നളന്ദ ശിതല ക്ഷേത്രത്തില്‍ തിരക്കില്‍പെട്ട് 8 സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നളന്ദ: നളന്ദ ശിതല ക്ഷേത്രത്തില്‍ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് എട്ട് സ്ത്രീകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അറിയുന്നത്. ചൊവ്വാഴ്ചതോറും ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടാകാറുണ്ടെന്നും ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാല്‍ ഇന്ന് മറ്റ് ദിവസങ്ങളേക്കാള്‍ ഭക്തര്‍ തടിച്ചുകൂടിയിരുന്നുവെന്നും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അപകടമെന്നുമാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രദേശവാസികളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭക്തര്‍ ക്യൂവില്‍ നില്‍ക്കാന്‍ …

ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ പനത്തടിയില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ആരെന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരമേ ഉള്ളു. പനത്തടി പഞ്ചായത്തിലെ എങ്കപ്പനായിക്‌. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് എങ്കപ്പനായിക്‌ (106 വയസ് ). മണ്ഡലം വരണാധികാരിയായ ആര്‍ ഡി.ഒ കെ.ആര്‍ മനോജിന്റെ നേതൃത്വത്തില്‍ എത്തിയ പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഐത്തപ്പ നായിക് വീട്ടില്‍ വോട്ടു ചെയ്തു.85 വയസ് കഴിഞ്ഞ വോട്ടര്‍മാരുടെയും അംഗപരിമിതരുടെയും വീടുകളില്‍ തിരഞ്ഞെടുപ്പു വിഭാഗം ജീവനക്കാര്‍ നേരിട്ട് എത്തിയാണ് വീട്ടില്‍ വോട്ടു രേഖപ്പെടുത്തുന്നത്. ജില്ലയില്‍ തിങ്കളാഴ്ച 933 …

കുമ്പളയില്‍ 58കാരന്‍ ഭാര്യാവീട്ടിലെ കിണറിന്റെ കപ്പിത്തൂണില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: 58കാരനെ ഭാര്യവീട്ടിലെ കിണറിന്റെ കപ്പിത്തൂണില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസങ്കടി ജോഗിബെട്ടുവിലെ ജെ. ശിവപ്പ (58)യാണ് മരിച്ചത്. കുമ്പള, കണ്ണൂര്‍, ചോടലയിലെ ഭാര്യാ വീട്ടിലെ കിണറ്റിന്റെ കപ്പിത്തൂണിലാണ് മൃതദേഹം കാണപ്പെട്ടത്.ഭാര്യ മഞ്ജുള അഞ്ചു വര്‍ഷം മുമ്പു മരിച്ചിരുന്നു. അതിനുശേഷം മക്കളായ ശരണ്യ, സൗജന്യ എന്നിവര്‍ക്കൊപ്പം ഭാര്യാവീട്ടിലാണ് താമസം. ഇതിനിടയിലാണ് അസുഖബാധിതനായത്. ഇതിന്റെ വിഷമത്തിലായിരിക്കും ആത്മഹത്യ ചെയ്തതെന്നു സംശയിക്കുന്നു. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

ചൂതാട്ടം: തൃക്കരിപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ 11 പേര്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍; 2, 85,700 രൂപ പിടികൂടി

പയ്യന്നൂര്‍: പണം വച്ച് ചൂതാട്ടം നടത്തുകയായിരുന്ന പതിനൊന്നംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ കുറ്റിച്ചി, ഒളവറയിലെ പയ്തലേയല്‍ ഹൗസില്‍ സുമേഷ് (36), കാട്ടാമ്പള്ളിയിലെ മുക്കണ്ണന്‍ കീച്ചിപ്പുറത്ത് റൗഫ് (42), പൂവം കൊളക്കരകത്ത് ഫിറോസ് (20), തളിപ്പറമ്പ് മദ്രസക്കു സമീപത്തെ പുതിയ പുരയില്‍ സിദ്ദിഖ് (55), തലോറയിലെ ബി പ്രമോദ് (48), പെരളശ്ശേരി, വെള്ളച്ചാലിലെ ദാറുല്‍ അമാനില്‍ വി.എ മുസ്തഫ (56), വെള്ളോറ, കരിപ്പാലിലെ കെ.എ.പി ജയചന്ദ്രന്‍ (54), നരീക്കോട്, പുതിയ പുരയില്‍ കിഴക്കേത്തലക്കന്‍ സുബൈര്‍ (56), …

