നേട്ടം കൈവരിച്ചു.

​വടക്കേ അമേരിക്കൻ വ്യാപാര കരാർ.
​അമേരിക്കയും കാനഡയും തമ്മിൽ പുതിയ വ്യാപാര ധാരണയിലെത്തിയതിനെ തുടർന്ന്, കാനഡയ്ക്ക് മേൽ ഏർപ്പെടുത്താനിരുന്ന അധിക താരിഫുകൾ യു.എസ് പ്രസിഡന്റ് താത്കാലികമായി നിർത്തിവെച്ചു.

​നിർമ്മിത ബുദ്ധി (എ ഐ ) സുരക്ഷ
​നിർമ്മിത ബുദ്ധി ഏജന്റുകൾ വഴിയുള്ള ഹാക്കിംഗ് ഭീഷണികൾ വർദ്ധിച്ചതിനെ തുടർന്ന്, പ്രമുഖ കമ്പനിയായ ഓപ്പൺ എഐ തങ്ങളുടെ പുതിയ മോഡലുകളുടെ വികസന വേഗത കുറയ്ക്കാനും സുരക്ഷാ പരിശോധനകൾ കർശനമാക്കാനും തീരുമാനിച്ചു.

​കശ്മീർ വിഷയവും യുഎസ് നിലപാടും.
​ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ ശ്രീനഗറിൽ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. യാത്രാ വിലക്കുകൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നടത്തിപ്പിലും പരീക്ഷാ രീതികളിലും വൻ അഴിച്ചുപണി നടത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

​30 വർഷത്തിന് ശേഷം കുറ്റവിമുക്തർ: 20 രൂപ കൈക്കൂലി കേസിൽ ആരോപണവിധേയരായ ഗുജറാത്തിലെ രണ്ട് മുൻ സർക്കാർ ജീവനക്കാരെ 30 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീം കോടതി കുറ്റവിമുക്തരാക്കി.

​ഡൽഹി അപകടം: ഡൽഹിയിലെ ടിക്രി കലാൻ മെട്രോ സ്റ്റേഷനു സമീപമുള്ള ഇന്ധന പമ്പിൽ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് 3 പേർ മരിച്ചു.

​ഡൽഹി ജല ബോർഡ് അഴിമതി കേസിൽ എഎപി നേതാവ് സത്യേന്ദർ ജെയിൻ അറസ്റ്റിലായി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് ആഭ്യന്തര കയറ്റുമതിയും ഇറക്കുമതിയും പൂർണ്ണതോതിൽ ആരംഭിച്ചു.

ബിജെപി വിവിധ ജില്ലകളിലെ മേഖല പ്രഭാരിമാരെ നിയോഗിച്ചു (ഷോൺ ജോർജ്, അനൂപ് ആന്റണി അടക്കമുള്ളവർക്ക് പുതിയ ചുമതലകൾ).

പാലാ നഗരസഭയിൽ കോൺഗ്രസ് വിമത മായാ രാഹുൽ എൽ.ഡി.എഫ് പിന്തുണയോടെ ചെയർപേഴ്‌സണായി.
​ലഹരി വേട്ട: ഇടവെട്ടിയിൽ എം.ഡി.എം.എയുമായി നാലുപേരെ പോലീസ് പിടികൂടി. ലഹരി കേസുകളിൽ സംസ്ഥാന വ്യാപകമായി പോലീസ് ആക്ഷൻ ശക്തമാക്കിയിട്ടുണ്ട്.

​സ്വർണവില: ഓണക്കാലത്തോട് അനുബന്ധിച്ച് സ്വർണവിലയിൽ കയറ്റിറക്കങ്ങൾ തുടരുന്നു.

​കായികരംഗം: കേരള കോളേജ് സ്പോർട്സ് ലീഗിന്റെ സംസ്ഥാനതല വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി.

കാസർകോട്ട് എയിംസ് സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ 274.69 ഏക്കർ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് കാണിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

​കാഞ്ഞങ്ങാട് വിസ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ശിക്ഷ.
പ്രവാസിയുടെ രേഖകൾ ഉപയോഗിച്ച് വിസ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു പ്രതികൾക്ക് കോടതി പിഴയും ശിക്ഷയും വിധിച്ചു.

​ഓണം വിപണി: ജില്ലാതല സഹകരണ ഓണം വിപണി വിപുലമായ രീതിയിൽ ആരംഭിച്ചു.

നേന്ത്രക്കായ വില വർധനവ് വെല്ലുവിളിയാണെങ്കിലും കാസർകോട് ചിപ്‌സ് വിപണി സജീവമാണ്.

​യാത്രാദുരിതം: ഓണാവധിക്കാലത്ത് ജില്ലയിലേക്ക് വരാനും തിരികെ പോകാനും ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാത്തതും വിമാന നിരക്ക് ഗണ്യമായി വർധിച്ചതും മലബാർ യാത്രികരെ കടുത്ത ദുരിതത്തിലാക്കുന്നു.

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കുള്ള പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിച്ചു.

​ മംഗളൂരു നഗരാതിർത്തികളിൽ പുള്ളിപ്പുലിയെ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് കെണികൾ സ്ഥാപിക്കുകയും നഗരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.

മംഗളൂരു സിറ്റി പോലീസ് നടത്തിയ രണ്ട് വ്യത്യസ്ത ലഹരിവിരുദ്ധ പരിശോധനകളിൽ രണ്ട് പേർ പിടിയിലായി.

​എം.ഡി.എം.എ കടത്ത്: പമ്പ്‌വെൽ – നന്തൂർ സർവീസ് റോഡിൽ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയ മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് ഇർഷാദ് (30) മംഗളൂരു ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ഇയാളിൽ നിന്ന് 1.36 ലക്ഷം രൂപ വിലമതിക്കുന്ന 13.7 ഗ്രാം എം ഡി എം എ -യും ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു.

കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയിരുന്ന കണ്ണൂർ സ്വദേശിയും മംഗളൂരുവിൽ തെറാപ്പിസ്റ്റുമായി ജോലി ചെയ്യുന്ന നിഥിൻ കൃഷ്ണൻ (27) സൂറത്ത്കൽ പോലീസിന്റെ പിടിയിലായി.
ഇയാളിൽ നിന്ന് 1.2 കിലോഗ്രാം കഞ്ചാവും ബൈക്കും പോലീസ് പിടിച്ചെടുത്തു.

മംഗളൂരു ശ്രീനിവാസ കോളേജിൽ ഒന്നാം വർഷ മലയാളി വിദ്യാർഥികളെ റാഗിങ് നടത്തിയ കേസിൽ മലയാളി സീനിയർ വിദ്യാർഥികളായ 6 പേരെ പാണ്ഡേശ്വർ പോലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page