ബ്യൂണസ് ഐറിസ്: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവും മെസ്സിയുടെ മാനേജരുമായിരുന്ന ജോര്‍ജ് മെസ്സി അന്തരിച്ചു. 68 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അര്‍ജന്റീനയിലെ റൊസാരിയോയിലുള്ള ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.
ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ അദ്ദേഹം കളി കാണാന്‍ എത്തിയിരുന്നില്ല. രോഗ ബാധിതനാണെന്ന് അന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഈ ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ മത്സരശേഷം മെസ്സി പിതാവിനെയോർത്ത് കരഞ്ഞിരുന്നു. ഹോർഹെയുടെ മോശം ആരോഗ്യാവസ്ഥയായിരുന്നു അതിന് കാരണം. ചെറുപ്പകാലം മുതൽ മെസ്സിക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും പിതാവ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ മെസ്സിയുടെ വിജയത്തിന്റെ പിന്നിലെ ഒരു ശക്തിയായിരുന്നു പിതാവ്. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസ്സിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവായിരുന്നു. കളിക്കളത്തിന് പുറത്ത് മെസ്സിയുടെ വാണിജ്യ-പരസ്യ കരാറുകളും ഹോർഹെ മെസ്സിയാണ് നിയന്ത്രിച്ചിരുന്നത്. സ്റ്റീൽ ഫാക്ടറിയില്‍ മാനേജരായി ജോലി ചെയ്യുന്നതിനിടെയാണ് മകന്റെ ഫുട്ബോൾ പ്രതിഭ തിരിച്ചറിഞ്ഞത്. പിന്നീട് ജീവിതം പൂര്‍ണമായും മകനായി മാറ്റിവയ്ക്കുകയായിരുന്നു. സെലിയ കുക്കിറ്റിനിയാണ് ഭാര്യ. റോഡ്രിഗോ, മാറ്റിയാസ്, ലയണല്‍, മരിയ സോൾ എന്നിവരാണ് മക്കൾ. ജോർജ് മെസ്സിയുടെ വേർപാടിൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.