കാഞ്ഞങ്ങാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിനു കേസെടുക്കണം: ഇടതു മുന്നണി

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളി തിരഞ്ഞെടുപ്പു ചട്ടം ലംഘിക്കുകയും ജനങ്ങളില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാനും ശ്രമിക്കുകയുമാണെന്നു ഇടതു മുന്നണി ജില്ലാ വരണാധികാരിയെ അറിയിച്ചു. സ്വന്തം സമുദായത്തിന്റെയും സമുദായ സംഘടനയുടെയും പേരു പ്രചരണത്തില്‍ പറയുന്നു. ആരാധാനാലയങ്ങള്‍ ദുരുപയോഗപ്പെടുത്തി വോട്ടു പിടിക്കുന്നു. രാജപുരം ഹോളിഫാമിലി ഫെറോന ചര്‍ച്ചില്‍ മതപരമായ ചടങ്ങില്‍ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥന നടത്തി.തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന് ഈ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കണമെന്ന് എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു; സംഭവം ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു പോകുന്നതിനിടയില്‍

കാസര്‍കോട്: കുറ്റിക്കോല്‍, ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. പള്ളഞ്ചി, പുതികണ്ടത്തെ പി. ലത(46)യാണ് ആക്രമണത്തിനു ഇരയായത്. ലത ചെങ്കള സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാവിലെ പള്ളഞ്ചി, വട്ടക്കുണ്ടിലാണ് സംഭവം. കാസര്‍കോട്ടെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരിയാണ് ലത. രാവിലെ ജോലിക്കു പോകാനായി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു പോകുന്നതിനിടയില്‍ കാട്ടില്‍ നിന്നും ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് താഴെ വീണ ലത എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കുത്തുകയായിരുന്നുവെന്നു പറയുന്നു. ബഹളം കേട്ട് സമീപത്തെ വീട്ടില്‍ …

കേരളത്തില്‍ ബി ജെ പിയും സി പി എമ്മും കൂട്ടുകച്ചവടം; പിണറായിയെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദി: രാഹുല്‍ ഗാന്ധി

കണ്ണൂര്‍: കേരളത്തില്‍ ബി ജെ പിയും സി പി എമ്മും കൂട്ടികച്ചവടത്തിലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. കണ്ണൂരില്‍ യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സി പി എമ്മും ബി ജെ പിയും ചേര്‍ന്നു നില്‍ക്കുകയാണ്. രണ്ടും കോര്‍പറേറ്റ് പാര്‍ട്ടികളാണ്. അതിനാല്‍ അവരുടെ മുഖ്യശത്രു കോണ്‍ഗ്രസാണ്. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹം. അതുകൊണ്ടാണ് പ്രധാനമന്ത്രി ശബരിമല സ്വര്‍ണ്ണക്കൊള്ളയെ കുറിച്ച് പറയാത്തത്-രാഹുല്‍ പറഞ്ഞു. യു ഡി എഫ് …

