കാസര്‍കോട്: യുവതിയെയും ആണ്‍ സുഹൃത്തിനെയും ലോഡ്ജ് മുറിയിൽ നഗ്നരാക്കിയ ശേഷം ഫോട്ടോയെടുക്ക് രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍. കുഞ്ചത്തൂരിലെ പിഎം അബൂബക്കറി(40)നെയാണ് മംഗ്‌ളൂരുവില്‍ വച്ച് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
2026 ജനുവരി ഉച്ചക്ക് 12 മണിയോടെ ഹൊസങ്കടി ടൗണിലെ ഒരു ലോഡ്ജിലാണ് കേസിനാസ്പദമായ സംഭവം.
യുവതിയും ആണ്‍ സുഹൃത്തും ലോഡ്ജിലെ 206-ാം നമ്പര്‍ മുറിയാണ് എടുത്തിരുന്നത്. ഈ സമയത്ത് മുറിയിലെത്തിയ അഞ്ചംഗ സംഘം യുവതിയെയും ആണ്‍ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഇരുവരെയും നഗ്നരാക്കി ഒന്നിച്ചു നിര്‍ത്തി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തിയെന്നാണ് പരാതി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 5000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നു പറയുന്നു. മറ്റു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന അബൂബക്കര്‍ സിദ്ദിഖിനെ മംഗ്‌ളൂരുവിൽ വച്ച് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിജിഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ വൈഷ്ണവ്, എഎസ്‌ഐ ഫിലിപ് തോമസ്, സന്ദീപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.






