ന്യൂഡൽഹി: കനത്ത പ്രഹരശേഷിയുള്ള തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ച് സുപ്രധാന കേന്ദ്രങ്ങളിലേക്ക് പാക്കിസ്താൻ ആക്രമണം ഇന്ത്യ തകർത്തു. തിരിച്ചടിയിൽ പാകിസ്ഥാൻ ഞെട്ടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതിർത്തിയിലും നിയന്ത്രണരേഖയിലും ഉൾപ്പെടെ നാനൂറോളം ഡ്രോണുകൾ പാക്കിസ്താൻ ഇന്ത്യക്ക് നേരേ പ്രയോഗിച്ചു. എല്ലാം ഇന്ത്യൻ സേന തകർത്തു ഇന്ത്യൻ തിരിച്ചടിയിൽ | പാക്കിസ്താനു കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പാക്കിസ്താൻ തിരിച്ചറിഞ്ഞു.
പ്രതിരോധത്തിന് യാത്രാവിമാനങ്ങളെ പാക്കിസ്താൻ മറയാക്കുകയാണ്. പൂഞ്ചിലെ ഗുരുദ്വാര പാക്കിസ്താൻ ആക്രമണത്തിൽ തകർന്നു. ഇവിടത്തെ സ്ക്കൂളിനു നേരെയും ആക്രമണമുണ്ടായി. കന്യാസ്ത്രീ മഠത്തിനു നേരെയും പാക്കിസ്താൻ ഷെല്ലാക്രമണം നടത്തിയതായി ഇന്ത്യ വ്യക്തമാക്കി.