സര്‍ക്കാര്‍ വഞ്ചന: ജനാധിപത്യ രീതിയില്‍ പകരം ചോദിക്കുമെന്നു ജീവനക്കാര്‍

കാസര്‍കോട് : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് വര്‍ഷത്തെ ശമ്പള പരിഷ്‌കരണം ഇല്ലാതാക്കുകയും ക്ഷാമബത്ത യുടെ 286 മാസത്തെ കുടിശ്ശിക കവര്‍ന്നെടുക്കുകയും, മുന്‍ സര്‍ക്കാരുകള്‍ പണമായി നല്‍കിയിരുന്ന ലീവ് സറണ്ടര്‍ ഇല്ലാതാക്കുകയും അങ്ങനെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്ത സര്‍ക്കാരിനെതിരെ ജനാധിപത്യ രീതിയില്‍ കേരളത്തിലെ അധ്യാപകരും ജീവനക്കാരും പ്രതിരോധംതീര്‍ക്കണമെന്ന് യുനൈറ്റഡ് ടീച്ചേഴ്‌സ് & എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ യോഗം ആഹ്വാനം ചെയ്തു. പത്ത് വര്‍ഷമായി അധികാരത്തിലിരുന്ന സര്‍ക്കാര്‍, ജീവനക്കാരുടെ ഹൗസ് …

കേരളത്തില്‍ ഭരണ മാറ്റം ഉറപ്പ്; യു ഡി എഫ് ഇടി മുഴക്കം പോലെ തിരിച്ചു വരും: എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ ഭരണ മാറ്റം ഉറപ്പാണെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി . തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ഇടി മുഴക്കം പോലെ തിരിച്ചു വരും. ആര് ഭരിക്കണമെന്നു ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. നിലവില്‍ ഉള്ളത് കെയര്‍ടേക്കര്‍ സര്‍ക്കാരാണ്. തുടര്‍ ഭരണമെന്ന പ്രചരണം തന്നെയായിരിക്കും ഇടതു മുന്നണി ഭരണത്തിന് അന്ത്യം കുറിക്കുക- എ കെ ആന്റണി പറഞ്ഞു.സെക്രട്ടറിയേറ്റിനെ രാവണന്‍കോട്ടയാക്കി. മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം സെക്രട്ടറിയേറ്റില്‍ എത്ര …

ഐ.എ.പി കാസർകോട് ഡോക്ടർമാർക്കു ദേശീയ ശില്പശാല നടത്തി

കാസർകോട്: ഐ.എ.പി കാസർകോട് ശാഖ ശിശുരോഗ വിദഗ്ധർക്കു ദേശീയതല ശില്പശാല സംഘടിപ്പിച്ചു.ശിശുരോഗ വിദഗ്ധർ, ഫിസിഷ്യൻമാർ, ജനറൽ പ്രാക്ടീഷണർമാർ , പീഡിയാട്രിക്സ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസിഡന്റ് ഡോ. മഹിൻ പി.,ഡോ. നാരായണ നായ്ക്ക് ,മുതിർന്ന ഡോക്ടർമാരായ ഡോ. യതീശൻ കെ.കെ, ഡോ. എസ്.വി.ആർ ശർമ്മ, ഡോ. മുസ്തഫ, ഡോ. റാഫി അഹമ്മദ് സംബന്ധിച്ചു.ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. നിത്യ ടി.,ഡോ. അമരേഷ് പാട്ടീൽ , ഡോ. നന്ദിനി മുന്ദ്കൂർ എന്നിവർ കൂട്ടികളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട …

കള്ളാറില്‍ വന്‍ തീപിടുത്തം; വനിതാ സൊസൈറ്റിയുടെ ഗൃഹോപകരണശാല കത്തിയമര്‍ന്നു, ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാറില്‍ വന്‍ തീപിടുത്തം. കള്ളാര്‍ വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഗൃഹോപകരണ വില്‍പനശാലയുടെ ഗോഡൗണ്‍ കത്തി അമര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുറ്റിക്കോലില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ആണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമെന്നു സംശയിക്കുന്നു. വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് വന്‍ തോതില്‍ സ്‌റ്റോക്ക് എത്തിച്ചിരുന്നു. തീപിടുത്തത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

