കാസര്‍കോട്: നീലേശ്വരം, കോട്ടപ്പുറം, വൈകുണ്ഠ ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലും ഓഫീസും കുത്തിത്തുറന്ന നിലയിൽ . ആറോളം ഭണ്ഡാരങ്ങളും തുറന്ന നിലയിലാണ്. എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്നു വ്യക്തമല്ല. പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും എത്തി പരിശോധന നടത്തിയാലേ നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്നു വ്യക്തമാവുകയുള്ളൂ.
സി സി ടി വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടരയ്ക്കു ക്ഷേത്രത്തിനു അകത്തു കടന്ന മോഷ്ടാവ് 12.30 മണിയോടെയാണ് സ്ഥലം വിട്ടത്.
ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എ രാജുവിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.
മഴക്കാലം ആരംഭിക്കുന്നതോടെ കവര്‍ച്ചക്കാര്‍ സജീവമാകാന്‍ സാധ്യത ഉണ്ടെന്നു നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രൊഫഷണല്‍ കവര്‍ച്ചക്കാര്‍ എത്താന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കോട്ടപ്പുറം ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.






