ജർമ്മൻ വിസ തട്ടിപ്പ്: കാഞ്ഞങ്ങാട്ട് മാത്രം ലഭിച്ചത് 28 പരാതികൾ ; ഗൾഫിലിരുന്ന് തിരക്കഥയൊരുക്കിയത് മടിക്കേരി സ്വദേശി

കാസർകോട്: ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷ കണക്കിനു രൂപ തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ, അഷ്ടമിച്ചിറ ,വടക്കുംഭാഗത്തെ പി.ബി. ഗൗതം കൃഷ്ണ ( 30)യ്ക്കെതിരെ ഹൊസ്ദുർഗ്ഗ് പൊലീസിൽ മാത്രം ലഭിച്ചത് 28 പരാതികൾ . ഗൗതം കൃഷ്ണയെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ബംഗ്ളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത് കാഞ്ഞങ്ങാട് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിസ തട്ടിപ്പിലൂടെ കൈക്കലാക്കിയ ലക്ഷങ്ങളുമായി ബംഗ് ളൂരുവിലെത്തി ആഢംബര ജീവിതം നയിച്ചു വരുന്നതിനിടയിലാണ് ഗൗതം കൃഷ്ണ പൊലീസിന്റെ പിടിയിലായത് . കർണാടക, മടിക്കേരി സ്വദേശിയായ ചന്ദ്ര എന്ന ആളാണ് വിസ തട്ടിപ്പിന്റെ സൂത്രധാരൻ എന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ തുകയിൽ നിന്നു നല്ലൊരു ഭാഗവും ഇയാൾ കൈക്കലാക്കിയതായും ഗൗതം കൃഷ്ണ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മടിക്കേരി സ്വദേശിയെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ് . ജർമ്മൻ വിസ കൂടാതെ നിരവധി പേർക്ക് റഷ്യൻ വിസയും സംഘം സംഘടിപ്പിച്ചു നൽകിയതായും സൂചനയുണ്ട്. ഇതേ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. പുതുക്കൈ, കാർത്തിക, ഗുരുവനം കുരിക്കൾ വീട്ടിലെ കെ.വി. നിതിൻ ജിത്ത് നൽകിയ പരാതിപ്രകാരമുള്ള കേസിലാണ് ഗൗതം കൃഷ്ണയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരനും രണ്ടു സുഹൃത്തുക്കൾക്കും ജോലിയുള്ള ജർമ്മൻ വിസ വാഗ്ദാനം നൽകി രണ്ടര ലക്ഷം രൂപ അക്കൗണ്ട് വഴി കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് കേസ്. ഇതേ സംഘത്തിലെ മറ്റൊരു പ്രതിയായ പി.എസ് നന്ദുവിനെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page