മധൂർ അർജുനഗുളിയിലെ ശങ്കര നാരായണ ഭട്ട് അന്തരിച്ചു

മധൂർ : അർജുനഗുളിയിലെ ശങ്കര നാരായണ ഭട്ട് (68) അന്തരിച്ചു. കർഷകനായിരുന്നു. ജീപ്പ് ഡ്രൈവറും കാസർകോട് ഹവ്യകവലയ മുൻ പ്രസിഡണ്ടുമായിരുന്നു. ആരോഗ്യ – അധ്യാത്മിക-സാമൂഹ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ:സവിത ഭട്ട്,മകൻ:അനീഷ് കൃഷ്ണ (എൻജിനീയർ,ബെംഗളൂരു)ശങ്കരണ്ണയുടെ വിയോഗം ബ്രാഹ്മണ വിഭാഗത്തിനു നികത്താനാവാത്ത നഷ്ടമാനെന്നു ബ്രാഹ്മണ മഹാസഭ, കാസർകോട് കൺവീനർ അനുസ്മരിച്ചു.

പുഴയോരത്ത് ലോറി നിറുത്തി മണലൂറ്റല്‍; ലോറി ഡ്രൈവര്‍ക്കും ലോഡിംഗ് തൊഴിലാളികള്‍ക്കുമെതിരെ കേസ്; ലോറിയും മണലും കസ്റ്റഡിയില്‍

കുമ്പള: പുഴയോരത്ത് നിറുത്തി മണല്‍ നിറയ്ക്കുകയായിരുന്ന ടിപ്പര്‍ ലോറിയും മണലും പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ക്കും ലോഡിംഗില്‍ ഏര്‍പ്പെട്ടിരുന്ന മറ്റു നാലുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.പൊലീസ് സ്ഥലത്തെത്തുന്നതു കണ്ട് ലോറിയുടെ ഡ്രൈവര്‍ സീറ്റിലിരുന്ന ഡ്രൈവറും അയാളുടെ നിര്‍ദ്ദേശമനുസരിച്ചു പൂഴി ഊറ്റിക്കൊണ്ടിരുന്ന നാലു തൊഴിലാളികളും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്തെതിരെ പൊലീസ് സര്‍ക്കാര്‍ മുതല്‍ കൊള്ളക്കാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഹേരൂര്‍ പയ്യാറിലെ ഷിറിയ പുഴക്കടവില്‍ നിന്നു പ്രതികള്‍ നിയമവിരുദ്ധമായി മണലൂറ്റി കടത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നതെന്നു എസ് ഐ അനന്തകൃഷ്ണ …

കോഴിക്കോട്ട് ട്രയിനിനു നേരെ കല്ലേറ്; യുവതിയുടെ മൂന്നു പല്ലുകളും താടിയെല്ലും തകര്‍ന്നു

കോഴിക്കോട്: കോഴിക്കോടിനു സമീപത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്. യാത്രക്കാരിയുടെ മൂന്നു പല്ലുകളും താടിയെല്ലും തകര്‍ന്നു. ചുണ്ട് മുറിയുകയും ചെയ്തു. വടകര, പുറമേരി, എരഞ്ഞോളി, താഴെ കുനിയിലെ ഐശ്വര്യാ രാമകൃഷ്ണ(18)നാണ് പരിക്കേറ്റത്. എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചിലെ യാത്രക്കാരിയായിരുന്നു. ആലുവയില്‍ നിന്നു വടകരയിലേയ്ക്ക് പോവുകയായിരുന്നു യുവതി. ട്രെയിന്‍ കടലുണ്ടി പാലത്തിനും ഫറോക്കിനും ഇടയില്‍ എത്തിയപ്പോള്‍ തിങ്കളാഴ്ച 11 മണിയോടെയാണ് കല്ലേറ് ഉണ്ടായത്. സംഭവത്തില്‍ കോഴിക്കോട് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബിജെപിക്കാര്‍ തമ്മിലെ സംഘര്‍ഷം വീഡിയോ ചിത്രീകരിച്ച ലീഗ് പ്രവര്‍ത്തകനു മര്‍ദ്ദനം; മൂന്നു പേര്‍ക്കെതിരെ കേസ്

