അശ്ലീല വെബ്സീരിസുകളും, വീഡിയോകളും സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് പൂട്ടിട്ട്‌ കേന്ദ്രം

ന്യൂഡല്‍ഹി: അശ്ലീല വെബ്‌സീരിസുകളും, വീഡിയോകളും സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. പണം ഈടാക്കി പോണ്‍ വീഡിയോസ് സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഇവയെന്ന് മന്ത്രാലയം കണ്ടെത്തി. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഈ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 69A പ്രകാരം സര്‍ക്കാരിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പ്ലാറ്റ്ഫോമുകള്‍ ബ്ലോക്ക് ചെയ്തത്. 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങള്‍ക്കും അശ്ലീലതയ്ക്കെതിരായ നിയമങ്ങള്‍ക്കും വിധേയമായി ഈ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്‌സസ് തടയാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ ആപ്പുകള്‍ അശ്ലീല ഉള്ളടക്കവും സദാചാര ലംഘനവും നടത്തിയെന്നാണ് കണ്ടെത്തല്‍. പൊതു മര്യാദ നിലനിര്‍ത്തുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ധാര്‍മ്മികമായ രീതികള്‍ ഉറപ്പാക്കുന്നതിനുമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തില്‍ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്ടിലെ സെക്ഷന്‍ 79(3)(ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം.

അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലും ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം 25 ആപ്പുകള്‍ക്കെതിരെയാണ് നടപടി എടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page