മസാല ബോണ്ട്: മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ്; രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ്. കിഫ്ബി സിഇഒ കെ.എം അബ്രഹാമിനും നോട്ടീന് നല്‍കിയിട്ടുണ്ട്. മസാല ബോണ്ട് സംബന്ധിച്ച് ഇ.ഡി മൂന്നു വര്‍ഷം നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഫെമ നിയമ ലംഘനം നടന്നതായി കണ്ടെത്തിയത്.
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചത് ഫെമ ചട്ട ലംഘനമെന്നാണ് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയത്. 2019ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 9.72 ശതമാനം പലിശയില്‍ മസാല ബോണ്ടിറക്കി 2,150 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരമാണ് മസാല ബോണ്ട് ഇറക്കിയത്.
വിദേശ വാണിജ്യ വായ്പ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇ.ഡി കണ്ടെത്തിയത്. നോട്ടീസിന് നേരിട്ടോ പ്രതിനിധി മുഖേനയോ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇ.ഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നു ഡോ.ടിഎം തോമസ് ഐസക് പ്രതികരിച്ചു. ഇ.ഡി നോട്ടീസ് അയച്ചത് രാഷ്ട്രീയ കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page