കുമ്പള:ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം മൊബൈലില്‍ വീഡിയോയിലാക്കിക്കൊണ്ടിരുന്ന യുവാവിനെ അക്രമിച്ചുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നു വന്‍ സംഘര്‍ഷം ഒഴിവായി.ഇന്നലെ രാത്രി ദൂരദര്‍ശന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച കുമ്പളയിലുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ ശേഷം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം വാക്കേറ്റമുണ്ടായിരുന്നെന്നു പറയുന്നു. ഇതിന്റെ വീഡിയോ കുമ്പള നിത്യാനന്ദാശ്രമത്തിനടുത്തെ മുഹമ്മദ് ഹിലാന്‍ കെഎ (19) എടുക്കുന്നതു തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ അയാളെ ചീത്ത വിളിക്കുകയും കോളറില്‍ …

കൊല്ലങ്കാന സ്വദേശിയെ കാണാതായി; ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മധൂര്‍, കല്ലക്കട്ട, കൊല്ലങ്കാന ഹൗസിലെ ജമാലുദ്ദീ(54)നെ കാണാതായതായി പരാതി. ഭാര്യ സുഹ്‌റ നല്‍കിയ പരാതി പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മാര്‍ച്ച് 22ന് രാവിലെ 6.30 മണിക്ക് വീട്ടില്‍ നിന്നു പോയ ഭര്‍ത്താവ് അതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു ഭാര്യ നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനു ശേഷം ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 56 കാരനെ അഞ്ചുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷിച്ചു

കാസര്‍കോട്: 11 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ അഞ്ചുവര്‍ഷത്തെ കഠിന തടവും 10000 രൂപ പിഴയും ശിക്ഷിച്ചു. ചന്തേര, വടക്കേ തൃക്കരിപ്പൂര്‍, വെള്ളാപ്പ്, മീലിയാട്ടെ ഖദീജ മന്‍സിലില്‍ അബ്ദുല്‍ റഷീദി (56)നെയാണ് ഹൊസ്ദുര്‍ഗ്ഗ്, പോക്‌സോ സെപ്ഷ്യല്‍ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.2024 മെയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് …

ഒരാളുടെ കാമുകിയോടു മറ്റൊരാള്‍ക്കും പ്രണയം: മധ്യസ്ഥന്‍ മാരകായുധങ്ങള്‍ കൊണ്ടുള്ള മര്‍ദ്ദനമേറ്റ് ഗുരുതരനിലയില്‍

കുമ്പള: കാമുകിയെ പ്രേമിക്കുന്ന മറ്റൊരാളെ അടിച്ചുപരത്താന്‍ മാരകായുധങ്ങളുമായെത്തിയ കാമുകനടക്കമുള്ള എട്ടംഗസംഘം മധ്യസ്ഥനെ മാരകമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ കുമ്പള മാട്ടങ്കുഴിയിലെ മുഹമ്മദ് അഫ്സാന്‍ ഫഹദി(19)നെ കുമ്പളയിലും കാസര്‍കോട്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫഹദിനെ വീണ്ടും കുമ്പള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ശരീരമാസകലം ഇരുമ്പു വടിയും മറ്റു മാരകായുധങ്ങളും കൊണ്ട് അടിയേറ്റ പരിക്കുണ്ട്.ഇന്നലെ അര്‍ദ്ധരാത്രിയാണ് അക്രമമുണ്ടായത്. കുമ്പളയിലെ മറ്റൊരാളുടെ കാമുകിയുമായി ഫഹദിന്റെ സുഹൃത്തായ അംഗഡിമുഗറിലെ യാനിയും ലോഹ്യത്തിലാണെന്നാരോപിച്ചു കാമുകനും മറ്റ് എട്ടുപേരും അര്‍ദ്ധരാത്രി ടൗണിലെത്തുകയായിരുന്നു. യാനിയും കൂട്ടുകാരന്‍ ഫഹദും ടൗണിലുണ്ടെന്നറിഞ്ഞു യാനിന്റെ പ്രേമം …