കഫ് സിറപ്പുകള്‍ വേണമെങ്കില്‍ ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള സിറപ്പുകളുടെ വില്‍പ്പന നിയന്ത്രിക്കുന്ന നിയമങ്ങള്‍ കേന്ദ്രം കര്‍ശനമാക്കി. 1945 ലെ ഡ്രഗ്‌സ് നിയമങ്ങളില്‍ പുതിയ ഭേദഗതി വരുത്തി. ഫാര്‍മസികളില്‍ നിന്ന് അത്തരം മരുന്നുകള്‍ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ ഡോക്ടറുടെ കുറിപ്പടി വാങ്ങണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് വ്യാജ ചുമ സിറപ്പുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ജൂണ്‍ 9-ന് കേന്ദ്ര സര്‍ക്കാര്‍ 1945-ലെ ഡ്രഗ്‌സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ-യില്‍ നിന്ന് ‘സിറപ്പ്’ എന്ന വിഭാഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ലൈസന്‍സുള്ള ഫാര്‍മസികള്‍ക്ക് പ്രത്യേക അനുമതിയില്ലാതെ വില്‍പ്പന നടത്താന്‍ അനുവദിച്ചിരുന്ന മരുന്നുകളുടെ പട്ടികയാണ് ഷെഡ്യൂള്‍ കെ. കഴിഞ്ഞ ഡിസംബറില്‍ ഈ ഭേദഗതിയുടെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന് ശേഷം പൊതുജനങ്ങളില്‍ നിന്നോ ബന്ധപ്പെട്ട മേഖലകളില്‍ നിന്നോ എതിര്‍പ്പുകളോ നിര്‍ദേശങ്ങളോ ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ വ്യവസ്ഥ ഔദ്യോഗികമായി നിലവില്‍ വന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ കലര്‍ന്ന കഫ് സിറപ്പുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഏകദേശം 24 കുട്ടികള്‍ മരണപ്പെട്ടിരുന്നു. ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച ‘കോള്‍ഡ്രിഫ്’ എന്ന ബ്രാന്‍ഡിന്റെ ചില ആഭ്യന്തര ബാച്ചുകളാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page