പി പി ചെറിയാൻ
ന്യൂയോർക് : അമേരിക്കയിലെ വൻകിട കോർപ്പറേറ്റുകൾ, തങ്ങളുടെ പരസ്യ-മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി ഇന്ത്യയിലുള്ള ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളെ വൻതോതിൽ ആശ്രയിക്കുന്നതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനികൾ സ്വന്തമായി പരസ്യങ്ങൾ തയ്യാറാക്കാൻ തുടങ്ങിയതോടെ പരമ്പരാഗത പരസ്യ ഏജൻസികളെ ആശ്രയിക്കുന്നത് കുറയുകയും പരസ്യനിർമ്മാണം കൂടുതൽ വേഗത്തിലാകുകയും ചെയ്തു.
എ ഐ എ ഐ അടിസ്ഥാനമാക്കിയുള്ള ക്രിയേറ്റീവ് പ്രവർത്തനങ്ങളുടെ പ്രധാന പരീക്ഷണശാലയായി ബംഗളൂരു മാറിയെന്ന് വ്യവസായ പ്രമുഖർ വ്യക്തമാക്കുന്നു. ഓൺലൈൻ ലിസ്റ്റിംഗുകൾക്കായി എ ഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്ന പരീക്ഷണങ്ങൾ നിലവിൽ നടക്കുന്നുണ്ട്. ഇത് പരമ്പരാഗത ഫോട്ടോഷൂട്ടുകളുടെ ആവശ്യകതയും സമയവും വൻതോതിൽ കുറയ്ക്കുന്നു.
കിംബർലി-ക്ലാർക്ക്, ടാർഗെറ്റിന്റെ റൗണ്ടൽ തുടങ്ങിയ പ്രമുഖ യു.എസ് ബ്രാൻഡുകൾ നിലവിൽ ഉള്ളടക്ക നിർമ്മാണത്തിനും ഉപഭോക്തൃ ട്രെൻഡുകൾക്ക് അനുസരിച്ച് പരസ്യങ്ങൾ വേഗത്തിൽ മാറ്റുന്നതിനും ഇന്ത്യയിൽ വികസിപ്പിച്ച എ ഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. എ ഐ യുടെ ഈ കടന്നുകയറ്റം പരമ്പരാഗത പരസ്യ ഏജൻസി മോഡലുകളെ ബാധിക്കുന്നുണ്ടെങ്കിലും, സങ്കീർണ്ണമായ ആവശ്യങ്ങൾക്ക് ഏജൻസികൾ ഇപ്പോഴും അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.







